കായംകുളം: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷാവസ്ഥയിലേക്കു നീങ്ങിയതിനെത്തുടർന്ന് കറ്റാനം കട്ടച്ചിറയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജില്ല കളക്ടറുടെ അനുമതിയോടെ 14 ദിവസത്തേക്കാണു നിരോധനാജ്ഞ. കട്ടച്ചിറ സെൻറ് മേരീസ് പള്ളിയിൽ കോടതി ഉത്തരവോടെ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവും രൂക്ഷമായി സംഘർഷത്തിലേക്കു നീങ്ങിയത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഓർത്തഡോക്സ് വിഭാഗത്തെ പോലീസ് തടഞ്ഞതോടെ കെപി റോഡിൽ ഇവർ ഉപരോധം സൃഷ്ടിച്ചു. ഇതു റോഡ് ഗതാഗതം തടസപ്പെടാൻ കാരണമായി.
തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാൻ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചതായി ഓർത്തഡോക്സ് വിഭാഗം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് വൈദികരും വിശ്വാസികളും രാവിലെ പള്ളിയിൽ പ്രവേശിക്കാൻ സംഘടിച്ചെത്തിയതോടെയാണു പ്രശ്നം രൂക്ഷമായത്. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചാൽ തടയുമെന്ന നിലപാടിൽ യാക്കോബായ വിഭാഗവും ഉറച്ചു നിന്നതോടെ പോലീസ് ഇടപെട്ട് ഓർത്തഡോക്സ് വിഭാഗത്തെ തടയുകയായിരുന്നു. ഇതിനിടെ, ഒരു സംഘം വിശ്വാസികൾ പള്ളിക്കുള്ളിൽ കയറിയതും പ്രശ്നം രൂക്ഷമാക്കി. ഇവരെ പിന്നീടു പോലീസ് മറ്റൊരു വഴിയിലൂടെ പുറത്തെത്തിച്ചു. സ്ഥലത്തു വൻ പോലീസ് സംഘം ക്യാന്പ് ചെയ്യുകയാണ്.
പള്ളി താത്കാലികമായി പൂട്ടുകയും ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി യാക്കോബായ വിഭാഗമാണു പള്ളിയുടെ ഉടമസ്ഥാവകാശം കൈവശം വച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ഇരുവിഭാഗവുമായി കറ്റാനം റസ്റ്റ് ഹൗസിൽ കളക്ടറുടെ അധ്യക്ഷതയിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ചർച്ചയിൽ മുന്നോട്ടുവച്ച തീരുമാനങ്ങളോട് അതൃപ്തി രേഖപ്പെടുത്തിയ യാക്കോബായവിഭാഗം യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷം തുടർനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രൻ, ആർ. രാജേഷ് എംഎൽഎ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. കായംകുളം എംഎൽഎ യു. പ്രതിഭ യോഗത്തിൽ പങ്കെടുത്തില്ല.
ജില്ല കളക്ടറുടെ അനുമതിയോടെ 14 ദിവസത്തേക്കാണു നിരോധനാജ്ഞ. കട്ടച്ചിറ സെൻറ് മേരീസ് പള്ളിയിൽ കോടതി ഉത്തരവോടെ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവും രൂക്ഷമായി സംഘർഷത്തിലേക്കു നീങ്ങിയത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഓർത്തഡോക്സ് വിഭാഗത്തെ പോലീസ് തടഞ്ഞതോടെ കെപി റോഡിൽ ഇവർ ഉപരോധം സൃഷ്ടിച്ചു. ഇതു റോഡ് ഗതാഗതം തടസപ്പെടാൻ കാരണമായി.
തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാൻ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചതായി ഓർത്തഡോക്സ് വിഭാഗം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് വൈദികരും വിശ്വാസികളും രാവിലെ പള്ളിയിൽ പ്രവേശിക്കാൻ സംഘടിച്ചെത്തിയതോടെയാണു പ്രശ്നം രൂക്ഷമായത്. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചാൽ തടയുമെന്ന നിലപാടിൽ യാക്കോബായ വിഭാഗവും ഉറച്ചു നിന്നതോടെ പോലീസ് ഇടപെട്ട് ഓർത്തഡോക്സ് വിഭാഗത്തെ തടയുകയായിരുന്നു. ഇതിനിടെ, ഒരു സംഘം വിശ്വാസികൾ പള്ളിക്കുള്ളിൽ കയറിയതും പ്രശ്നം രൂക്ഷമാക്കി. ഇവരെ പിന്നീടു പോലീസ് മറ്റൊരു വഴിയിലൂടെ പുറത്തെത്തിച്ചു. സ്ഥലത്തു വൻ പോലീസ് സംഘം ക്യാന്പ് ചെയ്യുകയാണ്.
പള്ളി താത്കാലികമായി പൂട്ടുകയും ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി യാക്കോബായ വിഭാഗമാണു പള്ളിയുടെ ഉടമസ്ഥാവകാശം കൈവശം വച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ഇരുവിഭാഗവുമായി കറ്റാനം റസ്റ്റ് ഹൗസിൽ കളക്ടറുടെ അധ്യക്ഷതയിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ചർച്ചയിൽ മുന്നോട്ടുവച്ച തീരുമാനങ്ങളോട് അതൃപ്തി രേഖപ്പെടുത്തിയ യാക്കോബായവിഭാഗം യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷം തുടർനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രൻ, ആർ. രാജേഷ് എംഎൽഎ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. കായംകുളം എംഎൽഎ യു. പ്രതിഭ യോഗത്തിൽ പങ്കെടുത്തില്ല.