തിരുവനന്തപുരം: കേരളം ഒത്തൊരുമിച്ചിട്ടും ദുരിതക്കയത്തിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിൽ മുഖ്യമന്ത്രിയും സർക്കാരും ദുരഭിമാനം വെടിഞ്ഞു രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിക്കാൻ തയാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു.
സൈന്യത്തെ കേരളഭരണം ഏൽപിക്കണമെന്നല്ല പറഞ്ഞത്. ജീവൻ രക്ഷയ്ക്കായി വിലപിക്കുന്ന ജനങ്ങളെ സഹായിക്കാൻ സൈന്യത്തെ ഏൽപിക്കാനാണു താൻ തൊഴുകൈകളോടെ പറയുന്നതെന്നും രമേശ് ചെന്നിത്തല ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ച പരിഹരിക്കാനാകണം. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എംഎൽഎമാർ കരഞ്ഞുവിളിക്കുകയാണ്. സർക്കാരുമായി പൂർണമായി സഹകരിച്ചു തന്നെയാണു പ്രതിപക്ഷം നിൽക്കുന്നത്. സൈന്യത്തെ പൂർണമായി രക്ഷാപ്രവർത്തനം ഏൽപിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നം വരികയില്ലായിരുന്നു. ചെന്നിത്തല പറഞ്ഞു. ഇതു ദേശീയദുരന്തമല്ലെങ്കിൽ പിന്നേതാണു ദേശീയ ദുരന്തത്തിന്റെ പട്ടികയിൽ വരികയെന്ന് അദ്ദേഹം ചോദിച്ചു.
സൈന്യത്തെ കേരളഭരണം ഏൽപിക്കണമെന്നല്ല പറഞ്ഞത്. ജീവൻ രക്ഷയ്ക്കായി വിലപിക്കുന്ന ജനങ്ങളെ സഹായിക്കാൻ സൈന്യത്തെ ഏൽപിക്കാനാണു താൻ തൊഴുകൈകളോടെ പറയുന്നതെന്നും രമേശ് ചെന്നിത്തല ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ച പരിഹരിക്കാനാകണം. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എംഎൽഎമാർ കരഞ്ഞുവിളിക്കുകയാണ്. സർക്കാരുമായി പൂർണമായി സഹകരിച്ചു തന്നെയാണു പ്രതിപക്ഷം നിൽക്കുന്നത്. സൈന്യത്തെ പൂർണമായി രക്ഷാപ്രവർത്തനം ഏൽപിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നം വരികയില്ലായിരുന്നു. ചെന്നിത്തല പറഞ്ഞു. ഇതു ദേശീയദുരന്തമല്ലെങ്കിൽ പിന്നേതാണു ദേശീയ ദുരന്തത്തിന്റെ പട്ടികയിൽ വരികയെന്ന് അദ്ദേഹം ചോദിച്ചു.