പത്തനംതിട്ട: പന്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാൽ യാത്ര ഒഴിവാക്കാൻ ഹൈക്കോടതി നിർദേശത്തേ തുടർന്ന് ദേവസ്വം ബോർഡും ആവശ്യപ്പെട്ടു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്തർ ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കാൻ തയ്യാറാകണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.
പന്പാനദിയിലെ ഒഴുക്കും ജലവിതാനവും പൂർണമായും കുറഞ്ഞിട്ടില്ല. നദി ഇപ്പോൾ ഗതിമാറി ഒഴുകുകയാണ്. വെള്ളപ്പൊക്കത്തിലും ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ശബരിമല പന്പയിലും പരിസരപ്രദേശങ്ങളിലും റോഡുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. നാളെ വൈകുന്നേരം അഞ്ചിനാണ് ഓണക്കാല പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത്. 28ന് രാത്രി 10 ന് നട അടയ്ക്കും.
പന്പാനദിയിലെ ഒഴുക്കും ജലവിതാനവും പൂർണമായും കുറഞ്ഞിട്ടില്ല. നദി ഇപ്പോൾ ഗതിമാറി ഒഴുകുകയാണ്. വെള്ളപ്പൊക്കത്തിലും ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ശബരിമല പന്പയിലും പരിസരപ്രദേശങ്ങളിലും റോഡുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. നാളെ വൈകുന്നേരം അഞ്ചിനാണ് ഓണക്കാല പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത്. 28ന് രാത്രി 10 ന് നട അടയ്ക്കും.