തിരുവനന്തപുരം: ചാരക്കേസ് വിവാദത്തിൽ യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടു മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള കെ. കരുണാകരന്റെ രാജിക്ക് ഇടയാക്കിയെന്നു കെ. മുരളീധരൻ എംഎൽഎ. രണ്ടു ഘടകകക്ഷികൾ മാത്രമാണു കെ. കരുണാകരൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടു സ്വീകരിച്ചത്.
രാജി ആവശ്യപ്പെട്ടു പ്രധാനപ്പെട്ട ഘടകകക്ഷി നേതാക്കൾ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കണ്ടിരുന്നു. റാവു മുൻകൈയെടുത്തു ചർച്ച നടത്തിയിരുന്നുവെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്നും തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിൽ ഗ്രൂപ്പിസം ശക്തമായിരുന്നെങ്കിലും മുഖ്യമന്ത്രി മാറണമെന്നു ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നായിരുന്നു ആവശ്യം.
എന്നാൽ, ചാരക്കേസോടെ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഘടകകക്ഷികൾ ഇടപെട്ടു. തെരഞ്ഞെടുപ്പിന് 13 മാസം മാത്രം ബാക്കിനിൽക്കേ നിലവി ലുള്ള അവസ്ഥയിൽ മുന്നോട്ടുപോകാനാകില്ലെന്നായിരുന്നു ഘടകകക്ഷികളുടെ നിലപാട്. അർഹമായ സ്ഥാനം നൽകി കെ. കരുണാകരനെ കേന്ദ്ര രാഷ്ട്രീയത്തിലേക്കു മാറ്റുകയും പകരം ആളെ നൽകുകയും വേണമെന്നായിരുന്നു നിലപാട്.
എൻഡിപി ചെയർമാൻ പി.കെ. നാരായണപ്പണിക്കരും സിഎംപി ജനറൽ സെക്രട്ടറി എം.വി. രാഘവനുമാണു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കരുണാകരൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടു സ്വീകരിച്ചത്. മികച്ച വിടവാങ്ങലിന് അവസരം ഒരുക്കണമെന്നായിരുന്നു ഘടകകക്ഷികളുടെ നിലപാട്. രാജിവയ്ക്കുമ്പോഴും പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം കരുണാകരനായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ഒരു യോഗത്തിൽ പ്രസംഗിക്കാനെത്തിയ മുഖ്യമന്ത്രി കരുണാകരൻ പ്രസംഗിക്കുമ്പോൾ ഉടനീളം കൂക്കുവിളികൾ ഉയർന്നു. അദ്ദേഹം പ്രസംഗം പൂർത്തിയാക്കിയെങ്കിലും പറഞ്ഞതു പലതും കേൾക്കാനായില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പോയ അദ്ദേഹത്തിനു നേരേ കരിങ്കൊടി പ്രയോഗമുണ്ടായി. ഇതോടെയാണു ഘടകകക്ഷികൾ ഇടപെട്ടത്. ആരോപണം നേരിട്ട ഐജി രമണ്‍ ശ്രീവാസ്തവയെ സസ്പെൻഡ് ചെയ്യണമെന്നു ഘടകകക്ഷികൾ ആവശ്യപ്പെട്ടു. തെളിവില്ലാത്തതിനാൽ നടക്കില്ലെന്നായിരുന്നു കരുണാകരന്റെ നിലപാട്.
കേരളത്തിലെ ഏതാനും നേതാക്കൾ ചതിച്ചെന്നു കരുണാകരൻ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ, നരസിംഹറാവു ചതിച്ചെന്നു തന്നോടു പറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിൽ ഉന്നത സ്ഥാനം നൽകാമെന്ന് അറിയിച്ചതിനെത്തുടർന്ന് 1995 മാർച്ചിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കരുണാകരനെ ജൂണ്‍ 10നു മാത്രമാണു വ്യവസായ മന്ത്രിയായി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. അതും വ്യവസായ വകുപ്പിലെ വിദേശ നിക്ഷേപ മന്ത്രാലയം പ്രധാനമന്ത്രി നേരിട്ടു കൈവശംവച്ചു.
ഇതുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഒരു ഘട്ടത്തിലും കരുണാകരൻ പറഞ്ഞിട്ടില്ല. ചാരക്കേസുമായി ബന്ധപ്പെട്ടു നരസിംഹറാവുവിന്റെ മകന്റെ പങ്കിനെക്കുറിച്ചു തനിക്ക് അറിയില്ല.
ചാരക്കേസ് ഗൂഢാലോചനയേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന ജുഡീഷൽ കമ്മീഷന്റെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകില്ല. 23 വർഷം മുമ്പു നടന്നതിന്റെ തെളിവു നശിപ്പിക്കാൻ മണിക്കൂറുകൾ മതിയാകും. ഇതിനാൽ മുഴുവൻ സത്യവും പുറത്തുവരുമോയെന്നു സംശയമുണ്ട്.
റിപ്പോർട്ട് സർക്കാരിനല്ല, കോടതിക്കു നേരിട്ടാണു കൊടുക്കുന്നതെന്ന മെച്ചമുണ്ട്. ഇതിലൂടെ എന്തെങ്കിലുമൊക്കെ പുറത്തുവരുമായിരിക്കുമെന്നും മുരളീധര ൻ പ്രത്യാശിച്ചു.
രാജി ആവശ്യപ്പെട്ടു പ്രധാനപ്പെട്ട ഘടകകക്ഷി നേതാക്കൾ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കണ്ടിരുന്നു. റാവു മുൻകൈയെടുത്തു ചർച്ച നടത്തിയിരുന്നുവെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്നും തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിൽ ഗ്രൂപ്പിസം ശക്തമായിരുന്നെങ്കിലും മുഖ്യമന്ത്രി മാറണമെന്നു ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നായിരുന്നു ആവശ്യം.
എന്നാൽ, ചാരക്കേസോടെ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഘടകകക്ഷികൾ ഇടപെട്ടു. തെരഞ്ഞെടുപ്പിന് 13 മാസം മാത്രം ബാക്കിനിൽക്കേ നിലവി ലുള്ള അവസ്ഥയിൽ മുന്നോട്ടുപോകാനാകില്ലെന്നായിരുന്നു ഘടകകക്ഷികളുടെ നിലപാട്. അർഹമായ സ്ഥാനം നൽകി കെ. കരുണാകരനെ കേന്ദ്ര രാഷ്ട്രീയത്തിലേക്കു മാറ്റുകയും പകരം ആളെ നൽകുകയും വേണമെന്നായിരുന്നു നിലപാട്.
എൻഡിപി ചെയർമാൻ പി.കെ. നാരായണപ്പണിക്കരും സിഎംപി ജനറൽ സെക്രട്ടറി എം.വി. രാഘവനുമാണു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കരുണാകരൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടു സ്വീകരിച്ചത്. മികച്ച വിടവാങ്ങലിന് അവസരം ഒരുക്കണമെന്നായിരുന്നു ഘടകകക്ഷികളുടെ നിലപാട്. രാജിവയ്ക്കുമ്പോഴും പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം കരുണാകരനായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ഒരു യോഗത്തിൽ പ്രസംഗിക്കാനെത്തിയ മുഖ്യമന്ത്രി കരുണാകരൻ പ്രസംഗിക്കുമ്പോൾ ഉടനീളം കൂക്കുവിളികൾ ഉയർന്നു. അദ്ദേഹം പ്രസംഗം പൂർത്തിയാക്കിയെങ്കിലും പറഞ്ഞതു പലതും കേൾക്കാനായില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പോയ അദ്ദേഹത്തിനു നേരേ കരിങ്കൊടി പ്രയോഗമുണ്ടായി. ഇതോടെയാണു ഘടകകക്ഷികൾ ഇടപെട്ടത്. ആരോപണം നേരിട്ട ഐജി രമണ്‍ ശ്രീവാസ്തവയെ സസ്പെൻഡ് ചെയ്യണമെന്നു ഘടകകക്ഷികൾ ആവശ്യപ്പെട്ടു. തെളിവില്ലാത്തതിനാൽ നടക്കില്ലെന്നായിരുന്നു കരുണാകരന്റെ നിലപാട്.
കേരളത്തിലെ ഏതാനും നേതാക്കൾ ചതിച്ചെന്നു കരുണാകരൻ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ, നരസിംഹറാവു ചതിച്ചെന്നു തന്നോടു പറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിൽ ഉന്നത സ്ഥാനം നൽകാമെന്ന് അറിയിച്ചതിനെത്തുടർന്ന് 1995 മാർച്ചിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കരുണാകരനെ ജൂണ്‍ 10നു മാത്രമാണു വ്യവസായ മന്ത്രിയായി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. അതും വ്യവസായ വകുപ്പിലെ വിദേശ നിക്ഷേപ മന്ത്രാലയം പ്രധാനമന്ത്രി നേരിട്ടു കൈവശംവച്ചു.
ഇതുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഒരു ഘട്ടത്തിലും കരുണാകരൻ പറഞ്ഞിട്ടില്ല. ചാരക്കേസുമായി ബന്ധപ്പെട്ടു നരസിംഹറാവുവിന്റെ മകന്റെ പങ്കിനെക്കുറിച്ചു തനിക്ക് അറിയില്ല.
ചാരക്കേസ് ഗൂഢാലോചനയേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന ജുഡീഷൽ കമ്മീഷന്റെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകില്ല. 23 വർഷം മുമ്പു നടന്നതിന്റെ തെളിവു നശിപ്പിക്കാൻ മണിക്കൂറുകൾ മതിയാകും. ഇതിനാൽ മുഴുവൻ സത്യവും പുറത്തുവരുമോയെന്നു സംശയമുണ്ട്.
റിപ്പോർട്ട് സർക്കാരിനല്ല, കോടതിക്കു നേരിട്ടാണു കൊടുക്കുന്നതെന്ന മെച്ചമുണ്ട്. ഇതിലൂടെ എന്തെങ്കിലുമൊക്കെ പുറത്തുവരുമായിരിക്കുമെന്നും മുരളീധര ൻ പ്രത്യാശിച്ചു.