ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ സർക്കാരിനൊപ്പം കൈമെയ് മറന്നു മത്സ്യത്തൊഴിലാളികൾ നാടിന്റെ മനം കവർന്നു. ദുരന്തമുഖങ്ങളിൽ ഇപ്പോൾ കൂടുതലായി രക്ഷാപ്രവർത്തനത്തിൽ ഇവരാണ്. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റു ജില്ലകളിൽനിന്നുമെത്തിയവർ ഒരേ മനസോടെ നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതാണ്. എണ്പതോളം മത്സ്യബന്ധന ബോട്ടുകളിലായി നാനൂറോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്.
ചെത്തി, പുന്നപ്ര എന്നിവടങ്ങളിൽ കൈവശമുണ്ടായിരുന്ന ബോട്ടുകളുമായി സംഘടനകളും മതസ്ഥാപനങ്ങളും മുന്നോട്ടുവന്നു. ഇതിനിടെ, അഗ്നിരക്ഷ സേനയും അഞ്ചോളം വള്ളങ്ങൾ ദുരന്തമുഖത്തേക്കയച്ചു. വലിയ വള്ളങ്ങൾ പോകുന്നതിനേക്കാൾ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമെന്നതിനാൽ ആദ്യ ദിവസം തന്നെ ഇവരുടെ സേവനം ഏറെ ഗുണം ചെയ്തു.
ചെറുവള്ളങ്ങൾ ലോറികളിൽ എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. ഭക്ഷണം പോലും കഴിക്കാതെ പലരും മുഴുവൻ സമയവും ജനങ്ങളെ രക്ഷിക്കാൻ രംഗത്തിറങ്ങി. ദേശീയ ദുരന്തനിവാരണസേന പകച്ചുനിന്നിടത്തു പോലും മറ്റൊരു സുരക്ഷാ മുന്നൊരുക്കവുമില്ലാതെ അക്ഷീണപ്രയത്നമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. കടലിനോടു മല്ലിടുന്ന ഇവരുടെ പരിചയ സന്പത്ത് ഏറെ ഗുണം ചെയ്തു. വളരെ ഒഴുക്കുള്ള പ്രദേശങ്ങളിൽ പോലും ഇവർ കടന്നുചെന്നു.
സ്വന്തം ചെലവിൽ ഇന്ധനം നിറച്ചാണ് പലരും എത്തിയതു പോലും. കളക്ടറേറ്റിലെത്തി രജിസ്റ്റർ ചെയ്തിട്ടാണു കുറേ വള്ളങ്ങൾ പോയത്. ഇത് അല്പം കാലതാമസമുണ്ടാക്കിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, ഇതല്ലാതെ പല ഭാഗങ്ങളിൽനിന്നു സ്വമേധയാ പ്രവർത്തനത്തിനെത്തിയവരുമുണ്ട്.
ചെത്തി, പുന്നപ്ര എന്നിവടങ്ങളിൽ കൈവശമുണ്ടായിരുന്ന ബോട്ടുകളുമായി സംഘടനകളും മതസ്ഥാപനങ്ങളും മുന്നോട്ടുവന്നു. ഇതിനിടെ, അഗ്നിരക്ഷ സേനയും അഞ്ചോളം വള്ളങ്ങൾ ദുരന്തമുഖത്തേക്കയച്ചു. വലിയ വള്ളങ്ങൾ പോകുന്നതിനേക്കാൾ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമെന്നതിനാൽ ആദ്യ ദിവസം തന്നെ ഇവരുടെ സേവനം ഏറെ ഗുണം ചെയ്തു.
ചെറുവള്ളങ്ങൾ ലോറികളിൽ എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. ഭക്ഷണം പോലും കഴിക്കാതെ പലരും മുഴുവൻ സമയവും ജനങ്ങളെ രക്ഷിക്കാൻ രംഗത്തിറങ്ങി. ദേശീയ ദുരന്തനിവാരണസേന പകച്ചുനിന്നിടത്തു പോലും മറ്റൊരു സുരക്ഷാ മുന്നൊരുക്കവുമില്ലാതെ അക്ഷീണപ്രയത്നമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. കടലിനോടു മല്ലിടുന്ന ഇവരുടെ പരിചയ സന്പത്ത് ഏറെ ഗുണം ചെയ്തു. വളരെ ഒഴുക്കുള്ള പ്രദേശങ്ങളിൽ പോലും ഇവർ കടന്നുചെന്നു.
സ്വന്തം ചെലവിൽ ഇന്ധനം നിറച്ചാണ് പലരും എത്തിയതു പോലും. കളക്ടറേറ്റിലെത്തി രജിസ്റ്റർ ചെയ്തിട്ടാണു കുറേ വള്ളങ്ങൾ പോയത്. ഇത് അല്പം കാലതാമസമുണ്ടാക്കിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, ഇതല്ലാതെ പല ഭാഗങ്ങളിൽനിന്നു സ്വമേധയാ പ്രവർത്തനത്തിനെത്തിയവരുമുണ്ട്.