തിരുവനന്തപുരം: സൈനികവേഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാനത്തെ ദുരിതാശ്വാസപ്രവർത്തനങ്ങളെയും അവഹേളിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തയാളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതായി പോലീസ്. പത്തനംതിട്ട കടമ്മനിട്ട സ്വദേശി കെ.എസ്. ഉണ്ണിക്കെതിരേ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കേരളം വിട്ട ഇയാൾ വൈകാതെ പിടിയിലാകുമെന്നാണു പോലീസ് നൽകുന്ന വിവരം.
ഡിഫൻസ് സെക്യൂരിറ്റി കോർ വിഭാഗത്തിൽ നിന്നു വിരമിച്ച ശേഷം ടെറിട്ടോറിയൽ ആർമിയിൽ ജോലി നോക്കുന്ന ഉണ്ണിക്കെതിരേ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ആൾമാറാട്ടം, പൊതുജനശല്യം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. വീഡിയോ സംബന്ധിച്ച് സൈബർ സെൽ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ അദ്ദേഹം നിർദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും ചോദ്യംചെയ്ത് സൈനിക വേഷത്തിൽ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതേത്തുടർന്ന് ഇയാൾ സൈനികനല്ലെന്നു കരസേനാ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ ട്വിറ്ററിലൂടെ അറിയിച്ചു. ദുരന്ത ബാധിത മേഖലയിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 729 0028579 എന്ന വാട്സാപ് നമ്പറിൽ വിവരം അറിയിക്കാനും കരസേനാ വക്താവ് അഭ്യർഥിച്ചിരുന്നു.
ഡിഫൻസ് സെക്യൂരിറ്റി കോർ വിഭാഗത്തിൽ നിന്നു വിരമിച്ച ശേഷം ടെറിട്ടോറിയൽ ആർമിയിൽ ജോലി നോക്കുന്ന ഉണ്ണിക്കെതിരേ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ആൾമാറാട്ടം, പൊതുജനശല്യം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. വീഡിയോ സംബന്ധിച്ച് സൈബർ സെൽ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ അദ്ദേഹം നിർദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും ചോദ്യംചെയ്ത് സൈനിക വേഷത്തിൽ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതേത്തുടർന്ന് ഇയാൾ സൈനികനല്ലെന്നു കരസേനാ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ ട്വിറ്ററിലൂടെ അറിയിച്ചു. ദുരന്ത ബാധിത മേഖലയിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 729 0028579 എന്ന വാട്സാപ് നമ്പറിൽ വിവരം അറിയിക്കാനും കരസേനാ വക്താവ് അഭ്യർഥിച്ചിരുന്നു.