വൈപ്പിൻ: വെള്ളം കയറി ഇറങ്ങിയ വീട് വൃത്തിയാക്കാൻ മകനൊപ്പം ബൈക്കിൽ പോയ വീട്ടമ്മ സ്വകാര്യ ബസിടിച്ച് മരിച്ചു.
എടവനക്കാട് മായാബസാർ കിണറ്റുകരയിൽ മുഹമ്മദ് അലിയുടെ ഭാര്യ നജ്മ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ എളങ്കുന്നപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് നജ്മയും മകൻ അജ്മലും ഫോർട്ടുകൊച്ചിയിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു. ഫോർട്ട്കൊച്ചിയിൽ നിന്ന് എടവനക്കാട്ടേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്.
മുന്പിൽ പോയ മറ്റൊരു മോട്ടോർ ബൈക്ക് ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് തിരിച്ചപ്പോൾ അജ്മൽ ബ്രേക്ക് പിടിക്കുകയും പിന്നാലെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡിൽ വീണ വീട്ടമ്മയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി തൽക്ഷണം മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മക്കൾ :അജ്മൽ( സ്കൈലൈൻ ബിൽഡേഴ്സ്), ഷിഹാബ്( മസ്ക്കറ്റ്), സുറുമി. മരുമക്കൾ : സിയാദ്, ജസ്ന.
എടവനക്കാട് മായാബസാർ കിണറ്റുകരയിൽ മുഹമ്മദ് അലിയുടെ ഭാര്യ നജ്മ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ എളങ്കുന്നപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് നജ്മയും മകൻ അജ്മലും ഫോർട്ടുകൊച്ചിയിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു. ഫോർട്ട്കൊച്ചിയിൽ നിന്ന് എടവനക്കാട്ടേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്.
മുന്പിൽ പോയ മറ്റൊരു മോട്ടോർ ബൈക്ക് ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് തിരിച്ചപ്പോൾ അജ്മൽ ബ്രേക്ക് പിടിക്കുകയും പിന്നാലെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡിൽ വീണ വീട്ടമ്മയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി തൽക്ഷണം മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മക്കൾ :അജ്മൽ( സ്കൈലൈൻ ബിൽഡേഴ്സ്), ഷിഹാബ്( മസ്ക്കറ്റ്), സുറുമി. മരുമക്കൾ : സിയാദ്, ജസ്ന.