പത്തനംതിട്ട: അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായി പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കു വിവിധ സ്ഥലങ്ങളിൽനിന്നു സഹായം പ്രവഹിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ക്യാന്പുകളിലടക്കം ഹെലികോപ്ടറുകളിൽ ഭക്ഷണസാധനങ്ങൾ അടക്കം എത്തിക്കാൻ ക്രമീകരണമായി. സ്വകാര്യ ഹെലികോപ്ടറുകൾ വാടകയ്ക്കെടുത്ത് ഓടിക്കാനും ജില്ലാ ഭരണകൂടത്തിന് സർക്കാർ അനുമതി നൽകി.
ക്യാന്പുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഭക്ഷണസാധനങ്ങൾ എത്തുന്പോഴേക്കും അത് ഏറ്റുവാങ്ങാൻ ആളുകളുടെ തിരക്കാണ്.
തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചുമതലയിൽ അഞ്ച് ട്രക്കുകളിലായി ക്യാന്പുകളിലേക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചു. തിരുവനന്തപുരം മേയർ മൂന്ന് ട്രക്ക് സാധനങ്ങളും ഒരു ട്രക്കിൽ കുടിവെള്ളവും എത്തിച്ചു.
ബിഎസ്എഫ് ഒരു ട്രക്കും സിവിൽ സർവീസ് ഓഫീസർമാരായ എം.ജി. രാജമാണിക്യം നിശാന്തിനി എന്നിവർ ഓരോ ട്രക്ക് വീതവും സാധനങ്ങൾ എത്തിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 7500 ഭക്ഷണപ്പൊതികൾ ക്യാന്പുകളിൽ വിതരണം ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിലെ യുഎസ്ടി ഗ്ലോബൽ സോഫ്ട്വെയറിലെ ജീവനക്കാർ സമാഹരിച്ച ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, തുണി, കുട്ടികൾക്കുള്ള ഡയപ്പറുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നിറച്ച ട്രക്ക് കളക്ടറേറ്റിൽ എത്തി.
ക്യാന്പുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഭക്ഷണസാധനങ്ങൾ എത്തുന്പോഴേക്കും അത് ഏറ്റുവാങ്ങാൻ ആളുകളുടെ തിരക്കാണ്.
തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചുമതലയിൽ അഞ്ച് ട്രക്കുകളിലായി ക്യാന്പുകളിലേക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചു. തിരുവനന്തപുരം മേയർ മൂന്ന് ട്രക്ക് സാധനങ്ങളും ഒരു ട്രക്കിൽ കുടിവെള്ളവും എത്തിച്ചു.
ബിഎസ്എഫ് ഒരു ട്രക്കും സിവിൽ സർവീസ് ഓഫീസർമാരായ എം.ജി. രാജമാണിക്യം നിശാന്തിനി എന്നിവർ ഓരോ ട്രക്ക് വീതവും സാധനങ്ങൾ എത്തിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 7500 ഭക്ഷണപ്പൊതികൾ ക്യാന്പുകളിൽ വിതരണം ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിലെ യുഎസ്ടി ഗ്ലോബൽ സോഫ്ട്വെയറിലെ ജീവനക്കാർ സമാഹരിച്ച ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, തുണി, കുട്ടികൾക്കുള്ള ഡയപ്പറുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നിറച്ച ട്രക്ക് കളക്ടറേറ്റിൽ എത്തി.