തിരുവനന്തപുരം: കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. പ്രളയ ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും വിവിധ ഏജൻസികൾ തമ്മിൽ മെച്ചപ്പെട്ട ഏകോപനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ദിരാഭവനിൽ ചേർന്ന രാജീവ്ഗാന്ധി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിൽ പ്രളയം ഉണ്ടായപ്പോൾ, ഇതു ദേശീയ ദുരന്തത്തിനു സമാനമാണെന്നു കേന്ദ്രം പ്രഖ്യാപിക്കുകയും ആയിരം കോടി രൂപ ഉടനടി അനുവദിക്കുകയും ചെയ്തിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ കേന്ദ്രത്തിൽനിന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നും ഐക്യരാഷ്ട്രസംഘടനയിൽ നിന്നും കൂടുതൽ സാന്പത്തിക സഹായം ലഭിക്കും. പ്രളയകാലത്ത് ജനങ്ങളുടെ വലിയ കൂട്ടായ്മ കാണാൻ സാധിച്ചു. മലയാളികൾ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും സഹായം പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി അഭ്യർഥിച്ചാൽ കൂടുതൽ സഹായം എല്ലായിടത്തു നിന്നും ലഭിക്കും.
സംസ്ഥാനം തകർന്നു കിടക്കുകയാണ്. കൃഷിയും വ്യവസായവുമൊക്കെ നിലംപൊത്തി. കേന്ദ്രം പ്രഖ്യാപിച്ച 600 കോടി രൂപകൊണ്ട് കേരളത്തിന് ഇപ്പോൾ ഒന്നുമാകില്ല. സംസ്ഥാനം നേരെ നില്ക്കണമെങ്കിൽ പതിന്മടങ്ങ് ഉദാരമായ സംഭാവനയും സഹായവും വേണമെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പോലും പാർട്ടി കൊടികളുമായി എത്തുന്നതു ശരിയാണോയെന്നു ചിന്തിക്കണമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി ചോദിച്ചു. കേരളം വലിയ പ്രതിസന്ധി നേരിടുന്പോൾ ഇടുങ്ങിയ മനസോടെയും സങ്കുചിത താത്പര്യത്തോടെയും പ്രവർത്തിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ലെന്നും രാജീവ്ഗാന്ധി ജന്മദിന സമ്മേളനത്തിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
പ്രളയദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങളുമായി കോണ്ഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വീഴ്ചകളുടെ പേരിലുള്ള വിവാദം ഇപ്പോൾ വേണ്ട. ഇതു സംബന്ധിച്ച് കെപിസിസി യോഗം ചേർന്നു ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും രമേശ് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, കെ. മുരളീധരൻ എംഎൽഎ, വി.എസ്. ശിവകുമാർ എംഎൽഎ, കെപിസിസി മുൻ അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള, ജനറൽ സെക്രട്ടറിമാരായ തന്പാനൂർ രവി, ടി.ശരത്ചന്ദ്ര പ്രസാദ്, ശൂരനാട് രാജശേഖരൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.
ജമ്മു കശ്മീരിൽ പ്രളയം ഉണ്ടായപ്പോൾ, ഇതു ദേശീയ ദുരന്തത്തിനു സമാനമാണെന്നു കേന്ദ്രം പ്രഖ്യാപിക്കുകയും ആയിരം കോടി രൂപ ഉടനടി അനുവദിക്കുകയും ചെയ്തിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ കേന്ദ്രത്തിൽനിന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നും ഐക്യരാഷ്ട്രസംഘടനയിൽ നിന്നും കൂടുതൽ സാന്പത്തിക സഹായം ലഭിക്കും. പ്രളയകാലത്ത് ജനങ്ങളുടെ വലിയ കൂട്ടായ്മ കാണാൻ സാധിച്ചു. മലയാളികൾ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും സഹായം പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി അഭ്യർഥിച്ചാൽ കൂടുതൽ സഹായം എല്ലായിടത്തു നിന്നും ലഭിക്കും.
സംസ്ഥാനം തകർന്നു കിടക്കുകയാണ്. കൃഷിയും വ്യവസായവുമൊക്കെ നിലംപൊത്തി. കേന്ദ്രം പ്രഖ്യാപിച്ച 600 കോടി രൂപകൊണ്ട് കേരളത്തിന് ഇപ്പോൾ ഒന്നുമാകില്ല. സംസ്ഥാനം നേരെ നില്ക്കണമെങ്കിൽ പതിന്മടങ്ങ് ഉദാരമായ സംഭാവനയും സഹായവും വേണമെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പോലും പാർട്ടി കൊടികളുമായി എത്തുന്നതു ശരിയാണോയെന്നു ചിന്തിക്കണമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി ചോദിച്ചു. കേരളം വലിയ പ്രതിസന്ധി നേരിടുന്പോൾ ഇടുങ്ങിയ മനസോടെയും സങ്കുചിത താത്പര്യത്തോടെയും പ്രവർത്തിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ലെന്നും രാജീവ്ഗാന്ധി ജന്മദിന സമ്മേളനത്തിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
പ്രളയദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങളുമായി കോണ്ഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വീഴ്ചകളുടെ പേരിലുള്ള വിവാദം ഇപ്പോൾ വേണ്ട. ഇതു സംബന്ധിച്ച് കെപിസിസി യോഗം ചേർന്നു ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും രമേശ് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, കെ. മുരളീധരൻ എംഎൽഎ, വി.എസ്. ശിവകുമാർ എംഎൽഎ, കെപിസിസി മുൻ അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള, ജനറൽ സെക്രട്ടറിമാരായ തന്പാനൂർ രവി, ടി.ശരത്ചന്ദ്ര പ്രസാദ്, ശൂരനാട് രാജശേഖരൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.