കൊച്ചി: വിനോദസഞ്ചാരികളെ വരവേൽക്കാൻ മൂന്നാറും കേരളവും തയാറായെന്ന് ലോകത്തെ വിളിച്ചറിയിച്ച് ടൂറിസം മേഖലയിലെ വിവിധ സംഘടനകൾ ചേർന്ന് ഇന്നലെ കൊച്ചിയിൽനിന്നു മൂന്നാർ മലനിരകളിലേക്ക് കാർ-ബുള്ളറ്റ് റാലി നടത്തി.
പ്രളയദുരന്തമുണ്ടായെങ്കിലും നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന മലനിരകളിലേക്ക് എത്താൻ സഞ്ചാരികൾക്ക് തടസമില്ലെന്നു പ്രഖ്യാപിക്കുന്നതായിരുന്നു കേരള ടൂറിസത്തിന്റെ പിന്തുണയോടെ നടത്തിയ റാലി. 150 കാറുകളും നിരവധി ബുള്ളറ്റുകളും വൈകുന്നേരം ആറരയോടെയാണ് മൂന്നാറിലെത്തിയത്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ദേശീയ ടൂറിസം ഉപദേശക സമിതി അംഗം ഏബ്രഹാം ജോർജ് എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.
പ്രളയദുരന്തമുണ്ടായെങ്കിലും നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന മലനിരകളിലേക്ക് എത്താൻ സഞ്ചാരികൾക്ക് തടസമില്ലെന്നു പ്രഖ്യാപിക്കുന്നതായിരുന്നു കേരള ടൂറിസത്തിന്റെ പിന്തുണയോടെ നടത്തിയ റാലി. 150 കാറുകളും നിരവധി ബുള്ളറ്റുകളും വൈകുന്നേരം ആറരയോടെയാണ് മൂന്നാറിലെത്തിയത്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ദേശീയ ടൂറിസം ഉപദേശക സമിതി അംഗം ഏബ്രഹാം ജോർജ് എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.