തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 സ്പിൽവേ ഷട്ടറുകൾ അടയ്ക്കുകയും മഴ ദുർബലമാകുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇന്നലെ വൈകുന്നേരം നാലിന് 2400.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
നീരൊഴുക്ക് കുറഞ്ഞതിനേത്തുടർന്ന് ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍ഡിൽ 300 ക്യുമെക്സ് (3,00,000 ലിറ്റർ) വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് വിടുന്നത്.
ചെറുതോണി അണക്കെട്ടിന്റെ ഉയർത്തിവച്ചിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ ഒരു മീറ്ററായി താഴ്ത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് മണിക്കൂറിൽ 416 ക്യുമെക്സ്(4,16,000 ലിറ്റർ) ആയി കുറഞ്ഞു. 116 ക്യുമെക്സ് വെള്ളമാണ് വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നത്.
ജലനിരപ്പ് 140 അടിയിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും തമിഴ്നാട് അടച്ചത്. 140.15 അടിയാണ് ഇന്നലെ വൈകുന്നേരം നാലിന് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻ ഡിൽ 5455 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. നീരൊഴുക്കു കുറഞ്ഞതിനേത്തു ടർന്ന് ഏഴു ഷട്ടറുകൾ തിങ്കളാഴ്ച അടച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് ബാക്കി അഞ്ചു ഷട്ടറുകളും അടച്ച് ജലനിരപ്പ് ക്രമീകരിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാർ ജലം എത്തുന്ന വൈഗ അണക്കെട്ട് പൂർണസംഭരണശേഷിയിൽ എത്തിയതോടെ തുറന്നുവിട്ടിരുന്നു.
നീരൊഴുക്ക് കുറഞ്ഞതിനേത്തുടർന്ന് ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍ഡിൽ 300 ക്യുമെക്സ് (3,00,000 ലിറ്റർ) വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് വിടുന്നത്.
ചെറുതോണി അണക്കെട്ടിന്റെ ഉയർത്തിവച്ചിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ ഒരു മീറ്ററായി താഴ്ത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് മണിക്കൂറിൽ 416 ക്യുമെക്സ്(4,16,000 ലിറ്റർ) ആയി കുറഞ്ഞു. 116 ക്യുമെക്സ് വെള്ളമാണ് വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നത്.
ജലനിരപ്പ് 140 അടിയിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും തമിഴ്നാട് അടച്ചത്. 140.15 അടിയാണ് ഇന്നലെ വൈകുന്നേരം നാലിന് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻ ഡിൽ 5455 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. നീരൊഴുക്കു കുറഞ്ഞതിനേത്തു ടർന്ന് ഏഴു ഷട്ടറുകൾ തിങ്കളാഴ്ച അടച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് ബാക്കി അഞ്ചു ഷട്ടറുകളും അടച്ച് ജലനിരപ്പ് ക്രമീകരിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാർ ജലം എത്തുന്ന വൈഗ അണക്കെട്ട് പൂർണസംഭരണശേഷിയിൽ എത്തിയതോടെ തുറന്നുവിട്ടിരുന്നു.