തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യവസ്തു ക്ഷാമമില്ലെന്നും അനാവശ്യമായി സാധന വില വർധിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. തിലോത്തമൻ. ഭക്ഷ്യ ദൗർലഭ്യമുണ്ടാകുമെന്ന പേടിയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടി കൃത്രിമക്ഷാമം ഉണ്ടാക്കാതെ സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
പൂഴ്ത്തിവയ്പും കരിഞ്ചന്തയും അമിതവില ഈടാക്കലും രാജ്യദ്രോഹക്കുറ്റമാണ്.
ലീഗൽ മെട്രോളജി, പോലീസ് എന്നിവയുടെ സഹകരണത്തോടെ കട പരിശോധന നടത്തും. പൂഴ്ത്തിവച്ചാൽ സാധനങ്ങൾ പിടിച്ചെടുത്ത് അറസ്റ്റ് ചെയ്യും. മഴക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ മാളുകളിൽ സാധന വില കുറയ്ക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. കയറ്റിറക്ക് മേഖലയിൽ യാതൊരു തൊഴിൽത്തർക്കവുമില്ലാതെ പോകാമെന്ന് ചുമട്ടുതൊഴിലാളികൾ സഹകരണം വാഗ്ദാനം ചെയ്തു.
വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ലോറിയുടമാ പ്രതിനിധികളുമായും ചർച്ച നടത്തി. ചരക്കുലോറികളും പെട്രോളിയം ലോറികളും കോണ്‍വോയി ആയി പോലീസിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പൂഴ്ത്തിവയ്പും കരിഞ്ചന്തയും അമിതവില ഈടാക്കലും രാജ്യദ്രോഹക്കുറ്റമാണ്.
ലീഗൽ മെട്രോളജി, പോലീസ് എന്നിവയുടെ സഹകരണത്തോടെ കട പരിശോധന നടത്തും. പൂഴ്ത്തിവച്ചാൽ സാധനങ്ങൾ പിടിച്ചെടുത്ത് അറസ്റ്റ് ചെയ്യും. മഴക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ മാളുകളിൽ സാധന വില കുറയ്ക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. കയറ്റിറക്ക് മേഖലയിൽ യാതൊരു തൊഴിൽത്തർക്കവുമില്ലാതെ പോകാമെന്ന് ചുമട്ടുതൊഴിലാളികൾ സഹകരണം വാഗ്ദാനം ചെയ്തു.
വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ലോറിയുടമാ പ്രതിനിധികളുമായും ചർച്ച നടത്തി. ചരക്കുലോറികളും പെട്രോളിയം ലോറികളും കോണ്‍വോയി ആയി പോലീസിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.