തിരുവനനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ആലുവ, ചാലക്കുടി മേഖലകളിലെ വെള്ളത്തിന്റെ അളവു കുറയ്ക്കുക ലക്ഷ്യമാക്കി ഇടുക്കിയിൽ നിന്നും ഇടമലയാറിൽനിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ മൂന്നിലൊന്നായി കുറച്ചു.
ഇടുക്കിയിൽനിന്ന് സെക്കൻഡിൽ 26 ലക്ഷം ലിറ്റർ വരെ ഒഴുക്കിയിരുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാവിലെ ഏഴു മണിക്ക് 10 ലക്ഷം ലിറ്റർ ആയി കുറച്ചു.
വീണ്ടും കുറയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ പത്തോടെ എട്ടു ലക്ഷം ലിറ്റർ കുറച്ചു. 2401.56 അടി ആണ് ഇടുക്കിയിലെ ജലനിരപ്പ്.
ഇടമലയാറിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് സെക്കൻഡിൽ നാലുലക്ഷം ലിറ്ററായും കുറച്ചിട്ടുണ്ട്. ഇതോടെ പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പിന്റെ അളവിൽ കുറവുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ചാലക്കുടി, ആലുവ മേഖലകളിലെ സുഗമമായ രക്ഷാ പ്രവർത്തനത്തിന് പെരിയാറിലേയും ചാലക്കുടി പുഴയിലേയും ജലനിരപ്പ് കുറയ്ക്കണമെന്ന ഉന്നതതല നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണു നടപടി.
ഇടുക്കിയിൽനിന്ന് സെക്കൻഡിൽ 26 ലക്ഷം ലിറ്റർ വരെ ഒഴുക്കിയിരുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാവിലെ ഏഴു മണിക്ക് 10 ലക്ഷം ലിറ്റർ ആയി കുറച്ചു.
വീണ്ടും കുറയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ പത്തോടെ എട്ടു ലക്ഷം ലിറ്റർ കുറച്ചു. 2401.56 അടി ആണ് ഇടുക്കിയിലെ ജലനിരപ്പ്.
ഇടമലയാറിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് സെക്കൻഡിൽ നാലുലക്ഷം ലിറ്ററായും കുറച്ചിട്ടുണ്ട്. ഇതോടെ പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പിന്റെ അളവിൽ കുറവുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ചാലക്കുടി, ആലുവ മേഖലകളിലെ സുഗമമായ രക്ഷാ പ്രവർത്തനത്തിന് പെരിയാറിലേയും ചാലക്കുടി പുഴയിലേയും ജലനിരപ്പ് കുറയ്ക്കണമെന്ന ഉന്നതതല നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണു നടപടി.