തിരുവനന്തപുരം: കേരളത്തെ നടുക്കിയ പ്രളയത്തെ തുടർന്നുളള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ 65,000 പേരെ രക്ഷിച്ചു. ഓഗസ്റ്റ് 15 മുതൽ 20 വരെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 2826 മത്സ്യത്തൊഴിലാളികളും 699 യാനങ്ങളും പങ്കെടുത്താണ് കേരളം ഇതുവരെ കാണാത്ത ദുരിതാശ്വാസ പ്രവർത്തനത്തനം നടത്തിയതെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
15ന് 33 വളളങ്ങളാണ് പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനു പുറപ്പെട്ടത്. ഒൗട്ട്ബോർട് എൻജിൻ ഘടിപ്പിച്ച വളളങ്ങൾക്കാവശ്യമുളള ഇന്ധനം മത്സ്യഫെഡ് ലഭ്യമാക്കി.
16നു ഫിഷറീസ് വകുപ്പിന്റെ കണ്ട്രോൾ റൂം ഡയക്ടറേറ്റിൽ ആരംഭിക്കുകയും 290 വളളങ്ങൾ പല ജില്ലകളിലേക്ക് നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 7,000 പേരെ രക്ഷപ്പെടുത്തി.
17ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക കണ്ട്രോൾ റൂം തുറന്നു. 395 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി ഏർപ്പെടുത്തിയത്. 20,000 പേരെ രക്ഷിച്ചു. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പത്തനംതിട്ട ടൗണ്, തിരുവല്ല, ചെങ്ങന്നൂർ, വൈക്കം, ആലുവ, കടമക്കുടി, മാള, ചാലക്കുടി, ആലത്തൂർ, ഷൊർണൂർ, പുരത്തൂർ, പൊന്നാനി, മുക്കം എന്നിവിടങ്ങളിൽ നിന്ന് 13,000 പേരെ രക്ഷിച്ചു. 18നു ചെങ്ങന്നൂരിൽ കണ്ട്രോൾ റൂം ആരംഭിച്ചു, 514 ബോട്ടുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. 20,000 പേരെ ചെങ്ങന്നൂർ പ്രദേശത്തു നിന്നു മാത്രം രക്ഷപ്പെടുത്തി. 19ന് 656 വളളങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. 5,000 പേരെ ചെങ്ങന്നൂർ പ്രദേശത്ത് നിന്നു രക്ഷിച്ചു. 656 വളളങ്ങൾ ചങ്ങനാശേരി, ചെങ്ങന്നൂർ, കുട്ടനാട്, ആലുവ, മാള, തുരുത്തിപ്പുറം, വളളിക്കുന്ന്, താനൂർ, കോഴിക്കോട്, ചാലക്കുടി എന്നിവിടങ്ങളിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 113 ബോട്ടുകളിലെ 360 മത്സ്യത്തൊഴിലാളികളും കൊല്ലം ജില്ലയിൽ നിന്ന് 165 ബോട്ടുകളിലായി 752 മത്സ്യത്തൊഴിലാളികളും ആലപ്പുഴ ജില്ലയിൽ നിന്ന് 118 ബോട്ടുകളിലായി 706 പേരും കോട്ടയം ജില്ലയിലെ 15 ബോട്ടുകളിലായി 18 മത്സ്യത്തൊഴിലാളികളും എറണാകുളത്തു നിന്ന് 127 ബോട്ടുകളിലായി 343 പേരും തൃശൂരിലെ 31 വളളങ്ങളിലായി 114 മത്സ്യത്തൊഴിലാളികളും പാലക്കാട്ടെ ആറു വളളങ്ങളിലായി 25 പേരും മലപ്പുറം ജില്ലയിലെ 25 വളളങ്ങളിലായി 392 പേരും കോഴിക്കോട് ജില്ലയിലെ 25 വളളങ്ങളിലായി 145 പേരും കണ്ണൂർ ജില്ലയിലെ 42 വള്ളങ്ങളിലായി 72 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇവർക്കുള്ള ഭക്ഷണം, ഇന്ധനം, ലൈഫ് ജാക്കറ്റ്, ഒൗട്ട്ബോർട് മോട്ടോർ എന്നിവയ്ക്കായി 43 ലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ തുക ലഭ്യമാക്കും. കൂടാതെ രക്ഷാപ്രവർത്തനത്തിൽ തകരാറിലായ യാനങ്ങൾ നവീകരിക്കുന്നതിനുളള തുക സംസ്ഥാന സർക്കാർ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
15ന് 33 വളളങ്ങളാണ് പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനു പുറപ്പെട്ടത്. ഒൗട്ട്ബോർട് എൻജിൻ ഘടിപ്പിച്ച വളളങ്ങൾക്കാവശ്യമുളള ഇന്ധനം മത്സ്യഫെഡ് ലഭ്യമാക്കി.
16നു ഫിഷറീസ് വകുപ്പിന്റെ കണ്ട്രോൾ റൂം ഡയക്ടറേറ്റിൽ ആരംഭിക്കുകയും 290 വളളങ്ങൾ പല ജില്ലകളിലേക്ക് നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 7,000 പേരെ രക്ഷപ്പെടുത്തി.
17ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക കണ്ട്രോൾ റൂം തുറന്നു. 395 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി ഏർപ്പെടുത്തിയത്. 20,000 പേരെ രക്ഷിച്ചു. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പത്തനംതിട്ട ടൗണ്, തിരുവല്ല, ചെങ്ങന്നൂർ, വൈക്കം, ആലുവ, കടമക്കുടി, മാള, ചാലക്കുടി, ആലത്തൂർ, ഷൊർണൂർ, പുരത്തൂർ, പൊന്നാനി, മുക്കം എന്നിവിടങ്ങളിൽ നിന്ന് 13,000 പേരെ രക്ഷിച്ചു. 18നു ചെങ്ങന്നൂരിൽ കണ്ട്രോൾ റൂം ആരംഭിച്ചു, 514 ബോട്ടുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. 20,000 പേരെ ചെങ്ങന്നൂർ പ്രദേശത്തു നിന്നു മാത്രം രക്ഷപ്പെടുത്തി. 19ന് 656 വളളങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. 5,000 പേരെ ചെങ്ങന്നൂർ പ്രദേശത്ത് നിന്നു രക്ഷിച്ചു. 656 വളളങ്ങൾ ചങ്ങനാശേരി, ചെങ്ങന്നൂർ, കുട്ടനാട്, ആലുവ, മാള, തുരുത്തിപ്പുറം, വളളിക്കുന്ന്, താനൂർ, കോഴിക്കോട്, ചാലക്കുടി എന്നിവിടങ്ങളിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 113 ബോട്ടുകളിലെ 360 മത്സ്യത്തൊഴിലാളികളും കൊല്ലം ജില്ലയിൽ നിന്ന് 165 ബോട്ടുകളിലായി 752 മത്സ്യത്തൊഴിലാളികളും ആലപ്പുഴ ജില്ലയിൽ നിന്ന് 118 ബോട്ടുകളിലായി 706 പേരും കോട്ടയം ജില്ലയിലെ 15 ബോട്ടുകളിലായി 18 മത്സ്യത്തൊഴിലാളികളും എറണാകുളത്തു നിന്ന് 127 ബോട്ടുകളിലായി 343 പേരും തൃശൂരിലെ 31 വളളങ്ങളിലായി 114 മത്സ്യത്തൊഴിലാളികളും പാലക്കാട്ടെ ആറു വളളങ്ങളിലായി 25 പേരും മലപ്പുറം ജില്ലയിലെ 25 വളളങ്ങളിലായി 392 പേരും കോഴിക്കോട് ജില്ലയിലെ 25 വളളങ്ങളിലായി 145 പേരും കണ്ണൂർ ജില്ലയിലെ 42 വള്ളങ്ങളിലായി 72 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇവർക്കുള്ള ഭക്ഷണം, ഇന്ധനം, ലൈഫ് ജാക്കറ്റ്, ഒൗട്ട്ബോർട് മോട്ടോർ എന്നിവയ്ക്കായി 43 ലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ തുക ലഭ്യമാക്കും. കൂടാതെ രക്ഷാപ്രവർത്തനത്തിൽ തകരാറിലായ യാനങ്ങൾ നവീകരിക്കുന്നതിനുളള തുക സംസ്ഥാന സർക്കാർ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.