തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വ്യവസായമേഖലയിൽ ഉണ്ടായ നഷ്ടം കണക്കിലെടുത്ത്, സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷൽ കോർപറേഷൻ വിവിധ ആശ്വാസപദ്ധതികൾക്ക് രൂപം നല്കി.
വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച, കെഎഫ്സിയുടെ ധനസഹായത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പുനർനിർമാണത്തിനായി, ചെലവിന്റെ 90 ശതമാനം വായ്പ അനുവദിക്കും. മിഷനറിയുടെ റിപ്പയറിംഗ്, കെട്ടിട മെയിന്റനൻസ്, അസംസ്കൃത വസ്തുക്കൾ വാങ്ങുക, തുടങ്ങിയവയ്ക്കായിരിക്കും വായ്പ. 9.5 ശതമാനത്തിനായിരിക്കും വായ്പ നല്കുക. എട്ടു വർഷം തിരിച്ചടവ് കാലാവധിയും രണ്ടുവർഷത്തെ മോറട്ടോറിയവും അനുവദിക്കും.
പ്രളയക്കെടുതിയിൽ നശിച്ച റോഡുകൾ പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ പുനർ നിർമിക്കുന്നതിനായി സർക്കാർ കോണ്ട്രാക്ടർമാർക്ക് കെഎഫ്സി കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കും.
20 കോടി രൂപ വരെയുള്ള ഈ വായ്പ ലൈൻ ഓഫ് ക്രെഡിറ്റ് ആയും അനുവദിക്കും. അടങ്കൽ തുകയുടെ 80 ശതമാനം വരെ വായ്പ നല്കും. കരാർ ഏറ്റെടുത്ത് പദ്ധതി നടത്താൻവേണ്ട ബാങ്ക് ഗാരന്റിയും കെഎഫ്സി കൊടുക്കും.
പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ നിലവിലെ വായ്പകളുടെ തിരിച്ചടവിലെ പിഴപ്പലിശ പൂർണമായും ഒഴിവാക്കും. റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ജീവനക്കാരുടെ രണ്ടു ദിവസത്തെ ശന്പളം, ബോണസ്, ജീവനക്കാരുടെതായ സംഭാവന ഉൾപ്പെടെ 25 ലക്ഷം രൂപ കൈമാറുകയും ചെയ്തു.
വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച, കെഎഫ്സിയുടെ ധനസഹായത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പുനർനിർമാണത്തിനായി, ചെലവിന്റെ 90 ശതമാനം വായ്പ അനുവദിക്കും. മിഷനറിയുടെ റിപ്പയറിംഗ്, കെട്ടിട മെയിന്റനൻസ്, അസംസ്കൃത വസ്തുക്കൾ വാങ്ങുക, തുടങ്ങിയവയ്ക്കായിരിക്കും വായ്പ. 9.5 ശതമാനത്തിനായിരിക്കും വായ്പ നല്കുക. എട്ടു വർഷം തിരിച്ചടവ് കാലാവധിയും രണ്ടുവർഷത്തെ മോറട്ടോറിയവും അനുവദിക്കും.
പ്രളയക്കെടുതിയിൽ നശിച്ച റോഡുകൾ പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ പുനർ നിർമിക്കുന്നതിനായി സർക്കാർ കോണ്ട്രാക്ടർമാർക്ക് കെഎഫ്സി കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കും.
20 കോടി രൂപ വരെയുള്ള ഈ വായ്പ ലൈൻ ഓഫ് ക്രെഡിറ്റ് ആയും അനുവദിക്കും. അടങ്കൽ തുകയുടെ 80 ശതമാനം വരെ വായ്പ നല്കും. കരാർ ഏറ്റെടുത്ത് പദ്ധതി നടത്താൻവേണ്ട ബാങ്ക് ഗാരന്റിയും കെഎഫ്സി കൊടുക്കും.
പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ നിലവിലെ വായ്പകളുടെ തിരിച്ചടവിലെ പിഴപ്പലിശ പൂർണമായും ഒഴിവാക്കും. റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ജീവനക്കാരുടെ രണ്ടു ദിവസത്തെ ശന്പളം, ബോണസ്, ജീവനക്കാരുടെതായ സംഭാവന ഉൾപ്പെടെ 25 ലക്ഷം രൂപ കൈമാറുകയും ചെയ്തു.