റാന്നി: പന്പാനദി കരകവിഞ്ഞെത്തിയ പ്രളയജലം കയറിയ പ്രദേശങ്ങൾ ദുരിതം ബാക്കി. പ്രളയത്തിന്റെ ബാക്കിപത്രം തേടി ഇന്നലെ റാന്നിയിലെത്തിയ വ്യാപാരികൾ തങ്ങൾക്കുണ്ടായ നഷ്ടംകണ്ട് ഞെട്ടി. വ്യാപാരസ്ഥാപനങ്ങളിൽ മുഴുവൻ വെള്ളം കയറിയതോടെ കോടികളുടെ നഷ്ടമാണ് ഇവർക്കുണ്ടായത്.
റാന്നി പെരുന്പുഴ മുതൽ ചെത്തോങ്കര വരെയുള്ള ഭാഗങ്ങളിൽ ഒന്നൊഴിയാതെ എല്ലാ കടകളിലും വെള്ളം കയറി. പുളിമുക്ക്, പേട്ട ഭാഗങ്ങളിലും കടകൾ വെള്ളത്തിലായിരുന്നു. മുന്നറിയിപ്പില്ലാതെയുള്ള വെള്ളപ്പൊക്കം കെടുതികളുടെ രൂക്ഷത കൂട്ടി. ഓണക്കച്ചവടം പ്രതീക്ഷിച്ച് ഇറക്കിയ സാധനങ്ങളാണ് വെള്ളം കൊണ്ടുപോയത്.
കടകളിലെ സാധനങ്ങളെല്ലാം നീക്കുന്ന ജോലിയാണ് ഇന്നലെ ആരംഭിച്ചത്. കയറിക്കിടുന്ന വെള്ളം ഒഴിപ്പിച്ചു. ചെളിയും ഇഴജന്തുക്കളുമാണ് മുഴുവൻ. അസഹ്യമായ ദുർഗന്ധവും മാലിന്യങ്ങളും മറ്റൊരു ബുദ്ധിമുട്ടാണ്.
റോഡിലും ചെളി നിറഞ്ഞിരിക്കുന്നു. ഇവ നീക്കം ചെയ്യണമെങ്കിൽ തന്നെ ഏറെ ബുദ്ധിമുട്ടണം. വെള്ളം കയറിയ വീടുകൾക്കാണ് മറ്റൊരു ദുരിതം. കിണറുകളിൽ മലിനജലം കയറിയതോടെ കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്.
വീടുകൾക്കുള്ളിൽ ചെളി നിറഞ്ഞു കിടക്കുന്നു. വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ വിഷപ്പാന്പുകളടക്കമുള്ള ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ശൗചാലയങ്ങൾ മുഴുവൻ നിറഞ്ഞതോടെ പ്രാഥമികാവശ്യങ്ങൾക്കു പോലും സൗകര്യമില്ല. ഇതോടെ വെള്ളം കയറിയ വീടുകളിൽപ്പെട്ടവർ ക്യാന്പുകളിലേക്കുതന്നെ മടങ്ങുകയാണ്.
ദിവസങ്ങളെടുത്തെങ്കിലേ സാധാരണ ജീവിതത്തിലേക്ക് ഇവർക്കൊക്കെ മടങ്ങാനാകൂ. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സഹായമെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ രണ്ടു ദിവസമായി റാന്നിയുടെ വിവിധ ഭാഗങ്ങളിൽ സജീവമായ സേവന പ്രവർത്തനങ്ങളിലാണ്.
റാന്നി പെരുന്പുഴ മുതൽ ചെത്തോങ്കര വരെയുള്ള ഭാഗങ്ങളിൽ ഒന്നൊഴിയാതെ എല്ലാ കടകളിലും വെള്ളം കയറി. പുളിമുക്ക്, പേട്ട ഭാഗങ്ങളിലും കടകൾ വെള്ളത്തിലായിരുന്നു. മുന്നറിയിപ്പില്ലാതെയുള്ള വെള്ളപ്പൊക്കം കെടുതികളുടെ രൂക്ഷത കൂട്ടി. ഓണക്കച്ചവടം പ്രതീക്ഷിച്ച് ഇറക്കിയ സാധനങ്ങളാണ് വെള്ളം കൊണ്ടുപോയത്.
കടകളിലെ സാധനങ്ങളെല്ലാം നീക്കുന്ന ജോലിയാണ് ഇന്നലെ ആരംഭിച്ചത്. കയറിക്കിടുന്ന വെള്ളം ഒഴിപ്പിച്ചു. ചെളിയും ഇഴജന്തുക്കളുമാണ് മുഴുവൻ. അസഹ്യമായ ദുർഗന്ധവും മാലിന്യങ്ങളും മറ്റൊരു ബുദ്ധിമുട്ടാണ്.
റോഡിലും ചെളി നിറഞ്ഞിരിക്കുന്നു. ഇവ നീക്കം ചെയ്യണമെങ്കിൽ തന്നെ ഏറെ ബുദ്ധിമുട്ടണം. വെള്ളം കയറിയ വീടുകൾക്കാണ് മറ്റൊരു ദുരിതം. കിണറുകളിൽ മലിനജലം കയറിയതോടെ കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്.
വീടുകൾക്കുള്ളിൽ ചെളി നിറഞ്ഞു കിടക്കുന്നു. വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ വിഷപ്പാന്പുകളടക്കമുള്ള ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ശൗചാലയങ്ങൾ മുഴുവൻ നിറഞ്ഞതോടെ പ്രാഥമികാവശ്യങ്ങൾക്കു പോലും സൗകര്യമില്ല. ഇതോടെ വെള്ളം കയറിയ വീടുകളിൽപ്പെട്ടവർ ക്യാന്പുകളിലേക്കുതന്നെ മടങ്ങുകയാണ്.
ദിവസങ്ങളെടുത്തെങ്കിലേ സാധാരണ ജീവിതത്തിലേക്ക് ഇവർക്കൊക്കെ മടങ്ങാനാകൂ. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സഹായമെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ രണ്ടു ദിവസമായി റാന്നിയുടെ വിവിധ ഭാഗങ്ങളിൽ സജീവമായ സേവന പ്രവർത്തനങ്ങളിലാണ്.