ചങ്ങനാശേരി: വെള്ളം ഇരന്പിക്കയറുന്നു. കുട്ടനാട് മുങ്ങിത്താഴുന്നു. ചങ്ങനാശേരിയിലേക്കു പലായനം ചെയ്തവരുടെ എണ്ണം നാല്പതിനായിരം കടന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങൾ കുട്ടനാടിന്റെ വിവിധ മേഖലകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. വൈദ്യുതി, ടെലിഫോണ് ബന്ധങ്ങൾ മുടങ്ങിയിട്ടു നാലു ദിനം പിന്നിട്ടു.
ഒാരോ മിനിറ്റിലും
മുപ്പതോളം സ്വകാര്യ ബോട്ടുകളിലും നാല്പതിലേറെ വള്ളങ്ങളിലുമായാണ് കുട്ടനാടിന്റെ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തിക്കുന്നത്.
ഓരോ മിനിറ്റിലും വള്ളങ്ങളിൽ ആളുകൾ ബോട്ടുജെട്ടിയിൽ എത്തുന്നുണ്ട്. കിടങ്ങറ, മാന്പുഴക്കരി, രാമങ്കരി, കാവാലം, വെളിയനാട് മേഖലകളിലുള്ള ആയിരക്കണക്കിനാളുകളാണ് ജലമാർഗം ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തുന്നത്.
രോഗികളെ ചുമലിലേന്തി
ശാരീരിക അവശതയുള്ള നിരവധി വയോജനങ്ങളെയും രോഗികളെയും കസേരകളിലിരുത്തി വെള്ളത്തിനു മീതേ ഉയർത്തിപ്പിടിച്ചു സന്നദ്ധസംഘടനാ പ്രവർത്തകർ കൊണ്ടുവരുന്നതു കുട്ടനാടിന്റെ ദൈന്യത വെളിവാക്കുന്നു. ബോട്ടുജെട്ടിയിലെത്തുന്പോൾത്തന്നെ അവശരായവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നുണ്ട്. ചങ്ങനാശേരി താലൂക്കിലെ 80 ദുരിതാശ്വാസ ക്യാന്പുകളിലായി മുപ്പതിനായിരത്തോളം ആളുകളെ താമസിപ്പിച്ചി
ട്ടുണ്ട്.
രാത്രിയിലും ജനപ്രവാഹം
കിടങ്ങറ, രാമങ്കരി, മിത്രക്കരി, മുട്ടാർ, പുതുക്കരി, കിഴക്കേമിത്രക്കരി, പുളിങ്കുന്ന്, കായൽപ്പുറം, ചന്പക്കുളം ഭാഗങ്ങളിലുള്ള ആയിരക്കണക്കിനാളുകളെ എസി റോഡുമാർഗം ടിപ്പർ ലോറിയിൽ പെരുന്നയിൽ കൊണ്ടിറക്കുന്നതു രാത്രി വൈകിയും തുടർന്നു.
ഒാരോ മിനിറ്റിലും
മുപ്പതോളം സ്വകാര്യ ബോട്ടുകളിലും നാല്പതിലേറെ വള്ളങ്ങളിലുമായാണ് കുട്ടനാടിന്റെ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തിക്കുന്നത്.
ഓരോ മിനിറ്റിലും വള്ളങ്ങളിൽ ആളുകൾ ബോട്ടുജെട്ടിയിൽ എത്തുന്നുണ്ട്. കിടങ്ങറ, മാന്പുഴക്കരി, രാമങ്കരി, കാവാലം, വെളിയനാട് മേഖലകളിലുള്ള ആയിരക്കണക്കിനാളുകളാണ് ജലമാർഗം ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തുന്നത്.
രോഗികളെ ചുമലിലേന്തി
ശാരീരിക അവശതയുള്ള നിരവധി വയോജനങ്ങളെയും രോഗികളെയും കസേരകളിലിരുത്തി വെള്ളത്തിനു മീതേ ഉയർത്തിപ്പിടിച്ചു സന്നദ്ധസംഘടനാ പ്രവർത്തകർ കൊണ്ടുവരുന്നതു കുട്ടനാടിന്റെ ദൈന്യത വെളിവാക്കുന്നു. ബോട്ടുജെട്ടിയിലെത്തുന്പോൾത്തന്നെ അവശരായവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നുണ്ട്. ചങ്ങനാശേരി താലൂക്കിലെ 80 ദുരിതാശ്വാസ ക്യാന്പുകളിലായി മുപ്പതിനായിരത്തോളം ആളുകളെ താമസിപ്പിച്ചി
ട്ടുണ്ട്.
രാത്രിയിലും ജനപ്രവാഹം
കിടങ്ങറ, രാമങ്കരി, മിത്രക്കരി, മുട്ടാർ, പുതുക്കരി, കിഴക്കേമിത്രക്കരി, പുളിങ്കുന്ന്, കായൽപ്പുറം, ചന്പക്കുളം ഭാഗങ്ങളിലുള്ള ആയിരക്കണക്കിനാളുകളെ എസി റോഡുമാർഗം ടിപ്പർ ലോറിയിൽ പെരുന്നയിൽ കൊണ്ടിറക്കുന്നതു രാത്രി വൈകിയും തുടർന്നു.