അടൂർ/ചാരുംമൂട്: പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ പഴകുളം, പന്തളം മേഖലയിൽ ഭൂചലനം.ഇന്നലെ രാവിലെ 10.30ഓടെയാണ് വൻ ശബ്ദത്തോടെ ഭൂചലനമുണ്ടായത്. നേരിയ ഭൂചലനമായതിനാൽ തീവ്രത രേഖപ്പെടുത്താനായില്ല.
നൂറനാട്, പാലമേൽ, ഉളവുക്കാട്, തണ്ടാനുവിള, പള്ളിക്കൽ, പഴംകുളം, കുടശനാട്, കഞ്ചുകോട്, ആദിക്കാട്ടുകുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലെ അന്പതോളം വീടുകളിൽ ഭൂചലനം അനുഭവപ്പെട്ടു. വീടുകളുടെ ഭിത്തികളിൽ വിള്ളൽ രൂപപ്പെടുകയും ഓടിട്ട വീടുകളുടെ മേൽക്കൂരകളിൽ നിന്നും ഓടുകൾ താഴേക്കു നിലംപതിക്കുകയും ചെയ്തു. തുടർചലന സാധ്യത നിലനിൽക്കുന്നതിനാൽ വീടുകളിൽ നിന്നും ജനങ്ങൾ താത്കാലികമായി മാറിതാമസിക്കണമെന്ന ജാഗ്രതാ നിർദേശവും മേഖലയിലെ ജനങ്ങൾക്കു നൽകിയിട്ടുണ്ട്. മാവേലിക്കര തഹസീൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
നൂറനാട്, പാലമേൽ, ഉളവുക്കാട്, തണ്ടാനുവിള, പള്ളിക്കൽ, പഴംകുളം, കുടശനാട്, കഞ്ചുകോട്, ആദിക്കാട്ടുകുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലെ അന്പതോളം വീടുകളിൽ ഭൂചലനം അനുഭവപ്പെട്ടു. വീടുകളുടെ ഭിത്തികളിൽ വിള്ളൽ രൂപപ്പെടുകയും ഓടിട്ട വീടുകളുടെ മേൽക്കൂരകളിൽ നിന്നും ഓടുകൾ താഴേക്കു നിലംപതിക്കുകയും ചെയ്തു. തുടർചലന സാധ്യത നിലനിൽക്കുന്നതിനാൽ വീടുകളിൽ നിന്നും ജനങ്ങൾ താത്കാലികമായി മാറിതാമസിക്കണമെന്ന ജാഗ്രതാ നിർദേശവും മേഖലയിലെ ജനങ്ങൾക്കു നൽകിയിട്ടുണ്ട്. മാവേലിക്കര തഹസീൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.