തിരുവനന്തപുരം: രക്ഷാ പ്രവർത്തനത്തിന് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നു വിവിധ തരത്തിലുള്ള സഹായങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദർശിച്ചു എന്ന് മാത്രമല്ല അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സഹായങ്ങൾ നൽകാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ഇത്തരം ഇടപെടൽ സംസ്ഥാന സർക്കാർ നന്ദിയോടെ സ്മരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാ പ്രവർത്തനത്തിന് സംസ്ഥാനത്തെ സഹായിക്കുന്നതിന് എല്ലാ തലത്തിലുമുള്ള സഹായവും ഗവർണറും നൽകി. ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് നാടിനെ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. അതിനു സഹായിച്ച ഒരു സുപ്രധാനമൊയൊരു ഘടകം മനുഷ്യ സ്നേഹത്തിന്റെ ഉജ്വലമായ സന്ദേശം മനസിൽ ആവാഹിച്ച് രക്ഷാ പ്രവർത്തനത്തിൽ ഇടപെട്ട വിവിധ മേഖലയിൽ പെട്ടവരായിരുന്നു. അത്തരം പ്രവർത്തനങ്ങളിൽ തങ്ങളെ തന്നെ അർപ്പിച്ച് പങ്കെടുത്ത വിവിധ സേനാവിഭാഗങ്ങളിൽപെട്ടവരോടും സന്നദ്ധ പ്രവർത്തകരോടുമുള്ള കടപ്പാടും നന്ദിയും കേരള സമൂഹത്തിനുവേണ്ടി രേഖപ്പെടുത്തുന്നു.
രാപ്പകലില്ലാതെ രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ച സർക്കാർ ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ഇടപെട്ട ഭരണപക്ഷ- പ്രതിപക്ഷ എംഎൽഎമാർ, മാധ്യമങ്ങൾ, മിനിമം ബാലൻസ് ഒഴിവാക്കി സഹകരിച്ച ബാങ്കുകൾ, മൊബൈൽ കന്പനികൾ എന്നിവർക്കും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ നന്ദി അറിയിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദർശിച്ചു എന്ന് മാത്രമല്ല അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സഹായങ്ങൾ നൽകാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ഇത്തരം ഇടപെടൽ സംസ്ഥാന സർക്കാർ നന്ദിയോടെ സ്മരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാ പ്രവർത്തനത്തിന് സംസ്ഥാനത്തെ സഹായിക്കുന്നതിന് എല്ലാ തലത്തിലുമുള്ള സഹായവും ഗവർണറും നൽകി. ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് നാടിനെ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. അതിനു സഹായിച്ച ഒരു സുപ്രധാനമൊയൊരു ഘടകം മനുഷ്യ സ്നേഹത്തിന്റെ ഉജ്വലമായ സന്ദേശം മനസിൽ ആവാഹിച്ച് രക്ഷാ പ്രവർത്തനത്തിൽ ഇടപെട്ട വിവിധ മേഖലയിൽ പെട്ടവരായിരുന്നു. അത്തരം പ്രവർത്തനങ്ങളിൽ തങ്ങളെ തന്നെ അർപ്പിച്ച് പങ്കെടുത്ത വിവിധ സേനാവിഭാഗങ്ങളിൽപെട്ടവരോടും സന്നദ്ധ പ്രവർത്തകരോടുമുള്ള കടപ്പാടും നന്ദിയും കേരള സമൂഹത്തിനുവേണ്ടി രേഖപ്പെടുത്തുന്നു.
രാപ്പകലില്ലാതെ രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ച സർക്കാർ ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ഇടപെട്ട ഭരണപക്ഷ- പ്രതിപക്ഷ എംഎൽഎമാർ, മാധ്യമങ്ങൾ, മിനിമം ബാലൻസ് ഒഴിവാക്കി സഹകരിച്ച ബാങ്കുകൾ, മൊബൈൽ കന്പനികൾ എന്നിവർക്കും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ നന്ദി അറിയിച്ചു.