കൊച്ചി: സംസ്ഥാനത്തുപ്രളയക്കെടുതിയിൽപ്പെട്ടവർക്ക് ആശ്വാസവുമായി റിലയൻസ് ഫൌണ്ടേഷൻ. നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കായി റിലയൻസ് ഫൌണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ പ്രഖ്യാപിച്ചു.
ഇതോടൊപ്പംപ്രളയക്കെടുതിബാധിതരെ രക്ഷപ്പെടുത്തുക, അവർക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഒരു ദീർഘകാല പദ്ധതിയും റിലയൻസ് ഫൗണ്ടേഷൻ ആവിഷ്കരിക്കും. നിലവിൽസംസ്ഥാനത്തു വിവിധ പ്രളയ മേഖലകളിൽ ദുരിതാശ്വാസ, സഹായ പരിപാടികളുമായി സജീവമാണ് റിലയൻസ് ഇൻഡസ്ട്രീസും, റിലയൻസ് ഫൌണ്ടേഷനും.
റിലയൻസ് റീടെയ്ൽ വഴി 50,000 പേർ പാർക്കുന്ന160ൽപരം ദുരിതാശ്വസകേന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും, ഗ്ലൂക്കോസും, സാനിറ്ററി നാപ്കിനുകളും എത്തിച്ചുകഴിഞ്ഞു. 2.6 മെട്രിക് ടൺ ആവശ്യ സാധനങ്ങൾ മഹാരാഷ്ട്ര സർക്കാരിനെ ഏൽപ്പിച്ചിട്ടുണ്ട്. 7.5 ലക്ഷം യൂണിറ്റ് വസ്ത്രങ്ങളും 1.5 ലക്ഷം ജോഡി ചെരുപ്പുകളും, ഭക്ഷ്യ സാധനങ്ങളും ഇതിനോടകം വിതരണത്തിനായി സജികരിച്ചു കഴിഞ്ഞു. ഏകദേശം 50 കോടി രൂപയുടെ സാധനങ്ങളാണ് റിലയൻസ് റീടെയ്ൽ പ്രളയ ദുരിതാശ്വാസത്തിന് ഉദ്ദേശിക്കുന്നത്.
വീടുകളിൽ വെള്ളം കയറി നശിച്ച ഗൃഹോപകരണങ്ങൾ സൗജന്യമായി നന്നാക്കി നല്കാൻ റിലയൻസ് ഡിജിറ്റലിന്റെ മേൽനോട്ടത്തിൽ റിപ്പയർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് റിലയൻസ് ഫൗണ്ടേഷൻ പ്രസിഡന്റ് നിത അംബാനി പറഞ്ഞു.
ഇതോടൊപ്പംപ്രളയക്കെടുതിബാധിതരെ രക്ഷപ്പെടുത്തുക, അവർക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഒരു ദീർഘകാല പദ്ധതിയും റിലയൻസ് ഫൗണ്ടേഷൻ ആവിഷ്കരിക്കും. നിലവിൽസംസ്ഥാനത്തു വിവിധ പ്രളയ മേഖലകളിൽ ദുരിതാശ്വാസ, സഹായ പരിപാടികളുമായി സജീവമാണ് റിലയൻസ് ഇൻഡസ്ട്രീസും, റിലയൻസ് ഫൌണ്ടേഷനും.
റിലയൻസ് റീടെയ്ൽ വഴി 50,000 പേർ പാർക്കുന്ന160ൽപരം ദുരിതാശ്വസകേന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും, ഗ്ലൂക്കോസും, സാനിറ്ററി നാപ്കിനുകളും എത്തിച്ചുകഴിഞ്ഞു. 2.6 മെട്രിക് ടൺ ആവശ്യ സാധനങ്ങൾ മഹാരാഷ്ട്ര സർക്കാരിനെ ഏൽപ്പിച്ചിട്ടുണ്ട്. 7.5 ലക്ഷം യൂണിറ്റ് വസ്ത്രങ്ങളും 1.5 ലക്ഷം ജോഡി ചെരുപ്പുകളും, ഭക്ഷ്യ സാധനങ്ങളും ഇതിനോടകം വിതരണത്തിനായി സജികരിച്ചു കഴിഞ്ഞു. ഏകദേശം 50 കോടി രൂപയുടെ സാധനങ്ങളാണ് റിലയൻസ് റീടെയ്ൽ പ്രളയ ദുരിതാശ്വാസത്തിന് ഉദ്ദേശിക്കുന്നത്.
വീടുകളിൽ വെള്ളം കയറി നശിച്ച ഗൃഹോപകരണങ്ങൾ സൗജന്യമായി നന്നാക്കി നല്കാൻ റിലയൻസ് ഡിജിറ്റലിന്റെ മേൽനോട്ടത്തിൽ റിപ്പയർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് റിലയൻസ് ഫൗണ്ടേഷൻ പ്രസിഡന്റ് നിത അംബാനി പറഞ്ഞു.