ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ പതിനായിരങ്ങൾ കുടുങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഏഴു പേരുടെ മൃതദേഹം മേഖലയിൽനിന്നു കണ്ടെടുത്തതായാണു വിവരം. പ്രദേശത്തു വൈദ്യുതി, ടെലിഫോണ് ബന്ധങ്ങൾ തകരാറിലായതിനാൽ കൃത്യമായ വിവരങ്ങളും ലഭ്യമല്ല. രക്ഷാപ്രവർത്തകർക്കു പലയിടത്തും എത്താനാകുന്നില്ല. തീരപ്രദേശത്തുനിന്നും വള്ളങ്ങങ്ങൾ രക്ഷാപ്രവർത്തനത്തിനായി ധാരാളം എത്തിയിട്ടുണ്ടെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇവയ്ക്കു മുന്നോട്ടു നീക്കാനാകുന്നില്ല. ബോട്ടുകൾ മാത്രമേ ഈ കുത്തൊഴുക്കിനെ അതിജീവിക്കൂ. എന്നാൽ, ഇടവഴികളിലേക്കു ബോട്ടുകൾ കയറാത്തത് പാണ്ടനാട്, ഇടനാട്, തിരുവൻവണ്ടൂർ ഉൾപ്പടെയുള്ള മേഖലയിലെ രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
വള്ളം മറിഞ്ഞു
ദുരിതബാധിതരുമായി വന്ന വള്ളം മറിഞ്ഞതു പരിഭ്രാന്തി പരത്തി. പിഞ്ചുകുഞ്ഞടക്കം ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തകർ ഉണർന്നുപ്രവർത്തിച്ചതിനാൽ രക്ഷപ്പെടുത്താനായി. ചെങ്ങന്നൂർ ഇടനാട്ടിലും ചെങ്ങന്നൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലും നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സജി ചെറിയാൻ എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ മഴ കനത്തതോടെ രക്ഷാപ്രവർത്തനങ്ങളും ഭക്ഷണവിതരണവും അവതാളത്തിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. രാവിലെയോടെ ചിലർ മരിച്ചതായും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
200 പേരെ രക്ഷപ്പെടുത്തി
ബുധനൂരിലെ ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മതിലും ഭിത്തിയുമെല്ലാം ഇടിഞ്ഞുവീണു. പാണ്ടനാട് മേഖലയിൽ മിക്ക വീടും മുങ്ങി. ഇവിടെ നേവി എത്തി 200ഓളം പേരെ ഇന്നലെ ഉച്ചയോടെ രക്ഷപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. രാവിലെ മുതൽ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഇതുവഴി ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണപ്പാക്കറ്റുകളും എത്തിച്ചു നൽകി. ചെങ്ങന്നൂർ ഭാഗങ്ങളിലേക്കു ഭക്ഷ്യവസ്തുക്കൾ പരമാവധി സംഭരിച്ചു നൽകാൻ കളക്ടർ സപ്ലൈ ഓഫീസർക്കു നിർദേശം നല്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ കൂടി ജില്ലയിലേക്ക് അയച്ചിട്ടുണ്ട്.
വെളിച്ചമില്ല
ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം. വൈദ്യുതി ഇല്ലാത്തതിനാലും വെളിച്ചക്കുറവും മൂലം വൈകുന്നേരം ആറുവരെയൊക്കെ മാത്രമേ രക്ഷാപ്രവർത്തനം നടത്താനാകൂ എന്നാണ് മന്ത്രിയും പറയുന്നത്. ചെങ്ങന്നൂരിനു പുറത്തേക്കുള്ള വഴികൾ വെള്ളം കയറിയതിനാൽ മന്ത്രിയും ചെങ്ങന്നൂരിൽ തുടരുകയാണ്. ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിനു പേർ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ തുടരുന്നുവെന്നതാണ് അവസ്ഥ. ചെങ്ങന്നൂരിൽനിന്നു കണ്ടെടുത്ത രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല.
മൃതദേഹങ്ങൾ കായംകുളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ഈ മേഖലയിൽനിന്ന് ഏഴു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. 22 പേർ മരിച്ചിട്ടുണ്ടെന്നാണു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ ഒരു രാത്രികൂടി പിടിച്ചുനിൽക്കാൻ എത്രപേർക്കു സാധിക്കുമെന്ന ആശങ്കയാണുള്ളത്. രക്ഷാപ്രവർത്തനം വൈകിയാൽ മരണസംഖ്യ ഉയരുമെന്നും രക്ഷപ്പെട്ട് എത്തിയവർ ആശങ്കപ്പെടുത്തുന്നു.
നാട് നദിയായി
പന്പാ, അച്ചൻകോവിൽ, മണിമലയാറുകൾ കരകവിഞ്ഞൊഴുകിയതോടെ ചെങ്ങന്നൂർ താലൂക്കിൽ ഗ്രാമങ്ങളും നഗരങ്ങളും നദിയായി മാറി. നൂറുകണക്കിനു കുടുംബങ്ങൾ ഒന്നാംനിലയുടെ മുകളിലും ടെറസിലും ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ചിലരെ കാണാതായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അന്പതോളം പേരെങ്കിലും മരിച്ചതായി എംഎൽഎ സജി ചെറിയാൻതന്നെ പറയുന്പോൾ മരണസംഖ്യ നൂറു കടന്നേക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൊബൈൽഫോണ് ബന്ധം ഇല്ലാത്തതാണ് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരിക്കുന്നത്.
ചെങ്ങന്നൂരിൽ ഇന്നലെ കിട്ടിയത് ഏഴു മൃതദേഹങ്ങൾ
ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ അകപ്പെട്ടു മരിച്ച ഏഴു പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ ചെങ്ങന്നൂരിലെ പാണ്ടനാട്ടുനിന്നു കിട്ടിയത്. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങൾ കായംകുളം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പിന്നീട് പാണ്ടനാട് ഇല്ലിക്കൽ പാലത്തിനു സമീപത്തുനിന്നു നാലു മൃതദേഹങ്ങൾകൂടി കണ്ടെത്തിയിട്ടുണ്ട്. ഇവയൊന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇന്നലെ 12 പേർ മരിച്ചതായാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
വള്ളം മറിഞ്ഞു
ദുരിതബാധിതരുമായി വന്ന വള്ളം മറിഞ്ഞതു പരിഭ്രാന്തി പരത്തി. പിഞ്ചുകുഞ്ഞടക്കം ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തകർ ഉണർന്നുപ്രവർത്തിച്ചതിനാൽ രക്ഷപ്പെടുത്താനായി. ചെങ്ങന്നൂർ ഇടനാട്ടിലും ചെങ്ങന്നൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലും നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സജി ചെറിയാൻ എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ മഴ കനത്തതോടെ രക്ഷാപ്രവർത്തനങ്ങളും ഭക്ഷണവിതരണവും അവതാളത്തിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. രാവിലെയോടെ ചിലർ മരിച്ചതായും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
200 പേരെ രക്ഷപ്പെടുത്തി
ബുധനൂരിലെ ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മതിലും ഭിത്തിയുമെല്ലാം ഇടിഞ്ഞുവീണു. പാണ്ടനാട് മേഖലയിൽ മിക്ക വീടും മുങ്ങി. ഇവിടെ നേവി എത്തി 200ഓളം പേരെ ഇന്നലെ ഉച്ചയോടെ രക്ഷപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. രാവിലെ മുതൽ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഇതുവഴി ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണപ്പാക്കറ്റുകളും എത്തിച്ചു നൽകി. ചെങ്ങന്നൂർ ഭാഗങ്ങളിലേക്കു ഭക്ഷ്യവസ്തുക്കൾ പരമാവധി സംഭരിച്ചു നൽകാൻ കളക്ടർ സപ്ലൈ ഓഫീസർക്കു നിർദേശം നല്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ കൂടി ജില്ലയിലേക്ക് അയച്ചിട്ടുണ്ട്.
വെളിച്ചമില്ല
ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം. വൈദ്യുതി ഇല്ലാത്തതിനാലും വെളിച്ചക്കുറവും മൂലം വൈകുന്നേരം ആറുവരെയൊക്കെ മാത്രമേ രക്ഷാപ്രവർത്തനം നടത്താനാകൂ എന്നാണ് മന്ത്രിയും പറയുന്നത്. ചെങ്ങന്നൂരിനു പുറത്തേക്കുള്ള വഴികൾ വെള്ളം കയറിയതിനാൽ മന്ത്രിയും ചെങ്ങന്നൂരിൽ തുടരുകയാണ്. ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിനു പേർ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ തുടരുന്നുവെന്നതാണ് അവസ്ഥ. ചെങ്ങന്നൂരിൽനിന്നു കണ്ടെടുത്ത രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല.
മൃതദേഹങ്ങൾ കായംകുളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ഈ മേഖലയിൽനിന്ന് ഏഴു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. 22 പേർ മരിച്ചിട്ടുണ്ടെന്നാണു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ ഒരു രാത്രികൂടി പിടിച്ചുനിൽക്കാൻ എത്രപേർക്കു സാധിക്കുമെന്ന ആശങ്കയാണുള്ളത്. രക്ഷാപ്രവർത്തനം വൈകിയാൽ മരണസംഖ്യ ഉയരുമെന്നും രക്ഷപ്പെട്ട് എത്തിയവർ ആശങ്കപ്പെടുത്തുന്നു.
നാട് നദിയായി
പന്പാ, അച്ചൻകോവിൽ, മണിമലയാറുകൾ കരകവിഞ്ഞൊഴുകിയതോടെ ചെങ്ങന്നൂർ താലൂക്കിൽ ഗ്രാമങ്ങളും നഗരങ്ങളും നദിയായി മാറി. നൂറുകണക്കിനു കുടുംബങ്ങൾ ഒന്നാംനിലയുടെ മുകളിലും ടെറസിലും ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ചിലരെ കാണാതായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അന്പതോളം പേരെങ്കിലും മരിച്ചതായി എംഎൽഎ സജി ചെറിയാൻതന്നെ പറയുന്പോൾ മരണസംഖ്യ നൂറു കടന്നേക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൊബൈൽഫോണ് ബന്ധം ഇല്ലാത്തതാണ് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരിക്കുന്നത്.
ചെങ്ങന്നൂരിൽ ഇന്നലെ കിട്ടിയത് ഏഴു മൃതദേഹങ്ങൾ
ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ അകപ്പെട്ടു മരിച്ച ഏഴു പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ ചെങ്ങന്നൂരിലെ പാണ്ടനാട്ടുനിന്നു കിട്ടിയത്. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങൾ കായംകുളം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പിന്നീട് പാണ്ടനാട് ഇല്ലിക്കൽ പാലത്തിനു സമീപത്തുനിന്നു നാലു മൃതദേഹങ്ങൾകൂടി കണ്ടെത്തിയിട്ടുണ്ട്. ഇവയൊന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇന്നലെ 12 പേർ മരിച്ചതായാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.