തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ ദുരന്തവ്യാപ്തി കണക്കിലെടുത്ത് പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ചേർന്ന സർവകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയക്കെടുതി നേരിടാനുള്ള സർക്കാർ നടപടികൾക്ക് സർവകക്ഷി യോഗം പിന്തുണ അറിയിച്ചു.
ദുരിതാശ്വാസ ക്യാന്പുകളിൽ സഹായങ്ങൾ നേരിട്ടുകൊടുക്കുന്നതിനു പകരം ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വഴി നൽകാൻ തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ക്യാന്പുകളിൽ ജനങ്ങൾ ഒരുമയോടെ വീടുപോലെ കഴിയുകയാണ്. അതിനകത്ത് കടന്നുള്ള പ്രവർത്തനം ഒഴിവാക്കണം. ചുമതലയുള്ള ഉദ്യോഗസ്ഥർ ക്യാന്പിലെ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. ക്യാന്പുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. കഴിയുന്നിടങ്ങളിൽ വനിതാ പോലീസിന്റെ സാന്നിധ്യവുമുണ്ടാകും.
ക്യാന്പുകളിൽ ആളുകളെ കാണാനെത്തുന്നതു പുറത്തുവച്ചാകണം. സംഘടനകളുടെ അടയാളങ്ങളോടെ ക്യാന്പിലെത്തുന്നത് ഒഴിവാക്കാൻ എല്ലാ പാർട്ടികളും നിർദേശം നൽകണം. ജനങ്ങൾ ഒഴിഞ്ഞുപോയ വീടുകളിൽ കവർച്ചാശ്രമമുണ്ടാകുന്നത് തടയാൻ പട്രോളിംഗ് ശക്തമാക്കും. ഇത്തരക്കാർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കും. ക്യാന്പിലെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റേണ്ടവരുണ്ടെങ്കിൽ അതിനുള്ള സൗകര്യമൊരുക്കും.
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭക്ഷ്യവസ്തുക്കൾ അല്ലാത്ത സഹായം നൽകുന്നതിൽ തടസമില്ല. വീട് നഷ്ടപ്പെട്ടവർക്കായി ക്യാന്പുകൾ തുടരും. മരുന്നുകൾ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ട്. ഇക്കാര്യം ആരോഗ്യ സെക്രട്ടറി മുഖേന ഏകോപിപ്പിക്കുന്നുണ്ട്.
ജനങ്ങൾക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള സാങ്കേതിക തടസങ്ങൾ പരിഹരിക്കുമെന്ന് കന്പനികൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അവരുമായി നടത്തിയ ചർച്ചയിൽ അനുകൂല സമീപനമാണവർ സ്വീകരിച്ചത്. പഞ്ചായത്തുതലത്തിലുള്ള പിരിവുകൾ പാടില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികളെ പരിശീലനം നൽകി ദുരന്തസമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വോളണ്ടിയർമാരാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരദേശപോലീസിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. പുനർനിർമാണ പ്രവർത്തനങ്ങളിൽ എൻജിനിയറിംഗ് വിദ്യാർഥികളെയുൾപ്പെടെ പങ്കെടുപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പുകളിൽ സഹായങ്ങൾ നേരിട്ടുകൊടുക്കുന്നതിനു പകരം ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വഴി നൽകാൻ തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ക്യാന്പുകളിൽ ജനങ്ങൾ ഒരുമയോടെ വീടുപോലെ കഴിയുകയാണ്. അതിനകത്ത് കടന്നുള്ള പ്രവർത്തനം ഒഴിവാക്കണം. ചുമതലയുള്ള ഉദ്യോഗസ്ഥർ ക്യാന്പിലെ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. ക്യാന്പുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. കഴിയുന്നിടങ്ങളിൽ വനിതാ പോലീസിന്റെ സാന്നിധ്യവുമുണ്ടാകും.
ക്യാന്പുകളിൽ ആളുകളെ കാണാനെത്തുന്നതു പുറത്തുവച്ചാകണം. സംഘടനകളുടെ അടയാളങ്ങളോടെ ക്യാന്പിലെത്തുന്നത് ഒഴിവാക്കാൻ എല്ലാ പാർട്ടികളും നിർദേശം നൽകണം. ജനങ്ങൾ ഒഴിഞ്ഞുപോയ വീടുകളിൽ കവർച്ചാശ്രമമുണ്ടാകുന്നത് തടയാൻ പട്രോളിംഗ് ശക്തമാക്കും. ഇത്തരക്കാർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കും. ക്യാന്പിലെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റേണ്ടവരുണ്ടെങ്കിൽ അതിനുള്ള സൗകര്യമൊരുക്കും.
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭക്ഷ്യവസ്തുക്കൾ അല്ലാത്ത സഹായം നൽകുന്നതിൽ തടസമില്ല. വീട് നഷ്ടപ്പെട്ടവർക്കായി ക്യാന്പുകൾ തുടരും. മരുന്നുകൾ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ട്. ഇക്കാര്യം ആരോഗ്യ സെക്രട്ടറി മുഖേന ഏകോപിപ്പിക്കുന്നുണ്ട്.
ജനങ്ങൾക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള സാങ്കേതിക തടസങ്ങൾ പരിഹരിക്കുമെന്ന് കന്പനികൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അവരുമായി നടത്തിയ ചർച്ചയിൽ അനുകൂല സമീപനമാണവർ സ്വീകരിച്ചത്. പഞ്ചായത്തുതലത്തിലുള്ള പിരിവുകൾ പാടില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികളെ പരിശീലനം നൽകി ദുരന്തസമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വോളണ്ടിയർമാരാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരദേശപോലീസിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. പുനർനിർമാണ പ്രവർത്തനങ്ങളിൽ എൻജിനിയറിംഗ് വിദ്യാർഥികളെയുൾപ്പെടെ പങ്കെടുപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.