തളിപ്പറമ്പ്: വിവാദമായ ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സീനിയർ മാനേജർ ചന്ദ്രൻ, ജൂണിയർ മാനേജർ ടി.വി.രമ, അപ്രൈസർ ഷഡാനനൻ എന്നിവരാണ് യഥാക്രമം ഒന്നു മുതൽ മൂന്നു വരെ പ്രതികൾ. കഴിഞ്ഞ വർഷം സെപ്റ്റംബർ 20നായിരുന്നു തട്ടിപ്പ് പുറത്തുവന്നത്.
ബാങ്കിന് ഒരു കോടി രൂപയാണ് തട്ടിപ്പ് മൂലം നഷ്ടമായത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എസ് എച്ച് ഒ കെ.ജെ.വിനോയിയാണ് ഇന്നലെ രാവിലെ തളിപ്പറമ്പ് കോടതി മുമ്പാകെ 1947 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചത്.
നേരത്തെ സി ഐയായിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരൻ, എ എസ് ഐമാരായ ഗണേശൻ, തമ്പാൻ, അനിൽകുമാർ, സീനിയർ സി പി ഒ സത്യൻ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.
ബാങ്കിന് ഒരു കോടി രൂപയാണ് തട്ടിപ്പ് മൂലം നഷ്ടമായത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എസ് എച്ച് ഒ കെ.ജെ.വിനോയിയാണ് ഇന്നലെ രാവിലെ തളിപ്പറമ്പ് കോടതി മുമ്പാകെ 1947 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചത്.
നേരത്തെ സി ഐയായിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരൻ, എ എസ് ഐമാരായ ഗണേശൻ, തമ്പാൻ, അനിൽകുമാർ, സീനിയർ സി പി ഒ സത്യൻ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.