തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന റെയിൽ പാളങ്ങൾ പുനഃസ്ഥാപിക്കാനായെങ്കിലും ട്രെയിൻ ഗതാഗതം പൂർവ സ്ഥിതിയിലായില്ല. ഇന്നലെ തിരുവനന്തപുരം ഡിവിഷനിൽ 15 എക്സ്പ്രസ് തീവണ്ടികൾ പൂർണമായും ഒന്‍പതെണ്ണം ഭാഗികമായും റദ്ദാക്കി. മെമു ഉൾപ്പെടെ 19 പാസഞ്ചറുകളും ഓടിയില്ല.
തിരുവനന്തപുരം- ഷൊർണൂർ പാതയിൽ തീവണ്ടികൾ ഓടുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തിയ പ്രദേശങ്ങളിൽ വേഗ നിയന്ത്രണമുണ്ട്. ഇതിനാൽ പതിവ് സമയത്തിൽ കൂടുതലെടുത്താണ് തീവണ്ടികൾ കടന്നുപോകുന്നത്.
എറണാകുളത്തുനിന്നു തിരിക്കേണ്ട ഹസ്രത്ത് നിസാമുദീൻ, കൊച്ചുവേളി - ചണ്ഡിഗഡ് സന്പർക്ക് ക്രാന്തി എന്നിവ മംഗലാപുരത്ത് നിന്നാണ് പുറപ്പെട്ടത്. എണറാകുളം പാറ്റ്ന, തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവ കോയന്പത്തൂരിൽ നിന്നു മടങ്ങി. ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് പാലക്കാടുനിന്ന് ആരംഭിച്ചു.
എറണാകുളത്ത് നിന്നുള്ള നിസാമുദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മംഗലാപുരത്തുനിന്ന് ഓടിച്ചു.
തിരുവനന്തപുരം- ഷൊർണൂർ പാതയിൽ തീവണ്ടികൾ ഓടുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തിയ പ്രദേശങ്ങളിൽ വേഗ നിയന്ത്രണമുണ്ട്. ഇതിനാൽ പതിവ് സമയത്തിൽ കൂടുതലെടുത്താണ് തീവണ്ടികൾ കടന്നുപോകുന്നത്.
എറണാകുളത്തുനിന്നു തിരിക്കേണ്ട ഹസ്രത്ത് നിസാമുദീൻ, കൊച്ചുവേളി - ചണ്ഡിഗഡ് സന്പർക്ക് ക്രാന്തി എന്നിവ മംഗലാപുരത്ത് നിന്നാണ് പുറപ്പെട്ടത്. എണറാകുളം പാറ്റ്ന, തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവ കോയന്പത്തൂരിൽ നിന്നു മടങ്ങി. ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് പാലക്കാടുനിന്ന് ആരംഭിച്ചു.
എറണാകുളത്ത് നിന്നുള്ള നിസാമുദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മംഗലാപുരത്തുനിന്ന് ഓടിച്ചു.