കോഴിക്കോട്: മഴയിലും മണ്ണിടിച്ചിലിലും തകര്‍ന്നത് 860 കിലോമീറ്റര്‍ പൊതുനിരത്ത്.
റോഡുകൾ തകര്‍ന്നതിലൂടെ 211 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. കോഴിക്കോട്വഴി കടന്നുപോവുന്ന സംസ്ഥാന പാതകളിലെയും ജില്ലയിലെ പ്രധാന റോഡുകളിലെയും മാത്രം നഷ്ടം 200 കോടി രൂപയാണ്.
ആകെയുള്ള 1850 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകളിൽ 750 കിലോമീറ്റർ ഭാഗവും മഴക്കെടുതിയിൽ തകര്‍ന്നു.
ജില്ലയിലൂടെ കടന്നുപോവുന്ന 163 കിലോമീറ്റർ ദേശീയപാതകളിൽ 110 കിലോമീറ്ററും കാലവര്‍ഷക്കെടുതിയിൽ തകര്‍ന്നു. തകര്‍ന്ന ദേശീയപാതകൾ നവീകരിക്കാനും താമരശേരി ചുരത്തിൽ ഒമ്പത്, രണ്ട് വളവുകള്‍ക്കിടയില്‍ സംരക്ഷണഭിത്തി പുനഃസ്ഥാപിക്കാനുമായി 11 കോടിയോളം രൂപയാണ് ആവശ്യമായുള്ളത്. കോഴിക്കോട് ബൈപാസിന്റെ 28 കിലോമീറ്റര്‍ ഭാഗമാണു തകര്‍ന്നത്. വെങ്ങളം-ഇടിമുഴിക്കല്‍ പാതയിൽ 32 കിലോമീറ്റർ ഭാഗത്തും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.
റോഡുകൾ തകര്‍ന്നതിലൂടെ 211 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. കോഴിക്കോട്വഴി കടന്നുപോവുന്ന സംസ്ഥാന പാതകളിലെയും ജില്ലയിലെ പ്രധാന റോഡുകളിലെയും മാത്രം നഷ്ടം 200 കോടി രൂപയാണ്.
ആകെയുള്ള 1850 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകളിൽ 750 കിലോമീറ്റർ ഭാഗവും മഴക്കെടുതിയിൽ തകര്‍ന്നു.
ജില്ലയിലൂടെ കടന്നുപോവുന്ന 163 കിലോമീറ്റർ ദേശീയപാതകളിൽ 110 കിലോമീറ്ററും കാലവര്‍ഷക്കെടുതിയിൽ തകര്‍ന്നു. തകര്‍ന്ന ദേശീയപാതകൾ നവീകരിക്കാനും താമരശേരി ചുരത്തിൽ ഒമ്പത്, രണ്ട് വളവുകള്‍ക്കിടയില്‍ സംരക്ഷണഭിത്തി പുനഃസ്ഥാപിക്കാനുമായി 11 കോടിയോളം രൂപയാണ് ആവശ്യമായുള്ളത്. കോഴിക്കോട് ബൈപാസിന്റെ 28 കിലോമീറ്റര്‍ ഭാഗമാണു തകര്‍ന്നത്. വെങ്ങളം-ഇടിമുഴിക്കല്‍ പാതയിൽ 32 കിലോമീറ്റർ ഭാഗത്തും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.