പത്തനംതിട്ട: പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ട തുരുത്തുകളിൽ ഇപ്പോഴും അകപ്പെട്ടുപോയവർക്കു ഭക്ഷണസാധനങ്ങളെത്തുന്നില്ല.
രക്ഷാപ്രവർത്തകർ ബോട്ടുകളിലും ഹെലികോപ്ടറിലുമായി ചില സ്ഥലങ്ങളിൽ ഭക്ഷണം എത്തിച്ചു. എന്നാൽ അരി ഉൾപ്പെടെ പാചകം ചെയ്യാവുന്ന സാധനങ്ങൾക്കാണ് ആവശ്യം ഉയരുന്നത്. ഇതു ക്യാന്പുകളിൽ മാത്രമേ ലഭിക്കുന്നുള്ളുവെന്നു രക്ഷാപ്രവർത്തകർ പറയുന്നു. ബ്രെഡും വെള്ളവും വീടുകളിലേക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്.
വെള്ളം കയറി കിടക്കുന്ന ആറന്മുള, പന്തളം പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇപ്പോഴും നിരവധി പേർ ക്യാന്പുകളിൽ വരാതെ താമസിക്കുന്നുണ്ട്. ഇവർക്കു പുറംലോകത്തെത്തി സാധനങ്ങൾ വാങ്ങാൻ സാധിക്കില്ല. നീന്തിക്കയറിയാലും സമീപത്തെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പന്തളം ചേരിക്കൽ, മുടിയൂർക്കോണം പ്രദേശങ്ങളിലും ആറന്മുളയിലെ കിടങ്ങുന്നൂരിലും ഇതേപോലെ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ബോട്ടോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ സാധനങ്ങൾ ഇവിടേക്ക് എത്തിക്കാനുമാകൂ.
രക്ഷാപ്രവർത്തകർ ബോട്ടുകളിലും ഹെലികോപ്ടറിലുമായി ചില സ്ഥലങ്ങളിൽ ഭക്ഷണം എത്തിച്ചു. എന്നാൽ അരി ഉൾപ്പെടെ പാചകം ചെയ്യാവുന്ന സാധനങ്ങൾക്കാണ് ആവശ്യം ഉയരുന്നത്. ഇതു ക്യാന്പുകളിൽ മാത്രമേ ലഭിക്കുന്നുള്ളുവെന്നു രക്ഷാപ്രവർത്തകർ പറയുന്നു. ബ്രെഡും വെള്ളവും വീടുകളിലേക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്.
വെള്ളം കയറി കിടക്കുന്ന ആറന്മുള, പന്തളം പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇപ്പോഴും നിരവധി പേർ ക്യാന്പുകളിൽ വരാതെ താമസിക്കുന്നുണ്ട്. ഇവർക്കു പുറംലോകത്തെത്തി സാധനങ്ങൾ വാങ്ങാൻ സാധിക്കില്ല. നീന്തിക്കയറിയാലും സമീപത്തെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പന്തളം ചേരിക്കൽ, മുടിയൂർക്കോണം പ്രദേശങ്ങളിലും ആറന്മുളയിലെ കിടങ്ങുന്നൂരിലും ഇതേപോലെ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ബോട്ടോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ സാധനങ്ങൾ ഇവിടേക്ക് എത്തിക്കാനുമാകൂ.