പത്തനംതിട്ട: പ്രളയക്കെടുതികളിൽ സമാനതകളിലാത്ത ദുരിതങ്ങളാണ് പത്തനംതിട്ട ജില്ല നേരിടുന്നത്. പത്തനംതിട്ട കഴിഞ്ഞ നാലു ദിവസമായി അപ്പാടെ സ്തംഭിച്ച മട്ടാണ്. റോഡ് ഗതാഗതം പൂർണമായി നിലച്ചു. വൈദ്യുതി നിലച്ചു.
ഫോണ്, ഇന്റർനെറ്റ് ബന്ധങ്ങൾ ഇല്ല. സാധാരണ ജീവിതത്തിൽനിന്നു മാറി പ്രത്യേകമായ ഒരു ജീവിതക്രമത്തിലാണ് പത്തനംതിട്ട നിവാസികൾ ഭൂരിഭാഗവും. അരലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാന്പുകൾ. തങ്ങളെവിടെയെന്ന വിവരം ഉറ്റവരെയും ഉടയവരെയും അറിയിക്കാനാകാതെ നിരവധി പേർ. ഈ ദിവസങ്ങളിൽ വെള്ളപ്പൊക്കക്കെടുതികൾ നേരിട്ടനുഭവിക്കാത്തവർ പോലും ദുരിതദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രളയക്കെടുതികളിൽപെട്ടവരെയും അല്ലാത്തവരെയും ഫോണിലൂടെ ബന്ധപ്പെടാനാകാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബന്ധുക്കൾ ആശങ്കയിലാണ്.
ബന്ധം നിലച്ച്
പല മേഖലകളിലും വൈദ്യുതി നിലച്ചതിനൊപ്പം മൊബൈൽ ടവറുകളും ബിഎസ്എൻഎൽ എക്സ്ചേഞ്ചുകളും നിശ്ചലമായി. ട്രാൻസ്ഫോർമറുകളും ലൈനുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിലേക്കു വൈദ്യുതി ചാർജ് ചെയ്യാനാകില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ കെടുതികൾ മനസിലാക്കി ഭാഗികമായി വൈദ്യുതിവിതരണം ആരംഭിച്ചിട്ടുണ്ട്.
കടകളില്ല
വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കടകളിൽ സ്റ്റോക്കുണ്ടായിരുന്ന സാധനങ്ങൾ എല്ലാം തീർന്നിരിക്കുകയാണ്. പലചരക്ക്, പച്ചക്കറി ഉത്പന്നങ്ങൾ മറ്റു സ്ഥലങ്ങളിൽനിന്ന് എത്തുന്നില്ല. പാൽവിതരണം ഇല്ല. വൈദ്യുതി നിലച്ചതോടെ മിൽമയുടെ സംഭരണവും വിതരണവും പലയിടങ്ങളിലും നിർത്തി. ഇന്ധനക്ഷാമം അതിരൂക്ഷമാണ്. പെട്രോൾ പന്പുകൾ അടച്ചിട്ടിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടു കാരണം ഇന്ധനം എത്തിക്കാൻ മാർഗമില്ലാത്ത അവസ്ഥ. പാചകവാതക സിലിണ്ടറുകൾ എത്തുന്നില്ല. അടുപ്പുകൾ പുകയ്ക്കാനും മാർഗമില്ലാത്ത അവസ്ഥ.
മുട്ടോളം ചെളി
പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ബസ് സർവീസുകൾ നിലച്ചിട്ടു നാലു ദിവസമായി. വെള്ളം ഇറങ്ങിയ റോഡുകളിൽ മുട്ടോളം ചെളിനിറഞ്ഞിരിക്കുകയാണ്. ഇതു മാറ്റിയെങ്കിൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. നദികൾക്കു കുറുകെയുള്ള പാലങ്ങളുടെ തൂണുകളിലെല്ലാം തടികളും മറ്റും വന്ന് ഇടിച്ച് ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നു. പാലങ്ങൾക്കു പരിശോധന വേണമെന്നാവശ്യവും പലഭാഗങ്ങളിൽനിന്നുമുണ്ടായി.
റോഡുകളെല്ലാം തകർന്നു. പെരുന്തേനരുവി അടക്കമുള്ള ജലസംഭരണികളിൽ മണ്ണടിഞ്ഞു. മണിയാർ സംഭരണിയിലും മണ്ണടിഞ്ഞ് ശേഷിയിൽ കുറവുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ താഴേക്കുള്ള ചെറുസംഭരണികൾക്കും മണ്ണടിഞ്ഞു പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. കൃഷിയിടങ്ങൾ നശിച്ചു. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങൾക്കുണ്ടായ ദുരിതങ്ങളുടെ കണക്കെടുപ്പുകൾ തുടങ്ങിയിട്ടു പോലുമില്ല. സാധാരണ ജീവിതത്തിലേക്കു പത്തനംതിട്ടക്കാർ മടങ്ങിവരാൻ ദിവസങ്ങൾ തന്നെ വേണ്ടിവരും.
ഫോണ്, ഇന്റർനെറ്റ് ബന്ധങ്ങൾ ഇല്ല. സാധാരണ ജീവിതത്തിൽനിന്നു മാറി പ്രത്യേകമായ ഒരു ജീവിതക്രമത്തിലാണ് പത്തനംതിട്ട നിവാസികൾ ഭൂരിഭാഗവും. അരലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാന്പുകൾ. തങ്ങളെവിടെയെന്ന വിവരം ഉറ്റവരെയും ഉടയവരെയും അറിയിക്കാനാകാതെ നിരവധി പേർ. ഈ ദിവസങ്ങളിൽ വെള്ളപ്പൊക്കക്കെടുതികൾ നേരിട്ടനുഭവിക്കാത്തവർ പോലും ദുരിതദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രളയക്കെടുതികളിൽപെട്ടവരെയും അല്ലാത്തവരെയും ഫോണിലൂടെ ബന്ധപ്പെടാനാകാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബന്ധുക്കൾ ആശങ്കയിലാണ്.
ബന്ധം നിലച്ച്
പല മേഖലകളിലും വൈദ്യുതി നിലച്ചതിനൊപ്പം മൊബൈൽ ടവറുകളും ബിഎസ്എൻഎൽ എക്സ്ചേഞ്ചുകളും നിശ്ചലമായി. ട്രാൻസ്ഫോർമറുകളും ലൈനുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിലേക്കു വൈദ്യുതി ചാർജ് ചെയ്യാനാകില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ കെടുതികൾ മനസിലാക്കി ഭാഗികമായി വൈദ്യുതിവിതരണം ആരംഭിച്ചിട്ടുണ്ട്.
കടകളില്ല
വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കടകളിൽ സ്റ്റോക്കുണ്ടായിരുന്ന സാധനങ്ങൾ എല്ലാം തീർന്നിരിക്കുകയാണ്. പലചരക്ക്, പച്ചക്കറി ഉത്പന്നങ്ങൾ മറ്റു സ്ഥലങ്ങളിൽനിന്ന് എത്തുന്നില്ല. പാൽവിതരണം ഇല്ല. വൈദ്യുതി നിലച്ചതോടെ മിൽമയുടെ സംഭരണവും വിതരണവും പലയിടങ്ങളിലും നിർത്തി. ഇന്ധനക്ഷാമം അതിരൂക്ഷമാണ്. പെട്രോൾ പന്പുകൾ അടച്ചിട്ടിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടു കാരണം ഇന്ധനം എത്തിക്കാൻ മാർഗമില്ലാത്ത അവസ്ഥ. പാചകവാതക സിലിണ്ടറുകൾ എത്തുന്നില്ല. അടുപ്പുകൾ പുകയ്ക്കാനും മാർഗമില്ലാത്ത അവസ്ഥ.
മുട്ടോളം ചെളി
പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ബസ് സർവീസുകൾ നിലച്ചിട്ടു നാലു ദിവസമായി. വെള്ളം ഇറങ്ങിയ റോഡുകളിൽ മുട്ടോളം ചെളിനിറഞ്ഞിരിക്കുകയാണ്. ഇതു മാറ്റിയെങ്കിൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. നദികൾക്കു കുറുകെയുള്ള പാലങ്ങളുടെ തൂണുകളിലെല്ലാം തടികളും മറ്റും വന്ന് ഇടിച്ച് ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നു. പാലങ്ങൾക്കു പരിശോധന വേണമെന്നാവശ്യവും പലഭാഗങ്ങളിൽനിന്നുമുണ്ടായി.
റോഡുകളെല്ലാം തകർന്നു. പെരുന്തേനരുവി അടക്കമുള്ള ജലസംഭരണികളിൽ മണ്ണടിഞ്ഞു. മണിയാർ സംഭരണിയിലും മണ്ണടിഞ്ഞ് ശേഷിയിൽ കുറവുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ താഴേക്കുള്ള ചെറുസംഭരണികൾക്കും മണ്ണടിഞ്ഞു പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. കൃഷിയിടങ്ങൾ നശിച്ചു. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങൾക്കുണ്ടായ ദുരിതങ്ങളുടെ കണക്കെടുപ്പുകൾ തുടങ്ങിയിട്ടു പോലുമില്ല. സാധാരണ ജീവിതത്തിലേക്കു പത്തനംതിട്ടക്കാർ മടങ്ങിവരാൻ ദിവസങ്ങൾ തന്നെ വേണ്ടിവരും.