+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണത്തിനുശേഷം രാഹുൽ കേരളത്തിൽ

തിരുവനന്തപുരം: ഓണത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രളയബാധിതരെ കാണാൻ കേര
ഓണത്തിനുശേഷം രാഹുൽ കേരളത്തിൽ
തിരുവനന്തപുരം: ഓണത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രളയബാധിതരെ കാണാൻ കേരളത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ദുരിതബാധിതരെ സഹായിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് രാഹുൽഗാന്ധി നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ കോണ്‍ഗ്രസ് എംപി, എംഎൽഎമാരോട് ഒരു മാസത്തെ ശന്പളം കേരളത്തിലെ ദുരിതാശ്വാസത്തിനായി നൽകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്.

കേരളത്തിൽ സന്ദർശനം നടത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ, ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നു കരുതിയാണ് അദ്ദേഹം സന്ദർശനം നീട്ടിയതെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയക്കെടുതിയിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവർക്കു സഹായമെത്തിക്കാൻ പോകുന്ന കോണ്‍ഗ്രസ് പ്രവർത്തകർ കൊടികളും ബാനറുകളും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. തൃശൂർ, കണ്ണൂർ, ആലപ്പുഴ ജില്ലകളിലെ ചില ദുരിതാശ്വാസ ക്യാന്പുകളിൽ പാർട്ടിക്കൊടിയെച്ചൊല്ലി സംഘർഷമുണ്ടായ സാഹചര്യത്തിലാണിത്. ദുരിതബാധിതരെ സഹായിക്കുമ്പോൾ കൊടിയും ബാനറുമേന്തി പ്രദർശനം നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.