തിരുവനന്തപുരം: പ്രളയക്കെടുതി സംസ്ഥാനത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് ഏൽപിച്ച ആഘാതം കനത്തതാണെന്നും പഞ്ചവത്സര പദ്ധതിക്കു തുല്യമായ നിർമാണ- പുനരുജീവന പദ്ധതിയാകും വേണ്ടി വരികയന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭാരിച്ച ഉത്തരവാദിത്വം കേരളംപോലൊരു കൊച്ചു സംസ്ഥാനത്തിനു കനത്ത വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്ലൈൻ വഴിയുള്ള 45 കോടി ഉൾപ്പെടെ 210 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. 160 കോടിയുടെ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി വന്നപ്പോൾ നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ മാത്രം 20,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. വിശദമായ വിലയിരുത്തലിൽ സ്വാഭാവികമായും ഇത് കൂടും. സംസ്ഥാനത്തിന്റെ വാർഷികപദ്ധതിയടങ്കൽ 37248 കോടിയാണ്. ഇതിൽ നിർമാണ പ്രവർത്തികൾക്ക് മാത്രമായുള്ളത് 10,330 കോടിയാണ്. ഇത് കണക്കിലെടുക്കുന്പോൾ പ്രശ്നപരിഹാരത്തിന് വിഭവങ്ങൾ കണ്ടെത്തുക എത്രമാത്രം ശ്രമകരമാണെന്ന് മനസിലാകും. വികസനമുരടിപ്പില്ലാതെ പ്രശ്നം പരിഹരിക്കുന്നതോടൊപ്പം പ്രളയബാധിത കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനും മറ്റുമുള്ള ചെലവ് വേറെയുമുണ്ട്. പാരിസ്ഥിതികാഘാതം, അതുളവാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ പരിഹരിക്കൽ എന്നിവയുടെയെല്ലാം സമഗ്രചെലവ് നോക്കുന്പോഴാണ് പഞ്ചവത്സര പദ്ധതിക്ക് തുല്യമായ ഉത്തരവാദിത്വമാകുക. ഇവിടെയാണ് കേന്ദ്രസഹായവും ഉദാരമതികളുടെ പിന്തുണയും ആവശ്യമാകുന്നത്. എത്ര സഹായം ലഭിച്ചാലും അത് അധികമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് മാറിയെടുക്കൽ സംവിധാനം ഒരുക്കും
വെള്ളപ്പൊക്കത്തിൽ കറൻസി നോട്ടുകൾ നനയുകയും കേടുപാടുകൾ വരികയും ചെയ്തിട്ടുള്ള നോട്ടുകൾക്ക് പകരം നോട്ടുകൾ മാറി നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മുഴുവൻ മത്സ്യത്തൊഴിലാളികളെയും 29നു തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ആദരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ പാർട്ടി അടയാളവുമായി കയറാൻ അനുവദിക്കില്ല
ദുരിതാശ്വാസ ക്യാമ്പുകളിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും അടയാളങ്ങളും വഹിച്ചു കൊണ്ടു കയറാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സംഘടനയിലെ പ്രമാണിത്വം ക്യാംപിനുള്ളിൽ കാണിക്കാൻ അനുവദിക്കില്ല. അന്തേവാസികളുമായി സംസാരിക്കണമെങ്കിൽ പുറത്തിരുന്നു സംസാരിക്കണം. അന്തേവാസികളെ സഹായിക്കാൻ കൊണ്ടുവരുന്ന വസ്തുക്കൾ ക്യാന്പുകളിൽ ചുമതലപ്പെട്ടവരെ ഏൽപ്പിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വന്നപ്പോൾ നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ മാത്രം 20,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. വിശദമായ വിലയിരുത്തലിൽ സ്വാഭാവികമായും ഇത് കൂടും. സംസ്ഥാനത്തിന്റെ വാർഷികപദ്ധതിയടങ്കൽ 37248 കോടിയാണ്. ഇതിൽ നിർമാണ പ്രവർത്തികൾക്ക് മാത്രമായുള്ളത് 10,330 കോടിയാണ്. ഇത് കണക്കിലെടുക്കുന്പോൾ പ്രശ്നപരിഹാരത്തിന് വിഭവങ്ങൾ കണ്ടെത്തുക എത്രമാത്രം ശ്രമകരമാണെന്ന് മനസിലാകും. വികസനമുരടിപ്പില്ലാതെ പ്രശ്നം പരിഹരിക്കുന്നതോടൊപ്പം പ്രളയബാധിത കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനും മറ്റുമുള്ള ചെലവ് വേറെയുമുണ്ട്. പാരിസ്ഥിതികാഘാതം, അതുളവാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ പരിഹരിക്കൽ എന്നിവയുടെയെല്ലാം സമഗ്രചെലവ് നോക്കുന്പോഴാണ് പഞ്ചവത്സര പദ്ധതിക്ക് തുല്യമായ ഉത്തരവാദിത്വമാകുക. ഇവിടെയാണ് കേന്ദ്രസഹായവും ഉദാരമതികളുടെ പിന്തുണയും ആവശ്യമാകുന്നത്. എത്ര സഹായം ലഭിച്ചാലും അത് അധികമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് മാറിയെടുക്കൽ സംവിധാനം ഒരുക്കും
വെള്ളപ്പൊക്കത്തിൽ കറൻസി നോട്ടുകൾ നനയുകയും കേടുപാടുകൾ വരികയും ചെയ്തിട്ടുള്ള നോട്ടുകൾക്ക് പകരം നോട്ടുകൾ മാറി നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മുഴുവൻ മത്സ്യത്തൊഴിലാളികളെയും 29നു തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ആദരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ പാർട്ടി അടയാളവുമായി കയറാൻ അനുവദിക്കില്ല
ദുരിതാശ്വാസ ക്യാമ്പുകളിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും അടയാളങ്ങളും വഹിച്ചു കൊണ്ടു കയറാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സംഘടനയിലെ പ്രമാണിത്വം ക്യാംപിനുള്ളിൽ കാണിക്കാൻ അനുവദിക്കില്ല. അന്തേവാസികളുമായി സംസാരിക്കണമെങ്കിൽ പുറത്തിരുന്നു സംസാരിക്കണം. അന്തേവാസികളെ സഹായിക്കാൻ കൊണ്ടുവരുന്ന വസ്തുക്കൾ ക്യാന്പുകളിൽ ചുമതലപ്പെട്ടവരെ ഏൽപ്പിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.