ആലപ്പുഴ: കുട്ടനാട്ടിൽ ഇനിയും വീടു വിട്ടുപോകാതെ ആളുകളുണ്ടെന്നു റിപ്പോർട്ട്. ഇരുനില വീടുകളിലും ടെറസുകളിലുമായി നിരവധിപേർ ഇങ്ങനെ കഴിയുന്നുണ്ട്. രക്ഷാപ്രവർത്തകരെത്തിയിട്ടും വീടു വിടാൻ തയാറാകാത്തവരാണ് ഇവർ.
സുരക്ഷിത താവളവും ആവശ്യമെങ്കിൽ പുറംലോകത്തേക്കെത്താനായി യന്ത്രവത്കൃത ജലവാഹനങ്ങളുമുള്ളവരാണ് ഇങ്ങനെ കഴിയുന്നത്. ഇവരിൽ പലരും ചങ്ങനാശേരിയിലും ആലപ്പുഴയിലുമെത്തി ആവശ്യമായ സാധനങ്ങൾ വാങ്ങുന്നുണ്ട്. ഇങ്ങനെ കഴിയുന്നവരിൽനിന്നാണു പലായനം ചെയ്തവർ നിലവിലെ വിവരങ്ങൾ അറിയുന്നത്. എന്നാൽ, വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങൾ തകരാറിലായത് ആശയവിനിമയത്തിനു തടസമാകുന്നുണ്ട്. ചിലേടങ്ങളിൽ ജനറേറ്റർ ഉപയോഗിച്ചും പുറംലോകത്തെത്തിയും ഫോണുകൾ ചാർജ് ചെയ്തവരിൽനിന്നാണ് പുറംലോകത്ത് വിവരം എത്തുന്നത്. വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ചു പോന്നവർ ഇടയ്ക്കു കുട്ടനാട്ടിൽ എത്തുന്നതും അവിടുത്തെ വിവരങ്ങൾ അറിയാൻ സഹായകമാകുന്നുണ്ട്. വരുംദിവസങ്ങളിൽ വെള്ളമിറങ്ങുന്നതോടെ കൂടുതലാളുകൾ കുട്ടനാട്ടിലേക്കു തിരികെ എത്തിത്തുടങ്ങും. വെള്ളമിറങ്ങി തുടങ്ങുന്ന മുറയ്ക്കു വീടുകളിനുള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. വെള്ളം പൂർണമായി ഇറങ്ങിയ ശേഷം വൃത്തിയാക്കൽ അസാധ്യമാണ്.
സുരക്ഷിത താവളവും ആവശ്യമെങ്കിൽ പുറംലോകത്തേക്കെത്താനായി യന്ത്രവത്കൃത ജലവാഹനങ്ങളുമുള്ളവരാണ് ഇങ്ങനെ കഴിയുന്നത്. ഇവരിൽ പലരും ചങ്ങനാശേരിയിലും ആലപ്പുഴയിലുമെത്തി ആവശ്യമായ സാധനങ്ങൾ വാങ്ങുന്നുണ്ട്. ഇങ്ങനെ കഴിയുന്നവരിൽനിന്നാണു പലായനം ചെയ്തവർ നിലവിലെ വിവരങ്ങൾ അറിയുന്നത്. എന്നാൽ, വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങൾ തകരാറിലായത് ആശയവിനിമയത്തിനു തടസമാകുന്നുണ്ട്. ചിലേടങ്ങളിൽ ജനറേറ്റർ ഉപയോഗിച്ചും പുറംലോകത്തെത്തിയും ഫോണുകൾ ചാർജ് ചെയ്തവരിൽനിന്നാണ് പുറംലോകത്ത് വിവരം എത്തുന്നത്. വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ചു പോന്നവർ ഇടയ്ക്കു കുട്ടനാട്ടിൽ എത്തുന്നതും അവിടുത്തെ വിവരങ്ങൾ അറിയാൻ സഹായകമാകുന്നുണ്ട്. വരുംദിവസങ്ങളിൽ വെള്ളമിറങ്ങുന്നതോടെ കൂടുതലാളുകൾ കുട്ടനാട്ടിലേക്കു തിരികെ എത്തിത്തുടങ്ങും. വെള്ളമിറങ്ങി തുടങ്ങുന്ന മുറയ്ക്കു വീടുകളിനുള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. വെള്ളം പൂർണമായി ഇറങ്ങിയ ശേഷം വൃത്തിയാക്കൽ അസാധ്യമാണ്.