തിരുവനന്തപുരം: ട്രെയിൻ ഗതാഗതം തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ഭാഗികമായി പുനരാരംഭിച്ചു. പാസഞ്ചർ ട്രെയിനുകളും സ്പെഷൽ ട്രെയിനുകളും വേഗനിയന്ത്രണത്തോടെയാണ് ഇന്നലെ സർവീസുകൾ ആരംഭിച്ചത്. ദീർഘദൂര സർവീസുകൾ ഇനിയും വൈകും.
കോട്ടയം വഴി എറണാകുളത്തേക്ക് ഇന്നലെ രാവിലെ അഞ്ചിന് വേണാട് എക്സ്പ്രസ് പുറപ്പെട്ടു. തുടർന്ന് 9.30 നും ഉച്ചയ്ക്ക് 1.30 നും പാസഞ്ചർ ട്രെയിനുകൾ കോട്ടയം റൂട്ടിൽ എറണാകുളത്തേക്ക് സർവീസുകൾ നടത്തി. രണ്ടു മെമു ട്രെയിനുകളും കോട്ടയം വഴി ഞായറാഴ്ച ഏർപ്പെടുത്തിയിരുന്നു.
ആലപ്പുഴ വഴിയും എറണാകുളത്തേക്ക് സ്പെഷൽ ട്രെയിനുകൾ ഓടി. എറണാകുളത്തിനും വള്ളത്തോൾ നഗറിനും ഇടയ്ക്ക് ട്രാക്കിലെ തകരാറുകൾ പരിഹരിക്കാത്തതിനെ തുടർന്നാണ് ദീർഘ ദൂര ട്രെയിനുകളുടെ സർവീസുകൾ പുനരാരംഭിക്കാൻ വൈകുന്നത്.
കോട്ടയം വഴി എറണാകുളത്തേക്ക് ഇന്നലെ രാവിലെ അഞ്ചിന് വേണാട് എക്സ്പ്രസ് പുറപ്പെട്ടു. തുടർന്ന് 9.30 നും ഉച്ചയ്ക്ക് 1.30 നും പാസഞ്ചർ ട്രെയിനുകൾ കോട്ടയം റൂട്ടിൽ എറണാകുളത്തേക്ക് സർവീസുകൾ നടത്തി. രണ്ടു മെമു ട്രെയിനുകളും കോട്ടയം വഴി ഞായറാഴ്ച ഏർപ്പെടുത്തിയിരുന്നു.
ആലപ്പുഴ വഴിയും എറണാകുളത്തേക്ക് സ്പെഷൽ ട്രെയിനുകൾ ഓടി. എറണാകുളത്തിനും വള്ളത്തോൾ നഗറിനും ഇടയ്ക്ക് ട്രാക്കിലെ തകരാറുകൾ പരിഹരിക്കാത്തതിനെ തുടർന്നാണ് ദീർഘ ദൂര ട്രെയിനുകളുടെ സർവീസുകൾ പുനരാരംഭിക്കാൻ വൈകുന്നത്.