മലപ്പുറം: പ്രളയക്കെടുതി മൂലം രക്ഷാപ്രവർത്തനത്തിനിടെ ലൈഫ് ബോട്ടിൽ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുൾപ്പെടെയുള്ളവർ ചവിട്ടി കയറിയതു യുവാവിന്റെ മുതുകിലൂടെ. ഈ ദൃശ്യം ഇന്നലെ രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മഹാമനസ്കനായ ഇൗ യുവാവ് ആരാണെന്നു തെരയുകയായിരുന്നു പലരും. ഒടുവിൽ അതിന് ഉത്തരം കിട്ടി. മലപ്പുറം ജില്ലയിലെ താനൂരിൽ മത്സ്യത്തൊഴിലാളിയായ കെ.പി. ജൈസലാണ് ദുരന്തമുഖത്തു നന്മയുടെ പുതുവഴി തുറന്നത്. കഴിഞ്ഞദിവസം വേങ്ങര വലിയോറ മുതലമാടിൽ വെള്ളം കയറിയതിനെത്തുടർന്നു രക്ഷാപ്രവർത്തനെത്തിയതായിരുന്നു മലപ്പുറം ട്രോമാ കെയർ യൂണിറ്റ് അംഗമായ ജൈസലും സംഘവും. തുടർന്നു പ്രായമായ ആളുകൾ ബോട്ടിൽ കയറാൻ വിഷമിച്ചപ്പോൾ വെള്ളത്തിൽ മുട്ടുകുത്തി ചവിട്ടുപടിയായി കിടന്നു കൊടുക്കുകയായിരുന്നു ജൈസൽ.
ഒട്ടേറെപ്പേരാണ് ജൈസലിന്റെ മുതുകിൽ ചവിട്ടിക്കയറി ബോട്ടിലെത്തിയത്. രാവിലെ ആരംഭിച്ച സന്നദ്ധപ്രവർത്തനം രാത്രിയാണ് അവസാനിച്ചത്. അതേസമയം, ഇതെല്ലാം പരിശീലനത്തിന്റെ ഭാഗമാണെന്നും ഇതിലേറെ ത്യാഗം ചെയ്താണ് പലരും നിരവധി പേരെ രക്ഷപ്പെടുത്തിയതെന്നും ജൈസലും സംഘവും പ്രതികരിച്ചു. ഏതായാലും കൈമെയ് സമർപ്പിച്ചുള്ള ജൈസലിന്റെ നവീന രക്ഷാപ്രവർത്തനം നാടെങ്ങും കൈയടി നേടിയിരിക്കുകയാണ്.
മഹാമനസ്കനായ ഇൗ യുവാവ് ആരാണെന്നു തെരയുകയായിരുന്നു പലരും. ഒടുവിൽ അതിന് ഉത്തരം കിട്ടി. മലപ്പുറം ജില്ലയിലെ താനൂരിൽ മത്സ്യത്തൊഴിലാളിയായ കെ.പി. ജൈസലാണ് ദുരന്തമുഖത്തു നന്മയുടെ പുതുവഴി തുറന്നത്. കഴിഞ്ഞദിവസം വേങ്ങര വലിയോറ മുതലമാടിൽ വെള്ളം കയറിയതിനെത്തുടർന്നു രക്ഷാപ്രവർത്തനെത്തിയതായിരുന്നു മലപ്പുറം ട്രോമാ കെയർ യൂണിറ്റ് അംഗമായ ജൈസലും സംഘവും. തുടർന്നു പ്രായമായ ആളുകൾ ബോട്ടിൽ കയറാൻ വിഷമിച്ചപ്പോൾ വെള്ളത്തിൽ മുട്ടുകുത്തി ചവിട്ടുപടിയായി കിടന്നു കൊടുക്കുകയായിരുന്നു ജൈസൽ.
ഒട്ടേറെപ്പേരാണ് ജൈസലിന്റെ മുതുകിൽ ചവിട്ടിക്കയറി ബോട്ടിലെത്തിയത്. രാവിലെ ആരംഭിച്ച സന്നദ്ധപ്രവർത്തനം രാത്രിയാണ് അവസാനിച്ചത്. അതേസമയം, ഇതെല്ലാം പരിശീലനത്തിന്റെ ഭാഗമാണെന്നും ഇതിലേറെ ത്യാഗം ചെയ്താണ് പലരും നിരവധി പേരെ രക്ഷപ്പെടുത്തിയതെന്നും ജൈസലും സംഘവും പ്രതികരിച്ചു. ഏതായാലും കൈമെയ് സമർപ്പിച്ചുള്ള ജൈസലിന്റെ നവീന രക്ഷാപ്രവർത്തനം നാടെങ്ങും കൈയടി നേടിയിരിക്കുകയാണ്.