തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയർന്നുതന്നെ. 2402.3 അടിയാണ് ഇന്നലെ വൈകുന്നേരം അഞ്ചിന് ഇടുക്കിയിലെ ജലനിരപ്പ്. മഴ കുറഞ്ഞ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് മൂന്ന് നാല് നന്പർ ഷട്ടറുകൾ 2.3 മീറ്റർ വീതം ഉയർത്തിവച്ചിരിക്കുകയാണ്. അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവു കുറച്ചു. 700 ക്യുമെക്സ് വെള്ളമാണു നിലവിൽ മൂന്നു ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്നത്. 800 ക്യുമെക്സ് വെള്ളമായിരുന്നു മുന്പു പുറത്തുവിട്ടിരുന്നത്.
ആലുവ മേഖലയെ പ്രളയത്തിൽനിന്നു കരകയറ്റുന്നതിന്റെ ഭാഗമായാണ് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. മുല്ലപ്പെരിയാറിൽ ഇന്നലെ ജലനിരപ്പ് 141 അടിക്കു മുകളിലെത്തിയിരുന്നു. ഇതേതുടർന്ന് ഇടുക്കിയിലേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചിരുന്നു. ഇടുക്കിയിൽ മണിക്കൂറിൽ ശരാശരി .02 അടി വെള്ളം ഉയരുന്ന സ്ഥിതിയാണുള്ളത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇടുക്കിയിലെ വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയതു പെരിയാർ ഒഴുകുന്ന ആലുവ തീരത്ത് ജലനിരപ്പ് കുറയാൻ ഇടയാക്കി. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. ഏഴു ജില്ലകളിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇടുക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. 4.5 സെന്റിമീറ്റർ മഴയാണ് ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തിയത്. മഴ കുറഞ്ഞെങ്കിലും ഡാമിലേക്കെത്തുന്ന വെള്ളത്തിനു കുറവില്ല. ഇതുമൂലം ഡാമിലെ ജലനിരപ്പ് ഇപ്പോഴും വർധിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തുറന്നുവിടുന്ന വെള്ളം കൂടിയതാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിലും കുറവ് വന്നിട്ടുണ്ട്. നിലവിൽ 140 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവു വരാത്തതിനാൽ 13 സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം ഇടുക്കിയിലേക്കു ഒഴുക്കിവിടുന്നത് തുടരുകയാണ്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 7.18 ലക്ഷം ലിറ്ററാണ്. സെക്കൻഡിൽ 1.15 ലക്ഷം ലിറ്റർ മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്. 1.452 കോടി യൂണിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ വൈദ്യുതി ഉത്പാദനം. ഇടമലയാറിൽ ജലനിരപ്പ് 168.37 മീറ്ററാണ് ഇപ്പോഴുള്ളത്. 169 മീറ്ററാണ് ഇവിടുത്തെ ആകെ സംഭരണശേഷി.
എന്നാൽ, ഇടമലയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സെക്കൻഡിൽ 319 ഘനമീറ്റർ വെള്ളമാണ് ഒഴുകിയെത്തുന്നത്. പക്ഷേ, 400 ഘനമീറ്റർ വെള്ളം തുറന്നുവിടുന്നുണ്ട്. ഇതോടെ ജലനിരപ്പ് കുറയുകയാണെന്നും കെഎസ്ഇബി അറിയിച്ചു.
ജോണ്സണ് വേങ്ങത്തടം
ആലുവ മേഖലയെ പ്രളയത്തിൽനിന്നു കരകയറ്റുന്നതിന്റെ ഭാഗമായാണ് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. മുല്ലപ്പെരിയാറിൽ ഇന്നലെ ജലനിരപ്പ് 141 അടിക്കു മുകളിലെത്തിയിരുന്നു. ഇതേതുടർന്ന് ഇടുക്കിയിലേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചിരുന്നു. ഇടുക്കിയിൽ മണിക്കൂറിൽ ശരാശരി .02 അടി വെള്ളം ഉയരുന്ന സ്ഥിതിയാണുള്ളത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇടുക്കിയിലെ വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയതു പെരിയാർ ഒഴുകുന്ന ആലുവ തീരത്ത് ജലനിരപ്പ് കുറയാൻ ഇടയാക്കി. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. ഏഴു ജില്ലകളിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇടുക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. 4.5 സെന്റിമീറ്റർ മഴയാണ് ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തിയത്. മഴ കുറഞ്ഞെങ്കിലും ഡാമിലേക്കെത്തുന്ന വെള്ളത്തിനു കുറവില്ല. ഇതുമൂലം ഡാമിലെ ജലനിരപ്പ് ഇപ്പോഴും വർധിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തുറന്നുവിടുന്ന വെള്ളം കൂടിയതാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിലും കുറവ് വന്നിട്ടുണ്ട്. നിലവിൽ 140 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവു വരാത്തതിനാൽ 13 സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം ഇടുക്കിയിലേക്കു ഒഴുക്കിവിടുന്നത് തുടരുകയാണ്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 7.18 ലക്ഷം ലിറ്ററാണ്. സെക്കൻഡിൽ 1.15 ലക്ഷം ലിറ്റർ മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്. 1.452 കോടി യൂണിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ വൈദ്യുതി ഉത്പാദനം. ഇടമലയാറിൽ ജലനിരപ്പ് 168.37 മീറ്ററാണ് ഇപ്പോഴുള്ളത്. 169 മീറ്ററാണ് ഇവിടുത്തെ ആകെ സംഭരണശേഷി.
എന്നാൽ, ഇടമലയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സെക്കൻഡിൽ 319 ഘനമീറ്റർ വെള്ളമാണ് ഒഴുകിയെത്തുന്നത്. പക്ഷേ, 400 ഘനമീറ്റർ വെള്ളം തുറന്നുവിടുന്നുണ്ട്. ഇതോടെ ജലനിരപ്പ് കുറയുകയാണെന്നും കെഎസ്ഇബി അറിയിച്ചു.
ജോണ്സണ് വേങ്ങത്തടം