കുന്പനാട്: അന്നു കുന്നിൻ മുകളിലേക്ക് ഓടിക്കയറി, ഇന്നിപ്പോൾ വീൽച്ചെയറിലായിരുന്ന എന്നെ ആരൊക്കെയോ എടുത്തു കൊണ്ടുവന്ന് ആശുപത്രി മുറിയിലാക്കി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു സാക്ഷിയായ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത കുന്പനാട് ഫെലോഷിപ്പ് ആശുപത്രി മുറിയിൽ ഇരുന്ന് ഇപ്പോഴത്തെ പ്രളയത്തെയും 1924ലെ കെടുതികളെയും താരതമ്യം ചെയ്യുകയായിരുന്നു. മനുഷ്യനു പൊതുവിലും വ്യക്തിപരവുമായി ഉണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ കെടുതികളുടെ ആഴം വർധിപ്പിച്ചതെന്നു മെത്രാപ്പോലീത്ത ദീപികയോടു പറഞ്ഞു.
കഴിഞ്ഞ 15നു പുലർച്ചെ മെത്രാപ്പോലീത്തയുടെ മാരാമണ്ണിലെ അരമന മുറ്റത്തേക്കു വെള്ളം എത്തിത്തുടങ്ങി. വെള്ളം ഉയരുന്നുവെന്നു മനസിലാക്കി അവിടെനിന്നു മാറാൻ തീരുമാനിച്ചു. വീൽച്ചെയറിലായിരുന്ന തന്നെ രണ്ടു സഹായികൾ എടുത്തുകൊണ്ടു സമീപത്തെ പാലക്കുന്നത്ത് വീട്ടിലെത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രിയുടെ മുറിയിലേക്കു മാറ്റി. സമീപത്തെ ഒരു വീട്ടിൽ നിന്നു 19 വരെ ഭക്ഷണം തന്നു. 20 മുതൽ കുന്പനാട് ഫെലോഷിപ്പ് ആശുപത്രിയിലേക്കു മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളില്ലെങ്കിലും ഒരു കരുതലിനുവേണ്ടിയാണ് ആശുപത്രിവാസമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വെള്ളം കയറി തന്റെ വീടിന്റെ താഴത്തെ നില മുങ്ങി. പുസ്തകങ്ങളും കുപ്പായവുമൊക്കെ വെള്ളം കൊണ്ടുപോയി. ഇന്നിപ്പോൾ സ്ഥിതി പരിതാപകരമെന്നാണ് തന്നെ കാണാനെത്തുന്ന വൈദികർ പറയുന്നത്.
99ലെ വെള്ളപ്പൊക്ക സമയത്ത് അതായത് 1924ൽ തനിക്ക് ഏഴ് വയസായിരുന്നു. ധർമിഷ്ഠൻ എന്ന പേരിൽ ഓടിച്ചാടി നടന്നിരുന്ന കാലം. കുട്ടിക്കാലത്തെ ഈ വെള്ളപ്പൊക്ക അനുഭവങ്ങൾ 101കാരനായ വലിയ മെത്രാപ്പോലീത്തയുടെ മനസിലേക്ക് ഇന്നും ഓടിയെത്തുന്നുണ്ട്. അന്നു വെള്ളപ്പൊക്കം ഒരു ജൂലൈ മാസത്തിലായിരുന്നു. ഞങ്ങൾ കല്ലൂപ്പാറയിലായിരുന്നു അതുവരെ താമസിച്ചുവന്നത്. വെള്ളപ്പൊക്കം അന്നൊക്കെ സർവസാധാരണമായിരുന്നതിനാൽ ജൂലൈ മാസത്തിൽ കുന്പനാട്ടെ കുടുംബവീട്ടിലേക്കു താമസം മാറി.
അത് ഉയർന്ന സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ താമസസ്ഥലം സുരക്ഷിതമായിരുന്നു. ദിവസങ്ങൾ നീണ്ടുനിന്ന പ്രളയത്തിന്റെ ബാക്കിപത്രമായി അന്നും ശൂന്യതയായിരുന്നു. ദിവസങ്ങളാണ് ക്യാന്പുകൾ നീണ്ടുനിന്നത്. പള്ളികെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും ഒക്കെയായിരുന്നു പ്രളയബാധിത മേഖലകളിലെ ആളുകളെ ഒഴിപ്പിച്ച് പാർപ്പിച്ചിരുന്നത്. പിതാവ് റവ.ഫിലിപ്പ് ഉമ്മനോടൊപ്പം വിവിധ ക്യാന്പുകൾ സന്ദർശിച്ചിരുന്നു. ജാതിമത ചിന്തകളും ഉച്ഛനീചത്വങ്ങളൊന്നുമില്ലാതെ ക്യാന്പുകൾ മുഴുവൻ അന്ന് പ്രാർഥനകളായിരുന്നു. ഭക്ഷണത്തിനു ക്ഷാമമുണ്ടായി. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ വീതംവച്ച് കഴിക്കാൻ ആളുകൾ തയാറായി. സഹായങ്ങൾ ചെയ്യാൻപോലും ഏറെപ്പേരും പ്രാപ്തരല്ലായിരുന്നു. സഭയും സമൂഹവും തങ്ങളുടേതായ സാഹചര്യങ്ങളിൽ വേണ്ടത് ചെയ്തിരുന്നുവെന്ന് മെത്രാപ്പോലീത്ത അനുസ്മരിച്ചു.
അന്ന് ആളുകൾക്കുണ്ടായ നഷ്ടം വീടുകളുടേതായിരുന്നു. നിരവധി വീടുകൾ നദിയിലൂടെ ഒഴുകിപ്പോയി. വീടുകളെടുത്തു മാറ്റാൻ കഴിയാത്തതിനാൽ ആളുകൾ സംരക്ഷിക്കാനും നിന്നില്ല. എന്നാൽ പലരും ഒഴുകിപ്പോയ വീടുകളിൽ തന്നെയുണ്ടായിരുന്നുവെന്നത് ഏറെ ദുഃഖിപ്പിക്കുന്നു. ഇന്നിപ്പോൾ ആൾനാശം കുറവായതു ആശ്വാസമാണ്. പലരും വീട്ടുസാധനങ്ങൾ ഉപേക്ഷിച്ചു പോരാൻ മടികാട്ടിയതാണ് ഇത്തവണത്തെ പ്രധാന പ്രതിസന്ധിയായതെന്ന് മനസിലാക്കുന്നു. 99ലെ വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് എടുത്തുകൊണ്ടുപോകാൻ ഒന്നുമില്ലായിരുന്നു. ഐക്യത്തോടെ എത്രദിനം വേണമെങ്കിലും അന്ന് ക്യാന്പുകളിൽ കഴിയാമായിരുന്നു. ഇന്നിപ്പോൾ അതിനു കഴിയുമെന്ന് തോന്നുന്നില്ല.
99ലെ വെള്ളപ്പൊക്കം ആളുകൾക്ക് പുതിയ അനുഭവങ്ങൾ തന്നു. പിന്നീടുള്ള വർഷങ്ങളിൽ മഴക്കാലത്തു വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ഭീതിയിൽ സുരക്ഷിതസ്ഥാനങ്ങൾ ആളുകൾ തേടി. പട്ടിണി ഉണ്ടാകാതിരിക്കാൻ നെല്ലും ഉണക്ക കപ്പയും മറ്റും ശേഖരിച്ചുവച്ചു. ഇത്തരത്തിൽ കരുതലിന്റെ മനോഭാവം ആളുകളിൽ ജനിപ്പിക്കാൻ സ്നേഹവും സഹകരണവും ഐക്യവുമൊക്കെ ഉൗട്ടിയുറപ്പിക്കാനും അന്നു കഴിഞ്ഞുവെന്നും മാർ ക്രിസോസ്റ്റം പറഞ്ഞു.
കഴിഞ്ഞ 15നു പുലർച്ചെ മെത്രാപ്പോലീത്തയുടെ മാരാമണ്ണിലെ അരമന മുറ്റത്തേക്കു വെള്ളം എത്തിത്തുടങ്ങി. വെള്ളം ഉയരുന്നുവെന്നു മനസിലാക്കി അവിടെനിന്നു മാറാൻ തീരുമാനിച്ചു. വീൽച്ചെയറിലായിരുന്ന തന്നെ രണ്ടു സഹായികൾ എടുത്തുകൊണ്ടു സമീപത്തെ പാലക്കുന്നത്ത് വീട്ടിലെത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രിയുടെ മുറിയിലേക്കു മാറ്റി. സമീപത്തെ ഒരു വീട്ടിൽ നിന്നു 19 വരെ ഭക്ഷണം തന്നു. 20 മുതൽ കുന്പനാട് ഫെലോഷിപ്പ് ആശുപത്രിയിലേക്കു മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളില്ലെങ്കിലും ഒരു കരുതലിനുവേണ്ടിയാണ് ആശുപത്രിവാസമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വെള്ളം കയറി തന്റെ വീടിന്റെ താഴത്തെ നില മുങ്ങി. പുസ്തകങ്ങളും കുപ്പായവുമൊക്കെ വെള്ളം കൊണ്ടുപോയി. ഇന്നിപ്പോൾ സ്ഥിതി പരിതാപകരമെന്നാണ് തന്നെ കാണാനെത്തുന്ന വൈദികർ പറയുന്നത്.
99ലെ വെള്ളപ്പൊക്ക സമയത്ത് അതായത് 1924ൽ തനിക്ക് ഏഴ് വയസായിരുന്നു. ധർമിഷ്ഠൻ എന്ന പേരിൽ ഓടിച്ചാടി നടന്നിരുന്ന കാലം. കുട്ടിക്കാലത്തെ ഈ വെള്ളപ്പൊക്ക അനുഭവങ്ങൾ 101കാരനായ വലിയ മെത്രാപ്പോലീത്തയുടെ മനസിലേക്ക് ഇന്നും ഓടിയെത്തുന്നുണ്ട്. അന്നു വെള്ളപ്പൊക്കം ഒരു ജൂലൈ മാസത്തിലായിരുന്നു. ഞങ്ങൾ കല്ലൂപ്പാറയിലായിരുന്നു അതുവരെ താമസിച്ചുവന്നത്. വെള്ളപ്പൊക്കം അന്നൊക്കെ സർവസാധാരണമായിരുന്നതിനാൽ ജൂലൈ മാസത്തിൽ കുന്പനാട്ടെ കുടുംബവീട്ടിലേക്കു താമസം മാറി.
അത് ഉയർന്ന സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ താമസസ്ഥലം സുരക്ഷിതമായിരുന്നു. ദിവസങ്ങൾ നീണ്ടുനിന്ന പ്രളയത്തിന്റെ ബാക്കിപത്രമായി അന്നും ശൂന്യതയായിരുന്നു. ദിവസങ്ങളാണ് ക്യാന്പുകൾ നീണ്ടുനിന്നത്. പള്ളികെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും ഒക്കെയായിരുന്നു പ്രളയബാധിത മേഖലകളിലെ ആളുകളെ ഒഴിപ്പിച്ച് പാർപ്പിച്ചിരുന്നത്. പിതാവ് റവ.ഫിലിപ്പ് ഉമ്മനോടൊപ്പം വിവിധ ക്യാന്പുകൾ സന്ദർശിച്ചിരുന്നു. ജാതിമത ചിന്തകളും ഉച്ഛനീചത്വങ്ങളൊന്നുമില്ലാതെ ക്യാന്പുകൾ മുഴുവൻ അന്ന് പ്രാർഥനകളായിരുന്നു. ഭക്ഷണത്തിനു ക്ഷാമമുണ്ടായി. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ വീതംവച്ച് കഴിക്കാൻ ആളുകൾ തയാറായി. സഹായങ്ങൾ ചെയ്യാൻപോലും ഏറെപ്പേരും പ്രാപ്തരല്ലായിരുന്നു. സഭയും സമൂഹവും തങ്ങളുടേതായ സാഹചര്യങ്ങളിൽ വേണ്ടത് ചെയ്തിരുന്നുവെന്ന് മെത്രാപ്പോലീത്ത അനുസ്മരിച്ചു.
അന്ന് ആളുകൾക്കുണ്ടായ നഷ്ടം വീടുകളുടേതായിരുന്നു. നിരവധി വീടുകൾ നദിയിലൂടെ ഒഴുകിപ്പോയി. വീടുകളെടുത്തു മാറ്റാൻ കഴിയാത്തതിനാൽ ആളുകൾ സംരക്ഷിക്കാനും നിന്നില്ല. എന്നാൽ പലരും ഒഴുകിപ്പോയ വീടുകളിൽ തന്നെയുണ്ടായിരുന്നുവെന്നത് ഏറെ ദുഃഖിപ്പിക്കുന്നു. ഇന്നിപ്പോൾ ആൾനാശം കുറവായതു ആശ്വാസമാണ്. പലരും വീട്ടുസാധനങ്ങൾ ഉപേക്ഷിച്ചു പോരാൻ മടികാട്ടിയതാണ് ഇത്തവണത്തെ പ്രധാന പ്രതിസന്ധിയായതെന്ന് മനസിലാക്കുന്നു. 99ലെ വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് എടുത്തുകൊണ്ടുപോകാൻ ഒന്നുമില്ലായിരുന്നു. ഐക്യത്തോടെ എത്രദിനം വേണമെങ്കിലും അന്ന് ക്യാന്പുകളിൽ കഴിയാമായിരുന്നു. ഇന്നിപ്പോൾ അതിനു കഴിയുമെന്ന് തോന്നുന്നില്ല.
99ലെ വെള്ളപ്പൊക്കം ആളുകൾക്ക് പുതിയ അനുഭവങ്ങൾ തന്നു. പിന്നീടുള്ള വർഷങ്ങളിൽ മഴക്കാലത്തു വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ഭീതിയിൽ സുരക്ഷിതസ്ഥാനങ്ങൾ ആളുകൾ തേടി. പട്ടിണി ഉണ്ടാകാതിരിക്കാൻ നെല്ലും ഉണക്ക കപ്പയും മറ്റും ശേഖരിച്ചുവച്ചു. ഇത്തരത്തിൽ കരുതലിന്റെ മനോഭാവം ആളുകളിൽ ജനിപ്പിക്കാൻ സ്നേഹവും സഹകരണവും ഐക്യവുമൊക്കെ ഉൗട്ടിയുറപ്പിക്കാനും അന്നു കഴിഞ്ഞുവെന്നും മാർ ക്രിസോസ്റ്റം പറഞ്ഞു.