കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് വെള്ളം പൂർണമായും ഇറങ്ങി. ഇന്നലെ വിമാനത്താവളത്തിൽ ശുചീകരണ ജോലികൾ ആരംഭിച്ചു. റണ്‍വേയിലാണ് ശുചീകരണ ജോലികൾ നടന്നത്. ഓപ്പറേഷൻ ഏരിയയിലും മറ്റും ഇന്ന് ശുചീകരണം നടത്തും. 300 തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ ജോലികൾ പുരോഗമിക്കുന്നത്. വെള്ളം കയറിയതിനെ തുടർന്ന് ഈ മാസം 26 വരെ വിമാനത്താവളം അടച്ചിരിക്കുകയാണ്.
റണ്‍വേയിലും ഓപ്പറേഷൻ ഏരിയയിലും ആഭ്യന്തര ടെർമിനലിലും പൂർണമായും വെള്ളം കയറി. ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളം കയറി നശിച്ച ഉപകരണങ്ങളുടെ സുരക്ഷാ പരിശോധനയും ഇന്ന് ആരംഭിക്കും. നിലവിൽ പ്രഖ്യാപിച്ചതു പോലെ 26 നു തന്നെ സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലു മുതൽ വിമാനം ഇറങ്ങുന്നത് നിർത്തിവച്ചുവെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചിരുന്നു. പിന്നീട് ഇത് ഉച്ചയ്ക്ക് രണ്ടുവരെ നീട്ടി.
റണ്‍വേയിലും ഓപ്പറേഷൻ ഏരിയയിലും ആഭ്യന്തര ടെർമിനലിലും പൂർണമായും വെള്ളം കയറി. ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളം കയറി നശിച്ച ഉപകരണങ്ങളുടെ സുരക്ഷാ പരിശോധനയും ഇന്ന് ആരംഭിക്കും. നിലവിൽ പ്രഖ്യാപിച്ചതു പോലെ 26 നു തന്നെ സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലു മുതൽ വിമാനം ഇറങ്ങുന്നത് നിർത്തിവച്ചുവെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചിരുന്നു. പിന്നീട് ഇത് ഉച്ചയ്ക്ക് രണ്ടുവരെ നീട്ടി.