ഇടുക്കി: ഹൈറേഞ്ചിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും പിന്നാലെ ഭൂമി ഇടിഞ്ഞു താഴുന്നു. വീടുകൾ ഭൂമിയിലേക്കു താഴുന്നു. ഭൂമി വീണ്ടുകീറുന്നു. മലകളും റോഡുകളും പിളർന്നുമാറുന്ന പ്രതിഭാസം ഹൈറേഞ്ചിൽ വ്യാപകമായി.
കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, ചെറുതോണി തുടങ്ങിയ മേഖലകളിലാണ് ഈ പ്രതിഭാസം കാണുന്നത്. കട്ടപ്പന പിഎംജിഎസ് റോഡിന്റെ ഭാഗത്ത് കന്പനിപ്പടിയിൽ 50 മീറ്ററോളം റോഡ് രണ്ടായി പിളർന്നു. പല വിള്ളലുകൾക്കും രണ്ടടിയോളം അകൽച്ചയുണ്ട്. അടയാള കല്ലിൽ 250 മീറ്ററോളം നീളത്തിലാണു റോഡ് വിണ്ടു കീറിയത്. സേനാപതി പഞ്ചായത്തിലെ വിവിധ മേഖലകളിൽ വിണ്ടുകീറുന്നത് വ്യാപകമാണ്. ഇതുമൂലം പല വീടുകളും അപകടാവസ്ഥയിലാണ്.
കഞ്ഞിക്കുഴി പഞ്ചായത്തിൽ വെണ്മണി-കള്ളിപ്പാറയിൽ ആറ് ഏക്കർ സ്ഥലം 12 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞിറങ്ങി. വീടുകൾ ഉൾപ്പെടെയാണ് താഴ്ന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കീരിത്തോട് ഭാഗത്ത് നിരപ്പുള്ളതും ചെരിവുള്ളതുമായ ഭാഗത്തും ഭൂമി വിണ്ടുകീറിയും ഇടിഞ്ഞുതാഴ്ന്നും നാശം വിതയ്ക്കുന്നുണ്ട്. വാത്തിക്കുടി പഞ്ചായത്തിൽ രാജപുരത്ത് പലവീടുകളും മണ്ണിടിഞ്ഞു താഴ്ന്നു. നെടുങ്കണ്ടം മാവടിയിൽ ഒരുപ്രദേശം അപ്പാടെ ഇടിഞ്ഞിറങ്ങി. മാവടി അപ്പച്ചന്റെ രണ്ടുനില കെട്ടിടത്തിന്റെ ഒരു നില പൂർണമായും ഭൂമിക്കടിയിലാണ്. വെണ്മണിയിൽ കുടക്കച്ചിറ അപ്പച്ചന്റെ മൂന്നരഏക്കർ പുരയിടവും വീടും, സഹോദരൻ കുടക്കച്ചിറ മാത്യുവിന്റെ ഒന്നരഏക്കർ സ്ഥലവും വീടും അയൽവാസിയായ അടപ്പൂര് സണ്ണിയുടെ ഒന്നരഏക്കർ സ്ഥലവും വീടും ഇടിഞ്ഞു താഴ്ന്നുപോയി. മരങ്ങൾ മറിഞ്ഞുവീണും വീടുകൾ തെന്നിനിരങ്ങിമാറിയുമാണ് ഭൂമിയിലേക്ക് താഴുന്നത്. പുരയിടത്തിന് സമീപത്തായി ഒഴുകുന്ന തോട് ഗതിമാറി ഒഴുകുന്നു.
പന്നിയാർകൂട്ടി ഗ്രാമം തന്നെ മണ്ണിടിച്ചിലിൽ ഇല്ലാതായി. 60 അടി ഉയരത്തിൽ നിന്ന് മണ്ണിടിഞ്ഞ് വീണു പന്നിയാർകൂട്ടിയിലെ കടകൾ മുഴുവനായും പൊന്മുടി ഡാമിന്റെ താഴ്വശത്തുള്ള പന്നിയാർ പുഴയിൽ പതിച്ചതിനെ തുടർന്ന് വെള്ളം മറുകരയിലേക്ക് ഒഴുകി അവിടെയുള്ള കെട്ടിടങ്ങളും നശിച്ചു. രാജാക്കാട്- പൂപ്പാറ റോഡിൽ എൻആർ സിറ്റി വളവിന് സമീപം റോഡിന്റെ ഫില്ലിംഗ് സൈഡ് ഇടിഞ്ഞ് വീണ് 50 മീറ്ററോളം റോഡ് ഒലിച്ചുപോയി കാൽനട പോലും സാധിക്കാത്ത വിധം ഗതാഗതം തടസപ്പെട്ടു. ഇവിടെ രണ്ടു സ്ഥലങ്ങളിലും ഗതാഗതം പുനഃസ്ഥാപിക്കാൻ മാസങ്ങൾ വേണ്ടിവരും:
തോട്ടംമേഖല നിശ്ചലം
ഇടുക്കിയിൽ തേയില, ഏലം തോട്ടം മേഖലകൾ നിശ്ചലാവസ്ഥയിലാണ്. ദേവികുളം,ഉടുന്പൻചോല,പീരുമേട് താലൂക്കുകളിലായി ഒന്നര ലക്ഷത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലിയെടുക്കുന്നു. കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും ഈ മേഖലയെ നിശ്ചലമാക്കി. പ്രധാന എസ്റ്റേറ്റുകളായ ടാറ്റ, ഹാരിസണ് മലയാളം ഉൾപ്പെടെ തൊഴിൽ നിർത്തിവച്ചിരിക്കുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതം നേരിട്ടത് ദേവികുളം, ഉടുന്പൻചോല താലൂക്കുകളിലെ തൊഴിലാളികളാണ്.
കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, ചെറുതോണി തുടങ്ങിയ മേഖലകളിലാണ് ഈ പ്രതിഭാസം കാണുന്നത്. കട്ടപ്പന പിഎംജിഎസ് റോഡിന്റെ ഭാഗത്ത് കന്പനിപ്പടിയിൽ 50 മീറ്ററോളം റോഡ് രണ്ടായി പിളർന്നു. പല വിള്ളലുകൾക്കും രണ്ടടിയോളം അകൽച്ചയുണ്ട്. അടയാള കല്ലിൽ 250 മീറ്ററോളം നീളത്തിലാണു റോഡ് വിണ്ടു കീറിയത്. സേനാപതി പഞ്ചായത്തിലെ വിവിധ മേഖലകളിൽ വിണ്ടുകീറുന്നത് വ്യാപകമാണ്. ഇതുമൂലം പല വീടുകളും അപകടാവസ്ഥയിലാണ്.
കഞ്ഞിക്കുഴി പഞ്ചായത്തിൽ വെണ്മണി-കള്ളിപ്പാറയിൽ ആറ് ഏക്കർ സ്ഥലം 12 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞിറങ്ങി. വീടുകൾ ഉൾപ്പെടെയാണ് താഴ്ന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കീരിത്തോട് ഭാഗത്ത് നിരപ്പുള്ളതും ചെരിവുള്ളതുമായ ഭാഗത്തും ഭൂമി വിണ്ടുകീറിയും ഇടിഞ്ഞുതാഴ്ന്നും നാശം വിതയ്ക്കുന്നുണ്ട്. വാത്തിക്കുടി പഞ്ചായത്തിൽ രാജപുരത്ത് പലവീടുകളും മണ്ണിടിഞ്ഞു താഴ്ന്നു. നെടുങ്കണ്ടം മാവടിയിൽ ഒരുപ്രദേശം അപ്പാടെ ഇടിഞ്ഞിറങ്ങി. മാവടി അപ്പച്ചന്റെ രണ്ടുനില കെട്ടിടത്തിന്റെ ഒരു നില പൂർണമായും ഭൂമിക്കടിയിലാണ്. വെണ്മണിയിൽ കുടക്കച്ചിറ അപ്പച്ചന്റെ മൂന്നരഏക്കർ പുരയിടവും വീടും, സഹോദരൻ കുടക്കച്ചിറ മാത്യുവിന്റെ ഒന്നരഏക്കർ സ്ഥലവും വീടും അയൽവാസിയായ അടപ്പൂര് സണ്ണിയുടെ ഒന്നരഏക്കർ സ്ഥലവും വീടും ഇടിഞ്ഞു താഴ്ന്നുപോയി. മരങ്ങൾ മറിഞ്ഞുവീണും വീടുകൾ തെന്നിനിരങ്ങിമാറിയുമാണ് ഭൂമിയിലേക്ക് താഴുന്നത്. പുരയിടത്തിന് സമീപത്തായി ഒഴുകുന്ന തോട് ഗതിമാറി ഒഴുകുന്നു.
പന്നിയാർകൂട്ടി ഗ്രാമം തന്നെ മണ്ണിടിച്ചിലിൽ ഇല്ലാതായി. 60 അടി ഉയരത്തിൽ നിന്ന് മണ്ണിടിഞ്ഞ് വീണു പന്നിയാർകൂട്ടിയിലെ കടകൾ മുഴുവനായും പൊന്മുടി ഡാമിന്റെ താഴ്വശത്തുള്ള പന്നിയാർ പുഴയിൽ പതിച്ചതിനെ തുടർന്ന് വെള്ളം മറുകരയിലേക്ക് ഒഴുകി അവിടെയുള്ള കെട്ടിടങ്ങളും നശിച്ചു. രാജാക്കാട്- പൂപ്പാറ റോഡിൽ എൻആർ സിറ്റി വളവിന് സമീപം റോഡിന്റെ ഫില്ലിംഗ് സൈഡ് ഇടിഞ്ഞ് വീണ് 50 മീറ്ററോളം റോഡ് ഒലിച്ചുപോയി കാൽനട പോലും സാധിക്കാത്ത വിധം ഗതാഗതം തടസപ്പെട്ടു. ഇവിടെ രണ്ടു സ്ഥലങ്ങളിലും ഗതാഗതം പുനഃസ്ഥാപിക്കാൻ മാസങ്ങൾ വേണ്ടിവരും:
തോട്ടംമേഖല നിശ്ചലം
ഇടുക്കിയിൽ തേയില, ഏലം തോട്ടം മേഖലകൾ നിശ്ചലാവസ്ഥയിലാണ്. ദേവികുളം,ഉടുന്പൻചോല,പീരുമേട് താലൂക്കുകളിലായി ഒന്നര ലക്ഷത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലിയെടുക്കുന്നു. കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും ഈ മേഖലയെ നിശ്ചലമാക്കി. പ്രധാന എസ്റ്റേറ്റുകളായ ടാറ്റ, ഹാരിസണ് മലയാളം ഉൾപ്പെടെ തൊഴിൽ നിർത്തിവച്ചിരിക്കുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതം നേരിട്ടത് ദേവികുളം, ഉടുന്പൻചോല താലൂക്കുകളിലെ തൊഴിലാളികളാണ്.