വണ്ടിപ്പെരിയാർ: കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒപ്പുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ 63 -ാംമൈലിനു സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാർ ചോറ്റുപാറ കോണിമാറ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ആറുമുഖത്തിന്റെ മകൻ അയ്യപ്പൻ (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണ്ണനെ (48) പരിക്കുകളോടെ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
കോട്ടയത്തുനിന്നു കുമളിക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിടിച്ചാണ് അപകടമുണ്ടായത്. ബസ് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അയ്യപ്പൻ ബസിനടിയിലേക്കു വീണു. ബസിന്റെ പിൻചക്രം അയ്യപ്പന്റെ തലയിലൂടെ കയറുകയായിരുന്നു. കണ്ണൻ എതിർദിശയിലേക്കു തെറിച്ചുവീണതിനാലാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. നാട്ടുകാരെത്തിയാണ് കണ്ണനെ ആശുപത്രിയിൽ എത്തിച്ചത്. വണ്ടിപ്പെരിയാർ കോണിമാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
അയ്യപ്പന്റെ മൃതദേഹം വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. വണ്ടിപ്പെരിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. കാളിയമ്മയാണ് അയ്യപ്പന്റെ ഭാര്യ. മക്കൾ: ശിവമ്മ, രോഹിണി. മരുമകൻ :സത്യരാജ്.
കോട്ടയത്തുനിന്നു കുമളിക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിടിച്ചാണ് അപകടമുണ്ടായത്. ബസ് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അയ്യപ്പൻ ബസിനടിയിലേക്കു വീണു. ബസിന്റെ പിൻചക്രം അയ്യപ്പന്റെ തലയിലൂടെ കയറുകയായിരുന്നു. കണ്ണൻ എതിർദിശയിലേക്കു തെറിച്ചുവീണതിനാലാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. നാട്ടുകാരെത്തിയാണ് കണ്ണനെ ആശുപത്രിയിൽ എത്തിച്ചത്. വണ്ടിപ്പെരിയാർ കോണിമാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
അയ്യപ്പന്റെ മൃതദേഹം വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. വണ്ടിപ്പെരിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. കാളിയമ്മയാണ് അയ്യപ്പന്റെ ഭാര്യ. മക്കൾ: ശിവമ്മ, രോഹിണി. മരുമകൻ :സത്യരാജ്.