വൈപ്പിൻ: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തിരമാലയിൽപെട്ട് രണ്ട് ചെറുവഞ്ചികൾ മുങ്ങി വയോധികനായ മത്സ്യത്തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ചു പേരെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് മൂക്കിനു സാരമായി പരിക്കേറ്റു. എളങ്കുന്നപ്പുഴ കച്ചാപറന്പിൽ വേലായുധൻ (76) ആണ് മരിച്ചത്. പറന്പാടി വിശ്വംഭരനാണ് (70) പരിക്കേറ്റത്.
വഞ്ചിയിലുണ്ടായിരുന്ന എളങ്കുന്നപ്പുഴ കണ്ണപ്പശേരി ജീവപ്പൻ (59), മാവുങ്കശേരി മുരുകൻ (52), പുളിക്കൽ തങ്കപ്പൻ (65), പള്ളത്ത് പവിത്രൻ (53) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ ഏഴിന് സൗത്ത് പുതുവൈപ്പ് എൽഎൻജി പദ്ധതിമേഖലയ്ക്കു സമീപം സംഘം ചേർന്ന് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് മുരുക്കുംപാടം ശ്മശാനത്തിൽ നടക്കും. ഭാര്യ: ഭവാനി. മക്കൾ : ലത, ദിലീപ്, ലീഷ. മരുമക്കൾ : പരേതനായ രഘു, ബിന്ദു, മഹേഷ്.
വഞ്ചിയിലുണ്ടായിരുന്ന എളങ്കുന്നപ്പുഴ കണ്ണപ്പശേരി ജീവപ്പൻ (59), മാവുങ്കശേരി മുരുകൻ (52), പുളിക്കൽ തങ്കപ്പൻ (65), പള്ളത്ത് പവിത്രൻ (53) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ ഏഴിന് സൗത്ത് പുതുവൈപ്പ് എൽഎൻജി പദ്ധതിമേഖലയ്ക്കു സമീപം സംഘം ചേർന്ന് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് മുരുക്കുംപാടം ശ്മശാനത്തിൽ നടക്കും. ഭാര്യ: ഭവാനി. മക്കൾ : ലത, ദിലീപ്, ലീഷ. മരുമക്കൾ : പരേതനായ രഘു, ബിന്ദു, മഹേഷ്.