പത്തനംതിട്ട: വെള്ളമിറക്കത്തിന്റെ സൂചന കിട്ടിയതോടെ കുടുങ്ങിക്കിടക്കുന്ന പലരും വീടുവിട്ടു പോരാൻ തയാറാകുന്നില്ലെന്ന് സൂചന. ഭക്ഷണവും വെള്ളവും കിട്ടിയാൽ മതിയെന്നാണ് ഇവരുടെ ആവശ്യമെന്നു രക്ഷാപ്രവർത്തകർ പറയുന്നു.
നദികളിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്നു ജലം ഇറങ്ങിത്തുടങ്ങി. തിരുവല്ല - അപ്പര്‍കുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവ ര്‍ത്തനം ഇന്നലെയും തുടർന്നു. തിരുവല്ലയില്‍ മാത്രം 56 ബോട്ടുകള്‍ ഇന്നലെ രക്ഷാപ്രവര്ത്തനങ്ങള്ക്കുണ്ടായിരുന്നു. നൂറുകണക്കിനാളുകളെയും ഇന്നലെയും സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതെ ഒറ്റപ്പെട്ടവരിൽ പലരും ഏറെ ക്ഷീണിതരായിരുന്നു.
ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണവും വെള്ളവും എത്തിക്കാൻ ഹെലികോപ്റ്റർ സേവനവും ലഭ്യമായിരുന്നു. രണ്ട് ഹെലികോപ്റ്ററുകൾ ഭക്ഷണവും വെള്ളവും എത്തിക്കാൻ മാത്രം സജ്ജമായിരുന്നു. ഒഎൻജിസിയുടെ ഒരു ഹെലികോപ്ടർ കൂടി ഇന്നെത്തും. ഭക്ഷണവിതരണത്തിനായി താലൂക്കുകൾ കേന്ദ്രീകരിച്ചു ഹബ്ബുകൾ പ്രവർത്തനം തുടങ്ങി.
തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്കു പുറമേ നേവിയുടെ 15 ബോട്ടുകള്‍ വ്യോമമാര്‍ഗം ഇറക്കും. എന്‍ഡിആര്‍എഫിന്റെ 12 ബോട്ടുകളും ആര്‍മിയുടെ 10 ബോട്ടുകളും രംഗത്തുണ്ട്. നേവിയുടെ രണ്ട് ബോട്ടുകള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. 39 മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ അഞ്ച് സ്പീഡ് ബോട്ടുകളും ഏഴ് സ്വകാര്യ സ്പീഡ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
നദികളിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്നു ജലം ഇറങ്ങിത്തുടങ്ങി. തിരുവല്ല - അപ്പര്‍കുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവ ര്‍ത്തനം ഇന്നലെയും തുടർന്നു. തിരുവല്ലയില്‍ മാത്രം 56 ബോട്ടുകള്‍ ഇന്നലെ രക്ഷാപ്രവര്ത്തനങ്ങള്ക്കുണ്ടായിരുന്നു. നൂറുകണക്കിനാളുകളെയും ഇന്നലെയും സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതെ ഒറ്റപ്പെട്ടവരിൽ പലരും ഏറെ ക്ഷീണിതരായിരുന്നു.
ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണവും വെള്ളവും എത്തിക്കാൻ ഹെലികോപ്റ്റർ സേവനവും ലഭ്യമായിരുന്നു. രണ്ട് ഹെലികോപ്റ്ററുകൾ ഭക്ഷണവും വെള്ളവും എത്തിക്കാൻ മാത്രം സജ്ജമായിരുന്നു. ഒഎൻജിസിയുടെ ഒരു ഹെലികോപ്ടർ കൂടി ഇന്നെത്തും. ഭക്ഷണവിതരണത്തിനായി താലൂക്കുകൾ കേന്ദ്രീകരിച്ചു ഹബ്ബുകൾ പ്രവർത്തനം തുടങ്ങി.
തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്കു പുറമേ നേവിയുടെ 15 ബോട്ടുകള്‍ വ്യോമമാര്‍ഗം ഇറക്കും. എന്‍ഡിആര്‍എഫിന്റെ 12 ബോട്ടുകളും ആര്‍മിയുടെ 10 ബോട്ടുകളും രംഗത്തുണ്ട്. നേവിയുടെ രണ്ട് ബോട്ടുകള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. 39 മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ അഞ്ച് സ്പീഡ് ബോട്ടുകളും ഏഴ് സ്വകാര്യ സ്പീഡ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.