തിരുവനന്തപുരം: പ്രളയക്കെടുതിയേത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനും പുനരധിവാസത്തിനുമുള്ള പണം കണ്ടെത്തുന്നതിനായി സംസ്ഥാന ചരക്കുസേവന നികുതിയിൽ (എസ്ജിഎസ്ടി) പത്തു ശതമാനം സെസ് ഏർപ്പെടുത്താൻ അനുവദിക്കണമെന്നു കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ച ബൃഹദ് പദ്ധതിയിൽ ആവശ്യപ്പെട്ടു.
എസ്ജിഎസ്ടി ചുമത്തുന്ന എല്ലാ ഇനങ്ങൾക്കും രണ്ടു മാസത്തേക്കു സെസ് ഈടാക്കാൻ അനുമതി വേണമെന്നാണു കേരളത്തിന്റെ ആവശ്യം. ഇതോടൊപ്പം കേരളത്തിന്റെ പുനർനിർമാണത്തിനു പണം സമാഹരിക്കുന്നതിനു പ്രത്യേക ലോട്ടറി ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പദ്ധതി നിർദേശങ്ങൾ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനു സംസ്ഥാന ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ചു. കേന്ദ്ര ജിഎസ്ടി കൗണ്സിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
അധിക വിഭവസമാഹരണത്തിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ജിഎസ്ടി തുകയ്ക്കുമേൽ നികുത്തിത്തുക യുടെ10 ശതമാനം സെസ് ചുമത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. പതിനെട്ടു ശതമാനം ജിഎസ്ടി ഈടാക്കുന്ന 100 രൂപ വിലയുള്ള സാധനത്തിന് ഒൻപതു രൂപയാണു സംസ്ഥാന ജിഎസ്ടി. ഇതിൽ പത്തു ശതമാനം സെസ്കൂടി ഏർപ്പെടുത്തുന്നതോടെ സാധനത്തിന് 90 പൈസയുടെ വർധന വരും. കഴിഞ്ഞ ദിവസം എസ്ജിഎസ്ടിയിൽ രണ്ടു ശതമാനം വർധന ആവശ്യപ്പെട്ടു ധനവകുപ്പു കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും ഇതിലെ അപ്രായോഗിക മനസിലാക്കി മന്ത്രിസഭ ഈ നിർദേശം തള്ളുകയായിരുന്നു.
ഇതോടൊപ്പം സംസ്ഥാനത്തിനു കന്പോളത്തിൽനിന്നു വായ്പയെടുക്കാനുള്ള പരിധി ഉയർത്തിത്തരണമെന്നും ആവശ്യപ്പെട്ടു. 10,500 കോടി രൂപകൂടി കടമെടുക്കാൻ അനുമതി നൽകണം.
കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നു ശതമാനമാണ് ഇപ്പോൾ വായ്പയെടുക്കാനുള്ള പരിധി. അതു നാലര ശതമാനമായി ഉയർത്താൻ ആവശ്യപ്പെടും. ഇതിനായി എഫ്ആർബിഎം ആക്ടിൽ (ഫിസ്കൽ റെസ്പോണ്സിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ) നിയമത്തിൽ മാറ്റം വരുത്തണം.
ആക്ടിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനു മാത്രമേ അധികാരമുള്ളൂ.
എസ്ജിഎസ്ടി ചുമത്തുന്ന എല്ലാ ഇനങ്ങൾക്കും രണ്ടു മാസത്തേക്കു സെസ് ഈടാക്കാൻ അനുമതി വേണമെന്നാണു കേരളത്തിന്റെ ആവശ്യം. ഇതോടൊപ്പം കേരളത്തിന്റെ പുനർനിർമാണത്തിനു പണം സമാഹരിക്കുന്നതിനു പ്രത്യേക ലോട്ടറി ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പദ്ധതി നിർദേശങ്ങൾ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനു സംസ്ഥാന ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ചു. കേന്ദ്ര ജിഎസ്ടി കൗണ്സിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
അധിക വിഭവസമാഹരണത്തിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ജിഎസ്ടി തുകയ്ക്കുമേൽ നികുത്തിത്തുക യുടെ10 ശതമാനം സെസ് ചുമത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. പതിനെട്ടു ശതമാനം ജിഎസ്ടി ഈടാക്കുന്ന 100 രൂപ വിലയുള്ള സാധനത്തിന് ഒൻപതു രൂപയാണു സംസ്ഥാന ജിഎസ്ടി. ഇതിൽ പത്തു ശതമാനം സെസ്കൂടി ഏർപ്പെടുത്തുന്നതോടെ സാധനത്തിന് 90 പൈസയുടെ വർധന വരും. കഴിഞ്ഞ ദിവസം എസ്ജിഎസ്ടിയിൽ രണ്ടു ശതമാനം വർധന ആവശ്യപ്പെട്ടു ധനവകുപ്പു കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും ഇതിലെ അപ്രായോഗിക മനസിലാക്കി മന്ത്രിസഭ ഈ നിർദേശം തള്ളുകയായിരുന്നു.
ഇതോടൊപ്പം സംസ്ഥാനത്തിനു കന്പോളത്തിൽനിന്നു വായ്പയെടുക്കാനുള്ള പരിധി ഉയർത്തിത്തരണമെന്നും ആവശ്യപ്പെട്ടു. 10,500 കോടി രൂപകൂടി കടമെടുക്കാൻ അനുമതി നൽകണം.
കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നു ശതമാനമാണ് ഇപ്പോൾ വായ്പയെടുക്കാനുള്ള പരിധി. അതു നാലര ശതമാനമായി ഉയർത്താൻ ആവശ്യപ്പെടും. ഇതിനായി എഫ്ആർബിഎം ആക്ടിൽ (ഫിസ്കൽ റെസ്പോണ്സിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ) നിയമത്തിൽ മാറ്റം വരുത്തണം.
ആക്ടിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനു മാത്രമേ അധികാരമുള്ളൂ.