തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തെ ദേശീയദുരന്തമായി അടിയന്തരമായി പ്രഖ്യാപിക്കണമെന്നും കൂടുതൽ സൈന്യത്തെ വിന്യസിച്ച് മുഴുവൻ പേരെയും രക്ഷപ്പെടുത്തണമെന്നും കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൂർണമായി ഫലപ്രദമായില്ല. ഒൗദ്യോഗിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയുടെ പരിമിതിയാണ് സജി ചെറിയാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രകടിപ്പിക്കുന്നത്. കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തി ഇനിയൊരു ജീവൻ പോലും പൊലിയില്ലെന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം.
ദേശീയദുരന്തമായി പ്രഖ്യാപിച്ചാൽ നിലവിലുള്ള മാനദണ്ഡങ്ങൾ മാറ്റിവച്ചു സംസ്ഥാനത്തിനു കൂടുതൽ സഹായങ്ങൾ നൽകാനും അവ പെട്ടെന്നു തന്നെ പ്രഖ്യാപിക്കാനും സാധിക്കും. കേന്ദ്രസംഘം വന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസഹായം പ്രഖ്യാപിക്കുന്നത് വലിയ കാലതാമസം ഉണ്ടാക്കും. സൈന്യത്തെ സഹായിക്കാൻ കൂടുതൽ പോലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും നിയോഗിക്കണം. ജനങ്ങൾക്കു കൃത്യമായ മുന്നറിയിപ്പു നൽകിയ ശേഷം മാത്രമേ ഡാമുകളിൽ നിന്നു കൂടുതൽ വെള്ളം ഒഴുക്കാവൂവെന്നും ഹസൻ പറഞ്ഞു.
മുഴുവൻ കോണ്ഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പരമാവധി തുക സംഭാവന ചെയ്യണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകണമെന്നും അദ്ദേഹം വീണ്ടും അഭ്യർഥിച്ചു.
കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൂർണമായി ഫലപ്രദമായില്ല. ഒൗദ്യോഗിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയുടെ പരിമിതിയാണ് സജി ചെറിയാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രകടിപ്പിക്കുന്നത്. കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തി ഇനിയൊരു ജീവൻ പോലും പൊലിയില്ലെന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം.
ദേശീയദുരന്തമായി പ്രഖ്യാപിച്ചാൽ നിലവിലുള്ള മാനദണ്ഡങ്ങൾ മാറ്റിവച്ചു സംസ്ഥാനത്തിനു കൂടുതൽ സഹായങ്ങൾ നൽകാനും അവ പെട്ടെന്നു തന്നെ പ്രഖ്യാപിക്കാനും സാധിക്കും. കേന്ദ്രസംഘം വന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസഹായം പ്രഖ്യാപിക്കുന്നത് വലിയ കാലതാമസം ഉണ്ടാക്കും. സൈന്യത്തെ സഹായിക്കാൻ കൂടുതൽ പോലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും നിയോഗിക്കണം. ജനങ്ങൾക്കു കൃത്യമായ മുന്നറിയിപ്പു നൽകിയ ശേഷം മാത്രമേ ഡാമുകളിൽ നിന്നു കൂടുതൽ വെള്ളം ഒഴുക്കാവൂവെന്നും ഹസൻ പറഞ്ഞു.
മുഴുവൻ കോണ്ഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പരമാവധി തുക സംഭാവന ചെയ്യണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകണമെന്നും അദ്ദേഹം വീണ്ടും അഭ്യർഥിച്ചു.