കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ സർക്കാരും ജനങ്ങളും ഒരുമിച്ചു നടത്തിയ പ്രവർത്തനം അഭിനന്ദനമർഹിക്കുന്നതാണെന്നു ഹൈക്കോടതി. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കവേ യായിരുന്നു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
മികച്ച രീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ സർക്കാർ ഈ ഗതിവേഗം തുടരണം. സഹായവുമായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ളവരുമെത്തി. റവന്യു, പോലീസ്, ആരോഗ്യ, അഗ്നിശമന വിഭാഗങ്ങളടക്കമുള്ളവരും ഇന്ത്യൻ സേനാ വിഭാഗങ്ങളും മികച്ച സേവനമാണ് കാഴ്ചവച്ചത്.മത്സ്യത്തൊഴിലാളികൾ ഒരുപാടു സഹായിച്ചു. പ്രളയം കേരളത്തെ ഒരുമിപ്പിച്ചു. ഈ പക്വത തുടരണമെന്നും കോടതി പറഞ്ഞു.
മികച്ച രീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ സർക്കാർ ഈ ഗതിവേഗം തുടരണം. സഹായവുമായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ളവരുമെത്തി. റവന്യു, പോലീസ്, ആരോഗ്യ, അഗ്നിശമന വിഭാഗങ്ങളടക്കമുള്ളവരും ഇന്ത്യൻ സേനാ വിഭാഗങ്ങളും മികച്ച സേവനമാണ് കാഴ്ചവച്ചത്.മത്സ്യത്തൊഴിലാളികൾ ഒരുപാടു സഹായിച്ചു. പ്രളയം കേരളത്തെ ഒരുമിപ്പിച്ചു. ഈ പക്വത തുടരണമെന്നും കോടതി പറഞ്ഞു.