തിരുവനന്തപുരം: പ്രളയ ദുരിതബാധിതർക്കു വാഗ്ദാനം മാത്രം വാരിക്കോരി നൽകി സർക്കാർ അവരെ കബളിപ്പിക്കുകയാണ് ചെയ്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ബാധിതർക്ക് 10,000 രൂപ വീതം നൽകുമെന്നും അത് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. ആ വെബ് സൈറ്റ് എവിടെ? തുക വിതരണം കാര്യക്ഷമമല്ലാത്തതു കൊണ്ടാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത്. അർഹരെ പിന്തള്ളി അനർഹർക്ക് പണം നൽകുന്നതായും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നൽമെന്ന് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികൾക്ക് 10 ലക്ഷം രൂപ വരെ വായ്പയായി നൽകുമെന്നു പ്രഖ്യാപിച്ചു. കടങ്ങൾക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്നു പറഞ്ഞു. ഒന്നും നടപ്പായില്ല.
ദുരിതാശ്വസ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുമ്പോൾ തന്നെ കിറ്റ് നൽകുമെന്നു പറഞ്ഞു. പക്ഷേ കിറ്റ് വിതരണം അവതാളത്തിലായി. അനർഹർ ഇതെല്ലാം കൊണ്ടുപോയി. ദുരിതാശ്വാസ പ്രവർത്തനത്തിനു പകരം ഇപ്പോൾ നടക്കുന്നത് ഗുണ്ടാപ്പിരിവാണ്. കേരളത്തിന്റെ ഭരണം ജയരാജന്മാരിൽ മാത്രമായി ഒതുങ്ങി. ഇവരോടു മന്ത്രിമാർക്കുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഉത്തരവുകൾ ഇറക്കി പിൻവലിക്കുന്ന ജോലി മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ലോകത്തിന് മുന്നിൽ കേരളം തലകുനിച്ചു നിൽക്കേണ്ട ഗതികേടാണ് സർക്കാർ സൃഷ്ടിക്കുന്നതെന്നും രമേശ് ആരോപിച്ചു.
പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നൽമെന്ന് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികൾക്ക് 10 ലക്ഷം രൂപ വരെ വായ്പയായി നൽകുമെന്നു പ്രഖ്യാപിച്ചു. കടങ്ങൾക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്നു പറഞ്ഞു. ഒന്നും നടപ്പായില്ല.
ദുരിതാശ്വസ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുമ്പോൾ തന്നെ കിറ്റ് നൽകുമെന്നു പറഞ്ഞു. പക്ഷേ കിറ്റ് വിതരണം അവതാളത്തിലായി. അനർഹർ ഇതെല്ലാം കൊണ്ടുപോയി. ദുരിതാശ്വാസ പ്രവർത്തനത്തിനു പകരം ഇപ്പോൾ നടക്കുന്നത് ഗുണ്ടാപ്പിരിവാണ്. കേരളത്തിന്റെ ഭരണം ജയരാജന്മാരിൽ മാത്രമായി ഒതുങ്ങി. ഇവരോടു മന്ത്രിമാർക്കുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഉത്തരവുകൾ ഇറക്കി പിൻവലിക്കുന്ന ജോലി മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ലോകത്തിന് മുന്നിൽ കേരളം തലകുനിച്ചു നിൽക്കേണ്ട ഗതികേടാണ് സർക്കാർ സൃഷ്ടിക്കുന്നതെന്നും രമേശ് ആരോപിച്ചു.