കൊച്ചി: മഹാപ്രളയം സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നട്ടെല്ല് തകർത്താണു കടന്നുപോയത്. കേരളത്തിന്റെ ഫെസ്റ്റിവൽ സീസണായ ഓഗസ്റ്റിൽ വിനോദസഞ്ചാരികൾക്കായി ആവിഷ്കരിച്ച പ്രത്യേക പദ്ധതികളെല്ലാം വെള്ളത്തിലായി. എങ്കിലും അതിവേഗം ഉയർത്തെണീറ്റുകഴിഞ്ഞു കേരളത്തിന്റെ വിനോദ സഞ്ചാരമേഖല. നിലവിലുള്ള പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ കണ്ട് സ്വകാര്യ സംരംഭകരുമായി ചേർന്നു പദ്ധതികൾ പുനാരാവിഷ്കരിച്ച് നടപ്പിലാക്കാനാണു ടൂറിസം വകുപ്പിന്റെ ശ്രമം.
കഴിഞ്ഞ വർഷം 33,383 കോടി രൂപയുടെ വരുമാനമാണ് വിനോദസഞ്ചാര മേഖലയിൽനിന്നു ലഭിച്ചത്. 1.46 കോടി ആഭ്യന്തര സഞ്ചാരികളും 11 ലക്ഷം വിദേശ വിനോദ സഞ്ചാരികളും കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തി. ഈ വർഷം ഇതിലും 25 ശതമാനം അധിക വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. മഹാപ്രളയം ഈ പ്രതീക്ഷകൾ തകർത്തെങ്കിലും കഴിഞ്ഞ വർഷത്തെ അത്രയുമെങ്കിലും സഞ്ചാരികളെ കേരളത്തിലെത്തിക്കുന്നതിനുള്ള കഠിനശ്രമത്തിലാണ് ടൂറിസം വകുപ്പെന്ന് ടൂറിസം ജോയിന്റ് ഡയറക്ടർ കെ.പി. നന്ദകുമാർ ‘ദീപിക’യോടു പറഞ്ഞു. നിലവിലെ പ്രതികൂല സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേതിലും പകുതിയെങ്കിലും സഞ്ചാരികളെത്തിയാൽ വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണവും വള്ളംകളിയുമടക്കമുള്ളവയിൽ പങ്കുചേരാൻ നിരവധിപ്പേരെത്തുന്ന സമയമായിരുന്നു ഓഗസ്റ്റ് മാസം. പ്രളയം താണ്ഡവമാടിയപ്പോൾ നിരവധിപ്പേരാണ് തങ്ങളുടെ യാത്ര റദ്ദാക്കിയത്. വിനോദസഞ്ചാര മേഖല തിരിച്ചുവന്ന സാഹചര്യത്തിൽ ഇവരൊക്കെ വീണ്ടും കേരളത്തിലേക്ക് എത്തുമെന്നാണു കരുതുന്നത്.
അതിനുള്ള വിപണന തന്ത്രങ്ങളൊക്കെ പയറ്റുകയാണ് ടൂറിസം വകുപ്പ്. ശനിയാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്ന് 60 പേരടങ്ങുന്ന വിദേശ ടൂറിസ്റ്റുകളുടെ സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയിരുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് പ്രളയത്തിനു ശേഷം ഈ സീസണിൽ ആദ്യമെത്തിയ ചാർട്ടേഡ് വിമാനത്തിലെ സഞ്ചാരികൾക്ക് നൽകിയത്.
അന്താരാഷ്ട്ര തലത്തിൽ നിരവധി ടൂറിസം ഫെസ്റ്റുകളും മറ്റും നടത്തുന്നുണ്ട്. ഒക്ടോബറിൽ മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ചാണ് അടുത്ത ആഭ്യന്തര വിനോദസഞ്ചാര സീസണ് തുടങ്ങുന്നത്. അതിനു ശഷം നവംബറിൽ അന്താരാഷ്ട്ര സീസണിനും തുടക്കമാകും. അവർക്കുവേണ്ട സൗകര്യങ്ങൾ മനസിലാക്കി ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
പ്രളയത്തിൽ കേരളത്തിലെ കടൽത്തീര മേഖലയ്ക്കു കാര്യമായ കോട്ടം സംഭവിച്ചിരുന്നില്ല. ബീച്ചുകളും കായൽ തീരങ്ങളും കേന്ദ്രീകരിച്ചു നിരവധി പദ്ധതികളുണ്ടായിരുന്നു. പുതുവൈപ്പു മുതൽ മുനന്പം വരെയുള്ള ഒന്പതു ബീച്ചുകളെ കേന്ദ്രീകരിച്ച് ഒരു കോറിഡോർ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കോവളം, ശംഖുമുഖം, കോഴിക്കോട്, കണ്ണൂർ ബീച്ചുകളിലും പ്രത്യേക പദ്ധതികളുണ്ട്. ഈ പദ്ധതികളുക്കെയും ഒന്നു കൂടി പുനരാവിഷ്കരിച്ച് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലേക്ക് പരമാവധിപേരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കെ.പി. നന്ദകുമാർ പറഞ്ഞു.
നീലക്കുറിഞ്ഞിക്കൊപ്പം പ്രതീക്ഷകളും പൂവിടുന്നു
നീലക്കുറിഞ്ഞിയുടെ വസന്തം നുകരാൻ ഈ വർഷം എട്ടു ലക്ഷം സഞ്ചാരികൾ മൂന്നാറിൽ എത്തുമെന്നായിരുന്നു ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ, പ്രളയം ഈ പ്രതീക്ഷകളൊക്കെയും തെറ്റിച്ചു. എങ്കിലും ഇപ്പോൾ മൂന്നാറിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ വിനോദസഞ്ചാര മേഖലയിലും പ്രതീക്ഷകൾ പൂവിടുകയാണ്. മൂന്നാറിലേക്കുള്ള റോഡ് നിർമാണത്തിന് പ്രത്യേക പരിഗണന നൽകി ഇവിടേക്കുള്ള യാത്ര സുഗമമാക്കി. മൂന്നാറിലേക്ക് വലിയ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയില്ലെന്ന സന്ദേഹമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വലിയ വാഹനങ്ങളുടെ റാലി നടത്തി മൂന്നാറിലേക്ക് വലിയ വാഹനങ്ങൾക്കു ചെല്ലാൻ കഴിയുമെന്നു തെളിയിയിച്ചു കൊടുത്തു. ജൂലൈ മുതൽ നീലക്കുറിഞ്ഞി പൂക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കനത്തമഴ നീലക്കുറിഞ്ഞി വസന്തം വൈകിപ്പിച്ചു. മഴ കാര്യമായി ഉണ്ടാകാതിരുന്ന വട്ടവട, മറയൂർ പ്രദേശങ്ങളിൽ നേരത്തെ തന്നെ നീലക്കുറിഞ്ഞി പൂത്തിരുന്നു. ഡിസംബർ വരെ ഈ പൂക്കൾ നിൽക്കും. എന്നാൽ താമസിച്ചു പൂത്തതുകൊണ്ട് ജനുവരി വരെ പൂക്കൾ നിൽക്കാൻ സാധ്യതയുണ്ടെന്ന് നന്ദകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ബിജോ ടോമി
കഴിഞ്ഞ വർഷം 33,383 കോടി രൂപയുടെ വരുമാനമാണ് വിനോദസഞ്ചാര മേഖലയിൽനിന്നു ലഭിച്ചത്. 1.46 കോടി ആഭ്യന്തര സഞ്ചാരികളും 11 ലക്ഷം വിദേശ വിനോദ സഞ്ചാരികളും കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തി. ഈ വർഷം ഇതിലും 25 ശതമാനം അധിക വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. മഹാപ്രളയം ഈ പ്രതീക്ഷകൾ തകർത്തെങ്കിലും കഴിഞ്ഞ വർഷത്തെ അത്രയുമെങ്കിലും സഞ്ചാരികളെ കേരളത്തിലെത്തിക്കുന്നതിനുള്ള കഠിനശ്രമത്തിലാണ് ടൂറിസം വകുപ്പെന്ന് ടൂറിസം ജോയിന്റ് ഡയറക്ടർ കെ.പി. നന്ദകുമാർ ‘ദീപിക’യോടു പറഞ്ഞു. നിലവിലെ പ്രതികൂല സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേതിലും പകുതിയെങ്കിലും സഞ്ചാരികളെത്തിയാൽ വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണവും വള്ളംകളിയുമടക്കമുള്ളവയിൽ പങ്കുചേരാൻ നിരവധിപ്പേരെത്തുന്ന സമയമായിരുന്നു ഓഗസ്റ്റ് മാസം. പ്രളയം താണ്ഡവമാടിയപ്പോൾ നിരവധിപ്പേരാണ് തങ്ങളുടെ യാത്ര റദ്ദാക്കിയത്. വിനോദസഞ്ചാര മേഖല തിരിച്ചുവന്ന സാഹചര്യത്തിൽ ഇവരൊക്കെ വീണ്ടും കേരളത്തിലേക്ക് എത്തുമെന്നാണു കരുതുന്നത്.
അതിനുള്ള വിപണന തന്ത്രങ്ങളൊക്കെ പയറ്റുകയാണ് ടൂറിസം വകുപ്പ്. ശനിയാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്ന് 60 പേരടങ്ങുന്ന വിദേശ ടൂറിസ്റ്റുകളുടെ സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയിരുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് പ്രളയത്തിനു ശേഷം ഈ സീസണിൽ ആദ്യമെത്തിയ ചാർട്ടേഡ് വിമാനത്തിലെ സഞ്ചാരികൾക്ക് നൽകിയത്.
അന്താരാഷ്ട്ര തലത്തിൽ നിരവധി ടൂറിസം ഫെസ്റ്റുകളും മറ്റും നടത്തുന്നുണ്ട്. ഒക്ടോബറിൽ മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ചാണ് അടുത്ത ആഭ്യന്തര വിനോദസഞ്ചാര സീസണ് തുടങ്ങുന്നത്. അതിനു ശഷം നവംബറിൽ അന്താരാഷ്ട്ര സീസണിനും തുടക്കമാകും. അവർക്കുവേണ്ട സൗകര്യങ്ങൾ മനസിലാക്കി ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
പ്രളയത്തിൽ കേരളത്തിലെ കടൽത്തീര മേഖലയ്ക്കു കാര്യമായ കോട്ടം സംഭവിച്ചിരുന്നില്ല. ബീച്ചുകളും കായൽ തീരങ്ങളും കേന്ദ്രീകരിച്ചു നിരവധി പദ്ധതികളുണ്ടായിരുന്നു. പുതുവൈപ്പു മുതൽ മുനന്പം വരെയുള്ള ഒന്പതു ബീച്ചുകളെ കേന്ദ്രീകരിച്ച് ഒരു കോറിഡോർ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കോവളം, ശംഖുമുഖം, കോഴിക്കോട്, കണ്ണൂർ ബീച്ചുകളിലും പ്രത്യേക പദ്ധതികളുണ്ട്. ഈ പദ്ധതികളുക്കെയും ഒന്നു കൂടി പുനരാവിഷ്കരിച്ച് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലേക്ക് പരമാവധിപേരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കെ.പി. നന്ദകുമാർ പറഞ്ഞു.
നീലക്കുറിഞ്ഞിക്കൊപ്പം പ്രതീക്ഷകളും പൂവിടുന്നു
നീലക്കുറിഞ്ഞിയുടെ വസന്തം നുകരാൻ ഈ വർഷം എട്ടു ലക്ഷം സഞ്ചാരികൾ മൂന്നാറിൽ എത്തുമെന്നായിരുന്നു ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ, പ്രളയം ഈ പ്രതീക്ഷകളൊക്കെയും തെറ്റിച്ചു. എങ്കിലും ഇപ്പോൾ മൂന്നാറിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ വിനോദസഞ്ചാര മേഖലയിലും പ്രതീക്ഷകൾ പൂവിടുകയാണ്. മൂന്നാറിലേക്കുള്ള റോഡ് നിർമാണത്തിന് പ്രത്യേക പരിഗണന നൽകി ഇവിടേക്കുള്ള യാത്ര സുഗമമാക്കി. മൂന്നാറിലേക്ക് വലിയ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയില്ലെന്ന സന്ദേഹമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വലിയ വാഹനങ്ങളുടെ റാലി നടത്തി മൂന്നാറിലേക്ക് വലിയ വാഹനങ്ങൾക്കു ചെല്ലാൻ കഴിയുമെന്നു തെളിയിയിച്ചു കൊടുത്തു. ജൂലൈ മുതൽ നീലക്കുറിഞ്ഞി പൂക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കനത്തമഴ നീലക്കുറിഞ്ഞി വസന്തം വൈകിപ്പിച്ചു. മഴ കാര്യമായി ഉണ്ടാകാതിരുന്ന വട്ടവട, മറയൂർ പ്രദേശങ്ങളിൽ നേരത്തെ തന്നെ നീലക്കുറിഞ്ഞി പൂത്തിരുന്നു. ഡിസംബർ വരെ ഈ പൂക്കൾ നിൽക്കും. എന്നാൽ താമസിച്ചു പൂത്തതുകൊണ്ട് ജനുവരി വരെ പൂക്കൾ നിൽക്കാൻ സാധ്യതയുണ്ടെന്ന് നന്ദകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ബിജോ ടോമി