+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാമുകൾ തുറന്നുവിട്ടതിൽ ജുഡീഷൽ അന്വേഷണം വേണമെന്നു യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഡാമുകളും തുറക്കേണ്ടിവന്നതിനെ സംബന്ധിച്ചു ജുഡീഷൽ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷം ഇന്നലെ ച
ഡാമുകൾ തുറന്നുവിട്ടതിൽ ജുഡീഷൽ  അന്വേഷണം വേണമെന്നു യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഡാമുകളും തുറക്കേണ്ടിവന്നതിനെ സംബന്ധിച്ചു ജുഡീഷൽ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷം ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ആരുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണു ഡാമുകളെല്ലാം തുറന്നുവിട്ടതെന്ന് അറിയേണ്ടതുണ്ട്. ഇതൊരു അസാധാരണ നടപടിയാണ്. അതുകൊണ്ടാണു ജുഡീഷൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നു യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.

പ്രളയക്കെടുതി ഉണ്ടായ സ്ഥലങ്ങളിലെ കർഷകരുടെ എല്ലാ വിധത്തിലുമുള്ള കടങ്ങൾ എഴുതിത്തള്ളണം. കർഷകർക്കും ദുരിതംപേറേണ്ടി വന്നവർക്കും പലിശരഹിതവായ്പ നൽകണം. ഇവർക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി തന്നെ നൽകണം. വീടുകൾ പുനർനിർമിക്കാൻ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും ധനസഹായമായി നൽകണം. ഇറിഗേഷൻ കനാലുകൾ, ബണ്ടുകൾ, കുളങ്ങൾ തോടുകൾ എന്നിവയ്ക്കുണ്ടായ കേടുപാടുകളും നഷ്ടവും കണക്കാക്കി പ്രത്യേക പദ്ധതി തയാറാക്കി പുനർനിർമിക്കണം.

രണ്ടു മാസം പിഎസ്‌സി പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും എസ്എസ്എൽസി പരീക്ഷ കുറച്ചു കൂടി നീട്ടണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു. ദുരന്തമേഖലയിൽ വകുപ്പു തലത്തിലുള്ള കോർഡിനേഷൻ നടന്നില്ല. റേഷൻകാർഡുകളും മറ്റു സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം ഏർപ്പെടടുത്തണമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് എം.എം.ഹസൻ, യുഡിഎഫ് നേതാക്കളായ കെ.എം. മാണി, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.