കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേയുടെ പിന്നിൽ ഇടതുഭാഗത്ത് കനത്ത മണ്ണിടിച്ചിൽ ഉണ്ടായി. സ്പിൽവേയുടെ സംരക്ഷണ ഭിത്തി തകർച്ചയുടെ വക്കിലാണ്.
അണക്കെട്ടും സ്പിൽവേയും തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ണ് കൊണ്ടുള്ള ഭാഗത്തുണ്ടായ മണ്ണിടിച്ചിൽ അണക്കെട്ടിന് ഏറെ ഭീഷണിയാണ്.
ഈ ഭാഗത്ത് ഉരുൾപൊട്ടൽ പോലുള്ള ദുരന്തമുണ്ടായാൽ അണക്കെട്ടിന്റെ തകർച്ചയ്ക്കിടയാക്കും. പ്രധാന അണക്കെട്ടിനും ബേബി ഡാമിനും ഇടയിലുള്ള മണ്ണ്പ്രദേശവും സുരക്ഷിതമല്ല.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉന്നതതല സമിതി ഇന്നലെ അണക്കെട്ടിൽ പരിശോധന നടത്തി.
സുപ്രീം കോടതിയുടെ നിർദേശത്തേ തുടർന്നാണ് ഉന്നതല സംഘം അണക്കെട്ടിലെത്തിയത്. ഇപ്പോഴത്തെ ജലനിരപ്പ് 141. 1 അടിയാണ്. അണക്കെട്ടിൽ അപകടകരമായി ജലനിരപ്പുയർന്നതോടെ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറ്റിലേക്കു വെള്ളം ഒഴുക്കിയിരുന്നു. കേരളത്തിലെ പ്രളയദുരന്തത്തിന് തമിഴ്നാടിന്റെ നടപടി ആക്കം കൂട്ടിയതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്. മുല്ലപ്പെരിയാറിലെത്തിയ ഉന്നതതല സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, അണക്കെട്ടിന്റെ ഗാലറി എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തി. ഉന്നതതലസംഘം സുപ്രീംകോടതിക്കു റിപ്പോർട്ട് നല്കും.
പ്രസാദ് സ്രാമ്പിക്കൽ
അണക്കെട്ടും സ്പിൽവേയും തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ണ് കൊണ്ടുള്ള ഭാഗത്തുണ്ടായ മണ്ണിടിച്ചിൽ അണക്കെട്ടിന് ഏറെ ഭീഷണിയാണ്.
ഈ ഭാഗത്ത് ഉരുൾപൊട്ടൽ പോലുള്ള ദുരന്തമുണ്ടായാൽ അണക്കെട്ടിന്റെ തകർച്ചയ്ക്കിടയാക്കും. പ്രധാന അണക്കെട്ടിനും ബേബി ഡാമിനും ഇടയിലുള്ള മണ്ണ്പ്രദേശവും സുരക്ഷിതമല്ല.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉന്നതതല സമിതി ഇന്നലെ അണക്കെട്ടിൽ പരിശോധന നടത്തി.
സുപ്രീം കോടതിയുടെ നിർദേശത്തേ തുടർന്നാണ് ഉന്നതല സംഘം അണക്കെട്ടിലെത്തിയത്. ഇപ്പോഴത്തെ ജലനിരപ്പ് 141. 1 അടിയാണ്. അണക്കെട്ടിൽ അപകടകരമായി ജലനിരപ്പുയർന്നതോടെ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറ്റിലേക്കു വെള്ളം ഒഴുക്കിയിരുന്നു. കേരളത്തിലെ പ്രളയദുരന്തത്തിന് തമിഴ്നാടിന്റെ നടപടി ആക്കം കൂട്ടിയതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്. മുല്ലപ്പെരിയാറിലെത്തിയ ഉന്നതതല സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, അണക്കെട്ടിന്റെ ഗാലറി എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തി. ഉന്നതതലസംഘം സുപ്രീംകോടതിക്കു റിപ്പോർട്ട് നല്കും.
പ്രസാദ് സ്രാമ്പിക്കൽ