തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ കേന്ദ്ര മാനദണ്ഡ പ്രകാരം 4796.35 കോടി രൂപയുടെ സഹായം അഭ്യർഥിച്ചുള്ള സംസ്ഥാനത്തിന്റെ നിവേദനം തയാറാക്കി. ദേശീയ ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരം തയാറാക്കിയ നിവേദനം കേന്ദ്ര സർക്കാരിന് ഇന്നു കൈമാറുമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
അതേസമയം, പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് 40,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രിസഭാ ഉപസമിതി തീരുമാനങ്ങൾ വിശദീകരിച്ച സമിതി അധ്യക്ഷൻ കൂടിയായ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കുമുണ്ടായ നഷ്ടം ഇനിയും കണക്കാക്കേണ്ടതുണ്ട്. പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, വീടുകൾ എന്നീ മേഖലകളെ യാണ് ഇത്രയും നഷ്ടം പ്രാഥമികമായി കണക്കാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രളയദുരന്തത്തിൽ മരണമടഞ്ഞവർ, തകർന്ന വീടുകൾ, കൃഷി നാശം, ആടുമാടുകളുടെയും പക്ഷി-മൃഗാദികളുടെയും നാശനഷ്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് 4796 കോടിയുടെ സഹായം അഭ്യർഥിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നൽകണം. 488 പേരാണു ദുരന്തത്തിൽ മരിച്ചത്. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം വീതം നൽകുമെന്നു സന്ദർശനത്തിനിടയിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
11, 201 വീടുകളാണു പൂർണമായി തകർന്നത്. തകർന്ന വീടൊന്നിനു കേന്ദ്ര മാനദണ്ഡ പ്രകാരം സാധാരണ പ്രദേശത്ത് 95,000 രൂപയും മലയോര മേഖലയിൽ 1.01 ലക്ഷം രൂപയും നൽകണം. ഭാഗികമായി തകർന്ന വീടുകൾക്കു തകർച്ചയുടെ ആഘാതം കണക്കാക്കി നൽകണം. 1.20 ലക്ഷം വീടുകൾ ഭാഗികമായി തകർന്നു. കൃഷിനാശത്തിന് ഹെക്ടറിന് 13,000 രൂപ വീതം ലഭിക്കും.
പ്രളയ ദുരന്തത്തിൽ ചത്ത പശു, എരുമ എന്നിവയ്ക്ക് 30,000 രൂപ വീതവും കാള, പോത്ത് എന്നിവയ്ക്ക് 25,000 രൂപ വീതവും നൽകും. ആടിന് 3,000 രൂപയും താറാവിന് 80 രൂപയും കോഴിക്ക് 50 രൂപയും ആണു നഷ്ടപരിഹാരം. ഒരു കുടുംബത്തിനു പരമാവധി 90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളു. ഇതെല്ലാം കണക്കാക്കിയാണു നിവേദനം .
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം 29 മുതൽ സംസ്ഥാനത്തു സന്ദർശനം നടത്തും. നേരത്തെ ദുരന്തം വിലയിരുത്താൻ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരുന്നത്. ദുരന്തത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണുന്ന സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് എത്തുന്നത്. ഇതു കൂടാതെ നഷ്ടവുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ടും തയാറാക്കി സമർപ്പിക്കും. പ്രളയത്തിൽ തകർന്ന പമ്പ പുനർനിർമിച്ച് ശബരിമല തീർഥാടകർക്കു സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം നടക്കുകയാണ്. തീർഥാടനകാലം ആരംഭിക്കുന്നതിനുമുൻപ് പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കേന്ദ്രത്തിൽനിന്ന് ഇതുവരെ ആയിരം കോടി രൂപ ലഭിച്ചിട്ടുണ്ടെന്നു ജയരാജൻ അറിയിച്ചു.
വിവിധ ഇനങ്ങളിൽ കേരളം ആവശ്യപ്പെടുന്ന തുക:
•കൃഷിനാശം 257 കോടി
•അടിസ്ഥാന സൗകര്യം (റോഡ്, പാലം, വൈദ്യുതി മുതലായവ) 1179 കോടി.
• തകർന്ന വീടുകൾക്ക് 976.08 കോടി
• മരിച്ചവർക്കുള്ള നഷ്ടപരിഹാരം 13.56 കോടി
• രക്ഷാപ്രവർത്തനത്തിന്റെ ചെലവ് 274 കോടി
•ദുരിതാശ്വാസ ക്യാന്പ് നടത്തിപ്പ് 307 കോടി
• മാലിന്യസംസ്കരണം, മൃഗങ്ങളെ മറവുചെയ്യൽ, ശുചീകരണം, പന്പിംഗ് 55 കോടി
അതേസമയം, പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് 40,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രിസഭാ ഉപസമിതി തീരുമാനങ്ങൾ വിശദീകരിച്ച സമിതി അധ്യക്ഷൻ കൂടിയായ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കുമുണ്ടായ നഷ്ടം ഇനിയും കണക്കാക്കേണ്ടതുണ്ട്. പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, വീടുകൾ എന്നീ മേഖലകളെ യാണ് ഇത്രയും നഷ്ടം പ്രാഥമികമായി കണക്കാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രളയദുരന്തത്തിൽ മരണമടഞ്ഞവർ, തകർന്ന വീടുകൾ, കൃഷി നാശം, ആടുമാടുകളുടെയും പക്ഷി-മൃഗാദികളുടെയും നാശനഷ്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് 4796 കോടിയുടെ സഹായം അഭ്യർഥിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നൽകണം. 488 പേരാണു ദുരന്തത്തിൽ മരിച്ചത്. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം വീതം നൽകുമെന്നു സന്ദർശനത്തിനിടയിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
11, 201 വീടുകളാണു പൂർണമായി തകർന്നത്. തകർന്ന വീടൊന്നിനു കേന്ദ്ര മാനദണ്ഡ പ്രകാരം സാധാരണ പ്രദേശത്ത് 95,000 രൂപയും മലയോര മേഖലയിൽ 1.01 ലക്ഷം രൂപയും നൽകണം. ഭാഗികമായി തകർന്ന വീടുകൾക്കു തകർച്ചയുടെ ആഘാതം കണക്കാക്കി നൽകണം. 1.20 ലക്ഷം വീടുകൾ ഭാഗികമായി തകർന്നു. കൃഷിനാശത്തിന് ഹെക്ടറിന് 13,000 രൂപ വീതം ലഭിക്കും.
പ്രളയ ദുരന്തത്തിൽ ചത്ത പശു, എരുമ എന്നിവയ്ക്ക് 30,000 രൂപ വീതവും കാള, പോത്ത് എന്നിവയ്ക്ക് 25,000 രൂപ വീതവും നൽകും. ആടിന് 3,000 രൂപയും താറാവിന് 80 രൂപയും കോഴിക്ക് 50 രൂപയും ആണു നഷ്ടപരിഹാരം. ഒരു കുടുംബത്തിനു പരമാവധി 90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളു. ഇതെല്ലാം കണക്കാക്കിയാണു നിവേദനം .
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം 29 മുതൽ സംസ്ഥാനത്തു സന്ദർശനം നടത്തും. നേരത്തെ ദുരന്തം വിലയിരുത്താൻ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരുന്നത്. ദുരന്തത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണുന്ന സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് എത്തുന്നത്. ഇതു കൂടാതെ നഷ്ടവുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ടും തയാറാക്കി സമർപ്പിക്കും. പ്രളയത്തിൽ തകർന്ന പമ്പ പുനർനിർമിച്ച് ശബരിമല തീർഥാടകർക്കു സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം നടക്കുകയാണ്. തീർഥാടനകാലം ആരംഭിക്കുന്നതിനുമുൻപ് പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കേന്ദ്രത്തിൽനിന്ന് ഇതുവരെ ആയിരം കോടി രൂപ ലഭിച്ചിട്ടുണ്ടെന്നു ജയരാജൻ അറിയിച്ചു.
വിവിധ ഇനങ്ങളിൽ കേരളം ആവശ്യപ്പെടുന്ന തുക:
•കൃഷിനാശം 257 കോടി
•അടിസ്ഥാന സൗകര്യം (റോഡ്, പാലം, വൈദ്യുതി മുതലായവ) 1179 കോടി.
• തകർന്ന വീടുകൾക്ക് 976.08 കോടി
• മരിച്ചവർക്കുള്ള നഷ്ടപരിഹാരം 13.56 കോടി
• രക്ഷാപ്രവർത്തനത്തിന്റെ ചെലവ് 274 കോടി
•ദുരിതാശ്വാസ ക്യാന്പ് നടത്തിപ്പ് 307 കോടി
• മാലിന്യസംസ്കരണം, മൃഗങ്ങളെ മറവുചെയ്യൽ, ശുചീകരണം, പന്പിംഗ് 55 കോടി