തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഒരു മാസത്തെ വേതനം നിർബന്ധമായി പിടിച്ചുവാങ്ങുന്ന നടപടിയിൽ നിന്നു സർക്കാർ പിൻവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഗുണ്ടാ പിരവ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരെ ഭീഷണിപ്പെടുത്തി ഒരു മാസത്തെ ശമ്പളം പിടിച്ചുവാങ്ങാനാണു സർക്കാർ ശ്രമിക്കുന്നത്. ഭരണകക്ഷി യൂണിയനുകൾ ജീവനക്കാർക്കുനേരേ സ്ഥലംമാറ്റ ഭീഷണി ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. സ്വമേധയാ തുക നൽകുന്നതിനു ജീവനക്കാർ തയാറുള്ളപ്പോൾ അവരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. ഇപ്പോൾ തന്നെ ഓണത്തിനു നൽകുന്ന ഉത്സവ ബത്ത സർക്കാർ ദുരിതാശ്വാസത്തിന്റെ പേരിൽ പിടിച്ചു വച്ചു. ഇനി ഒരു മാസത്തെ ശമ്പളം കൂടി പിടിച്ചു വാങ്ങുന്നത് സർക്കാർ ഉദ്യോഗസ്ഥരോട് കാണിക്കുന്ന ക്രൂരതയാണെന്നും രമേശ് ചൂണ്ടിക്കാട്ടി.
ജീവനക്കാരെ ഭീഷണിപ്പെടുത്തി ഒരു മാസത്തെ ശമ്പളം പിടിച്ചുവാങ്ങാനാണു സർക്കാർ ശ്രമിക്കുന്നത്. ഭരണകക്ഷി യൂണിയനുകൾ ജീവനക്കാർക്കുനേരേ സ്ഥലംമാറ്റ ഭീഷണി ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. സ്വമേധയാ തുക നൽകുന്നതിനു ജീവനക്കാർ തയാറുള്ളപ്പോൾ അവരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. ഇപ്പോൾ തന്നെ ഓണത്തിനു നൽകുന്ന ഉത്സവ ബത്ത സർക്കാർ ദുരിതാശ്വാസത്തിന്റെ പേരിൽ പിടിച്ചു വച്ചു. ഇനി ഒരു മാസത്തെ ശമ്പളം കൂടി പിടിച്ചു വാങ്ങുന്നത് സർക്കാർ ഉദ്യോഗസ്ഥരോട് കാണിക്കുന്ന ക്രൂരതയാണെന്നും രമേശ് ചൂണ്ടിക്കാട്ടി.