കോട്ടയം: പ്രളയദുരിതാശ്വാസമായി അക്കൗണ്ടിൽവന്ന പതിനായിരം രൂപ ഉടൻ എടുത്തില്ലെങ്കിൽ തിരിച്ചുപിടിക്കുമെന്ന വ്യാജപ്രചാരണത്തിൽ വിശ്വസിച്ച് ഇന്നലെയും ബാങ്കുകളിൽ തിരക്ക്.
പണമെടുക്കാൻ ആളുകളെത്തിയതോടെ പലേടത്തും ഇന്നലെയും തിരക്കും ബഹളവുമായി. ഇന്നലെ വൈകുന്നേരം വരെ പ്രളയമേഖലകളിലെ ബാങ്കുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. എടിഎമ്മുകളുടെ മുന്നിലും നീണ്ട ക്യൂ ഉണ്ടായിരുന്നു. ഇന്നലെ പ്രവൃത്തി ദിനമായിരുന്നതിനാൽ രാവിലെ മുതൽ ആളുകൾ ബാങ്കിലേക്ക് എത്തിക്കൊണ്ടിരുന്നു.
അക്കൗണ്ടിൽ നിക്ഷേപിച്ച പണം സർക്കാർ പിൻവലിക്കില്ലെന്നും തിടുക്കം കൂട്ടേണ്ട സാഹചര്യമില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞിട്ടും ജനങ്ങൾ അംഗീകരിക്കാത്ത സ്ഥിതിയാണ്. ചില ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരുമാണ് പണം ഉടനെടുക്കണമെന്നു പറഞ്ഞു ജനങ്ങളെ ഇളക്കിവിടുന്നതെന്നാണ് ആക്ഷേപം.
പണമെടുക്കാൻ ആളുകളെത്തിയതോടെ പലേടത്തും ഇന്നലെയും തിരക്കും ബഹളവുമായി. ഇന്നലെ വൈകുന്നേരം വരെ പ്രളയമേഖലകളിലെ ബാങ്കുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. എടിഎമ്മുകളുടെ മുന്നിലും നീണ്ട ക്യൂ ഉണ്ടായിരുന്നു. ഇന്നലെ പ്രവൃത്തി ദിനമായിരുന്നതിനാൽ രാവിലെ മുതൽ ആളുകൾ ബാങ്കിലേക്ക് എത്തിക്കൊണ്ടിരുന്നു.
അക്കൗണ്ടിൽ നിക്ഷേപിച്ച പണം സർക്കാർ പിൻവലിക്കില്ലെന്നും തിടുക്കം കൂട്ടേണ്ട സാഹചര്യമില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞിട്ടും ജനങ്ങൾ അംഗീകരിക്കാത്ത സ്ഥിതിയാണ്. ചില ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരുമാണ് പണം ഉടനെടുക്കണമെന്നു പറഞ്ഞു ജനങ്ങളെ ഇളക്കിവിടുന്നതെന്നാണ് ആക്ഷേപം.