കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. ട്രാക്ക് പരിശോധിച്ചു സുരക്ഷ ഉറപ്പുവരുത്തിയ ശേഷം ഇന്നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ റെയിൽവേ അധികൃതർ ട്രാക്കിൽ പരിശോധന നടത്തിയിരുന്നു. ട്രാക്കിനു വിള്ളലോ താഴ്ചയോ തകരാറോ ഉണ്ടോയെന്നാണു പ്രധാനമായും പരിശോധിച്ചത്. ഇതിനു പുറമെ എറണാകുളത്തു നിന്നും കോട്ടയത്തേക്കും കായംകുളത്തുനിന്നും കോട്ടയത്തേക്കും എൻജിൻ പരീക്ഷണം ഓട്ടം നടത്തിയിരുന്നു.
കനത്ത പ്രളയം അനുഭവപ്പെടുന്ന ചെങ്ങന്നൂർ ഭാഗത്തുനിന്നു ക്ലിയറൻസ് ലഭിച്ചിട്ടില്ല. ഇന്നലെ രാത്രിയോടെ വീണ്ടും ട്രാക്കുകൾ അധികൃതർ പരിശോധിച്ചു. ഇന്നലെ വൈകുന്നേരത്തോടെ പാസഞ്ചർ ട്രെയിൻ കോട്ടയത്തു കൂടി കടത്തിവിടാൻ തീരുമാനിച്ചെങ്കിലും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ പിന്നീട് കടത്തിവിട്ടില്ല. സുരക്ഷ ഉറപ്പുവരുത്തിയശേഷം ഇന്നു മുതൽ കോട്ടയം വഴി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ റെയിൽവേ അധികൃതർ ട്രാക്കിൽ പരിശോധന നടത്തിയിരുന്നു. ട്രാക്കിനു വിള്ളലോ താഴ്ചയോ തകരാറോ ഉണ്ടോയെന്നാണു പ്രധാനമായും പരിശോധിച്ചത്. ഇതിനു പുറമെ എറണാകുളത്തു നിന്നും കോട്ടയത്തേക്കും കായംകുളത്തുനിന്നും കോട്ടയത്തേക്കും എൻജിൻ പരീക്ഷണം ഓട്ടം നടത്തിയിരുന്നു.
കനത്ത പ്രളയം അനുഭവപ്പെടുന്ന ചെങ്ങന്നൂർ ഭാഗത്തുനിന്നു ക്ലിയറൻസ് ലഭിച്ചിട്ടില്ല. ഇന്നലെ രാത്രിയോടെ വീണ്ടും ട്രാക്കുകൾ അധികൃതർ പരിശോധിച്ചു. ഇന്നലെ വൈകുന്നേരത്തോടെ പാസഞ്ചർ ട്രെയിൻ കോട്ടയത്തു കൂടി കടത്തിവിടാൻ തീരുമാനിച്ചെങ്കിലും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ പിന്നീട് കടത്തിവിട്ടില്ല. സുരക്ഷ ഉറപ്പുവരുത്തിയശേഷം ഇന്നു മുതൽ കോട്ടയം വഴി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.